രക്തത്തിൽ കുളിച്ച് കിടക്കുന്ന 60കാരന്‍റെ നെഞ്ചിലിരുന്ന് കരയുന്ന 3 വയസുകാരന്‍; മുത്തച്ഛനെ വെടിവെച്ചത് പൊലീസെന്ന് മൂന്ന് വയസ്സുകാരന്‍, നിഷേധിച്ച് പൊലീസ്
കശ്മീരിലെ സോപോറില്‍ ദിവസമാണ് 60 കാരൻ കൊല്ലപ്പെട്ടത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന 60കാരന്‍റെ നെഞ്ചിലിരുന്ന് കരയുന്ന 3 വയസുകാരന്‍ രാജ്യത്ത് നൊമ്ബരമായി മാറിയിരിക്കുകയാണ്. ആ ചിത്രത്തിന് പിന്നാലെ ബഷീര്‍ അഹമ്മദിന്‍റെ കൊലപാതകത്തെ ചൊല്ലിയുള്ള വിവാദവും ആളിക്കത്തുകയാണ്.
ശ്രീനഗറില്‍ നിന്നും ഹന്ദ്വാരയിലേക്ക് കാറില്‍ പോകുമ്ബോള്‍ ബഷീര്‍ അഹമ്മദ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നാണ് സൈന്യം നൽകിയ വിശദീകരണം. എന്നാല്‍ ബഷീറിനെ സൈന്യം കാറില്‍ നിന്ന് പുറത്തിറക്കി വെടിവെച്ചു കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവം നടക്കുമ്ബോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരനും പറയുന്നത് പൊലീസാണ് മുത്തച്ഛനെ വെടിവെച്ചതെന്നാണ്. മുത്തച്ഛന് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്ബോള്‍ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്ബോള്‍ പൊലീസ് എന്നുമാണ് മൂന്ന് വയസുകാരന്റെ മറുപടി. ദ വയര്‍ ആണ് കുട്ടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത്.
അതേസമയം ഭീകരരും സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെങ്കില്‍ എന്തുകൊണ്ട് കാറിന് മേല്‍ ഒരു വെടിയുണ്ടയും പതിച്ചില്ലെന്ന് ബഷീറിന്‍റെ സഹോദരന്‍ ചോദിക്കുന്നു. എന്നാല്‍ സുരക്ഷാസേന ബഷീറിനെ വെടിവെച്ച് കൊന്നു എന്ന ബഷീറിന്‍റെ കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കശ്മീര്‍ റെയ്ഞ്ചിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ വ്യക്തമാക്കി. ഭീകരരുടെ ഭീഷണി കാരണമാണ് കുടുംബം ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്നും സൈന്യം കുട്ടിയെ രക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുടുംബം സ്ഥലത്തുണ്ടായിരുന്നോ? ആരാണ് വെടിവെക്കുന്നതെന്ന് അവര്‍ കണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സോപോര്‍ പൊലീസും കുടുംബത്തിന്‍റെ ആരോപണം നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ആരാണ് കുട്ടി മുത്തച്ഛന്‍റെ നെഞ്ചിലിരുന്ന് കരയുന്ന കുഞ്ഞിന്‍റെ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല. സുരക്ഷാസേനയിലെ ആരെങ്കിലുമാവുമെന്നാണ് നിഗമനം. സൈനിക ഓപ്പറേഷന് മൊബൈല്‍ ഫോണുമായി പോകുന്നത് തെറ്റാണെന്നും സൈനികര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഐജിപി വിജയ് കുമാര്‍ അറിയിച്ചു.
കുട്ടിയുടെ ഫോട്ടോ ബിജെപി സോഷ്യല്‍ മീഡിയയില്‍ ഇതിനകം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പ്രതിസ്ഥാനത്ത് തീവ്രവാദികൾ ആയതിനാൽ പുലിറ്റ്സര്‍ അവാർഡ് പ്രതീക്ഷിക്കേണ്ടെന്നാണ് ബി.ജെ.പി ഐ.ടി സെല്ലിന്‍റെ പ്രചാരണം. കഴിഞ്ഞ വർഷത്തെ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യൻ സേനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കശ്മീരിലെ ഫോട്ടോ ജേർണലിസ്റ്റുകൾക്ക് ലഭിച്ചതിനെ പരാമർശിച്ചാണ് ഈ പരിഹാസം.
കുഞ്ഞിന്‍റെ ഫോട്ടോ പ്രചാരണായുധമാക്കുന്നതിനെ എതിർത്ത് ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും രംഗത്തെത്തി. കശ്മീരിലെ നശിച്ച സംഘർഷത്തിലെ എന്തും പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്നും കുട്ടിയുടെ ദൈന്യത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha