പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന മെനയുന്നത് ഗൂഢതന്ത്രങ്ങള്‍ ; പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി
ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം കൂട്ടുപിടിച്ചിരിക്കുകയാണ് ചൈന.ഈ സംഘർഷാവസ്ഥയിൽ പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ മെനയുന്നത് ഗൂഢതന്ത്രങ്ങള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി. പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമാണ് ചര്‍ച്ച നടത്തിയത്. 'പൊതുവായ വെല്ലുവിളി'കളെ നേരിടാന്‍ പരസ്പരം സഹകരിക്കാനാണ് ഇരുവരും നടന്ന ചര്‍ച്ചയിലെ തീരുമാനം. ഇന്ത്യയുടെ അതിര്‍ത്തിയിലെ നടപ്പ് രീതികളും അതിര്‍ത്തി വകസന പദ്ധതികളും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നാണ് ഇരു രാജ്യങ്ങളും ആരോപിക്കുകയാണ്. മൂന്ന് വട്ടം അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാക്-ചൈന ചര്‍ച്ച.
ചൈന തങ്ങളുമായി എക്കാലത്തും സഹകരിക്കുന്ന മികച്ച സുഹൃത്തുക്കളാണെന്ന് ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. ഇരു രാജ്യങ്ങളും പൊതു വെല്ലുവിളികള്‍ വരുമ്ബോള്‍ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്യും. ചൈനയുടെ ഒറ്ര ചൈന നയത്തെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍. ഹോങ്‌കോംഗ്, ടിബറ്റ്,തായ്‌വാന്‍,ത്സിന്‍ ജിയാങ് എന്നീ തര്‍ക്ക പ്രദേശങ്ങള്‍ ചൈനക്ക് സ്വന്തമാക്കാനുളള നയമാണിത്.
അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ പരസ്‌പരം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഏകപക്ഷീയമോ, ബലം പ്രയോഗിച്ചോ, നിയമ വിരുദ്ധമോ ആയി അവ ചെയ്യരുത്; പാകിസ്ഥാന്‍ വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പരോക്ഷമായി സൂചിപ്പിച്ച് ഖുറേഷി പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ നടപ്പാക്കുന്ന പദ്ധതികളെ ചൈനീസ് വിദേശകാര്യം മന്ത്രി വാങ് യി അഭിനന്ദിച്ചു. ചൈനയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുണയായ പാകിസ്ഥാനോട് വാങ് യി നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വൈകാതെ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും യോഗം ചേരാനും തീരുമാനിച്ചു.
അതേസമയം തര്‍ക്കമുള്ള തെക്കന്‍ ചൈനാ കടലിലേക്ക് യുഎസ് രണ്ട് വിമാന വാഹിനി കപ്പല്‍ അയച്ചു. ഇതേ കടലില്‍ ചൈനീസ് നാവിക വിഭാഗം സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് യുഎസിന്റെ പോര്‍വിമാനങ്ങളും വഹിച്ചുള്ള കപ്പലും സൈനികാഭ്യാസം നടത്തിയത്. സൈനികാഭ്യാസം നടത്തിയതായി യുഎസ് നേവി സ്ഥിരീകരിച്ചു.
കൊറോണ വ്യാപനം, ഹോങ്കോങ് തര്‍ക്കങ്ങള്‍ എന്നിവ രൂക്ഷമായി തുടരന്നതിനിടയിണ് തര്‍ക്കമുള്ള തെക്കന്‍ ചൈനാ ജലപാതിയില്‍ കൂടുതല്‍ പിരിമുറുക്കം തീര്‍ത്ത് സൈനിക വിന്യാസം. ഇത് കൂടുതല്‍ പിരിമുറുക്കം തീര്‍ക്കുന്നതാണെന്ന് ചൈനയും യുഎസും പരസ്പരം ആരോപിക്കുന്നു.
രണ്ട് യുദ്ധവിമാന വാഹിനി കപ്പലാണ് തെക്കന്‍ ചൈന കടലിലേക്ക് നീങ്ങിയത്. യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നിവയാണ് അവ. സ്വതന്ത്രവും തുറന്നതുമായി ഇന്തോ-പസഫിക് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ നീക്കമെന്ന് യുഎസ് നേവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha