ചൈനയുടെ കഥ കഴിഞ്ഞു ! ഇന്ത്യയുടെ ചുണക്കുട്ടികൾക്ക് ആത്മവീര്യവുമായി മോദി
ഇന്ത്യന്‍ മണ്ണിൽ കണ്ണുവച്ചവർക്ക് തക്കതായ മറുപടി നൽകിയ ഇന്ത്യൻ ചുണക്കുട്ടികൾക്ക് ആത്മ ധൗര്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടിയാണ് കൊടുത്തെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അത് ഇന്ത്യയുടെ പടനായകന്മാർക്ക് പ്രചോദനം നൽകുന്ന പ്രശംസ തന്നെയാണ്. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ശത്രു രാജ്യത്തോട് പോരാടാൻ ഒന്നുകൂടി ധൈര്യം ഒന്നുകൂടെ കൂടിയിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾക്ക്..
നമ്മളെ വിട്ടുപോയ ധീരയോദ്ധാക്കള്‍ വെറുതെയല്ല ജീവന്‍ ത്യജിച്ചത്, അവരുടെ ധീരതയും അവര്‍ ചൊരിഞ്ഞ രക്തവും രാജ്യത്തെ യുവജനങ്ങളെയും പൗരന്മാരേയും തലമുറകളോളം പ്രചോദിപ്പിക്കും. നിങ്ങള്‍ കാണിച്ച ധീരതയും ശൗര്യവും ലോകത്തിന് ശക്തമായ സന്ദേശമാണ് നല്‍കിയത്. ശക്തരായ എതിരാളിയെ നേരിട്ട ഈ ധീരര്‍ ആരാണെന്നും അവര്‍ക്കുലഭിച്ച പരിശീലനം എന്താണെന്നം അവരുടെ ത്യാഗമെന്താണെന്നും അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ധീരത ലോകം വിശകലനം ചെയ്യുകയാണ്. നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഞാനെത്തിയത്. വലിയ ഊര്‍ജവും കൊണ്ടാണ് താന്‍ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാന്‍സാധിക്കുന്നത്. നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മംനല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാല്‍വനിലെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് പ്രധാനമന്ത്രി എത്തിയത്. നേരത്തെ ലഡാക്കിലെ നിമുവിലും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവില്ലെന്ന് നിമുവില്‍ പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പു നൽകി. സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്ത്യയുമായി നടന്നുവരികയാണ്. അതിനാല്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അപ്രതീക്ഷിതവും അതീവരഹസ്യവുമായി മോദി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയത് വെള്ളിയാഴ്ച അതിരാവിലെയാണ്. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കരേസന മേധാവി മുകുന്ദ് നരവനെയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ലഡാക്കിലെ ലേയില്‍ ആണ് സന്ദര്‍ശനം നടത്തിയത്.
സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കടുപ്പമേറിയ ഭൂപ്രദേശങ്ങളില്‍ ഒന്നാണിത്. കര, വ്യോമസേനാ, ഐടിബിപി ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. അതി ര്‍ത്തിയിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര.
ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യത്തിലെ എത്ര പേര്‍ മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരം പോലും ചൈന പുറത്തുവിടാതിരിക്കുമ്ബോളാണ് ലഡാക്കില്‍ മോദി നേരിട്ട് സന്ദര്‍ശനം നടത്തിയത്.
https://www.facebook.com/Malayalivartha