ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; കെജ്രിവാളുമായി ഇന്ന് അമിത്ഷായുടെ നിർണ്ണായക യോഗം; ഇത് ഈ ആഴ്ചയിൽ നടക്കുന്ന രണ്ടാമത്തെ യോഗം; ദില്ലി സർക്കാരിന് സുപ്രീംകോടതിയുടെയും രൂക്ഷ വിമർശനം

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ദില്ലി.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിതർ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്ന് . അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ് കേസുകൾ . ഈ സഹാഹര്യത്തിലാണ് അമിത്ഷാ ഇന്ന് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തുന്നത് .അമിത് ഷായോടൊപ്പം ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധനും ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളു മായി കൂടികാഴ്ച്ച നടത്തും എന്നാണ് റിപ്പോർട്ടുകൾ .
കോവിഡുമായി ബന്ധപ്പെട്ട് അമിത്ഷായും കെജ്രിവാളും നടത്തുന്ന രണ്ടാമത്തെ അവലോകന യോഗമാണിത്. ഈ ആഴ്ചയിൽ തന്നെയായിരുന്നു ആദ്യത്തെ യോഗവും .ഇന്ന് 11 മണിക്ക് നടക്കുന്ന യോഗത്തില്‍ ഗവര്‍ണര്‍ അനില്‍ ബെയിജല്‍, എയിംസ് ഡയറക്ടര്‍ ഡോ: രണ്‍ദ്വീപ് ഗുലേറിയ എന്നിവരും പങ്കെടുക്കും.
ശനിയാഴ്ച്ച രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമാദി അമിത് ഷാ- ഹര്‍ഷ് വര്‍ധന്‍ എന്നിവരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിൽ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുകായും ചെയ്തു .
കൊവിഡ് പ്രതിരോധങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി സുപ്രിംകോടതി ദില്ലി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദില്ലിയില്‍ കൊവിഡ് പരിശോധനകളില്‍ വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോടതി കുറ്റപ്പെടുതുകയും ചെയ്തു .ദില്ലിയിലെ സാഹചര്യം ഭയാനകമാണ് എന്നും കോവിഡ് രോഗികൾക്ക് ആശുപത്രികളില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥ ഖേദകരമാമെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു .ഈ സഹചര്യങ്ങൾ എല്ലാം തന്നെ പരിഗണിച്ചാണ് ഇന്നത്തെ നിർണായക യോഗം.
അമിത് ഷായുമായുള്ള കൂടികാഴ്ച്ചകള്‍ക്ക് ശേഷം കെജ്രിവാള്‍ വൈകുന്നേരം അഞ്ച് മണിക്ക് ദില്ലിയിലെ മേയര്‍മാരെയും കാണും.തീവ്രബാധിത മേഖലകളിലടക്കം സ്വീകരിച്ച നടപടികള്‍വിലയിരുത്താനാണ് യോഗം.
അതേസമയം തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38958 ആയി. 1271 പേര്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇവിടെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം രോഗബാധിതരും മരണപ്പെടുന്നവരുടേയും എണ്ണം വര്‍ധിക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുകയുമാണ് ചെയ്യുന്നതത്.
ജൂലൈ 31 വരെ രാജ്യതലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 5.5 ലക്ഷം വരെ ആയേക്കാണെന്നാണ് കവിലയിരുത്തല്‍. ഇന്ത്യയില്‍ ഇതുവരേയും 3 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 8000 പേര്‍ മരണപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha






















