Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..


അജിത് പവാറിനും ഇതേ വിധി! തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍...യാത്രക്കാരെ പുറത്തെടുക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..


പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..


പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്...പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലായി ഇരുപതോളം പിഎഫ്ഐ കേന്ദ്രങ്ങളിലാണ് എൻ എ സംഘം പരിശോധന നടത്തുന്നത്...

പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ചൈന മെനയുന്നത് ഗൂഢതന്ത്രങ്ങള്‍ ; പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി

04 JULY 2020 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ

അജിത് പവാറിനും ഇതേ വിധി! തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍...യാത്രക്കാരെ പുറത്തെടുക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

  മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം കൂട്ടുപിടിച്ചിരിക്കുകയാണ് ചൈന.ഈ സംഘർഷാവസ്ഥയിൽ പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ഇന്ത്യക്കെതിരെ മെനയുന്നത് ഗൂഢതന്ത്രങ്ങള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി. പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ‌യിയുമാണ് ചര്‍ച്ച നടത്തിയത്. 'പൊതുവായ വെല്ലുവിളി'കളെ നേരിടാന്‍ പരസ്പരം സഹകരിക്കാനാണ് ഇരുവരും നടന്ന ചര്‍ച്ചയിലെ തീരുമാനം. ഇന്ത്യയുടെ അതിര്‍ത്തിയിലെ നടപ്പ് രീതികളും അതിര്‍ത്തി വകസന പദ്ധതികളും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നാണ് ഇരു രാജ്യങ്ങളും ആരോപിക്കുകയാണ്. മൂന്ന് വട്ടം അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാക്-ചൈന ചര്‍ച്ച.

ചൈന തങ്ങളുമായി എക്കാലത്തും സഹകരിക്കുന്ന മികച്ച സുഹൃത്തുക്കളാണെന്ന് ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. ഇരു രാജ്യങ്ങളും പൊതു വെല്ലുവിളികള്‍ വരുമ്ബോള്‍ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്യും. ചൈനയുടെ ഒറ്ര ചൈന നയത്തെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍. ഹോങ്‌കോംഗ്, ടിബറ്റ്,തായ്‌വാന്‍,ത്സിന്‍ ജിയാങ് എന്നീ തര്‍ക്ക പ്രദേശങ്ങള്‍ ചൈനക്ക് സ്വന്തമാക്കാനുള‌ള നയമാണിത്.

അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ പരസ്‌പരം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഏകപക്ഷീയമോ, ബലം പ്രയോഗിച്ചോ, നിയമ വിരുദ്ധമോ ആയി അവ ചെയ്യരുത്; പാകിസ്ഥാന്‍ വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പരോക്ഷമായി സൂചിപ്പിച്ച്‌ ഖുറേഷി പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ നടപ്പാക്കുന്ന പദ്ധതികളെ ചൈനീസ് വിദേശകാര്യം മന്ത്രി വാങ് യി അഭിനന്ദിച്ചു. ചൈനയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുണയായ പാകിസ്ഥാനോട് വാങ് യി നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വൈകാതെ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും യോഗം ചേരാനും തീരുമാനിച്ചു.

അതേസമയം തര്‍ക്കമുള്ള തെക്കന്‍ ചൈനാ കടലിലേക്ക് യുഎസ് രണ്ട് വിമാന വാഹിനി കപ്പല്‍ അയച്ചു. ഇതേ കടലില്‍ ചൈനീസ് നാവിക വിഭാഗം സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് യുഎസിന്റെ പോര്‍വിമാനങ്ങളും വഹിച്ചുള്ള കപ്പലും സൈനികാഭ്യാസം നടത്തിയത്. സൈനികാഭ്യാസം നടത്തിയതായി യുഎസ് നേവി സ്ഥിരീകരിച്ചു.

കൊറോണ വ്യാപനം, ഹോങ്കോങ് തര്‍ക്കങ്ങള്‍ എന്നിവ രൂക്ഷമായി തുടരന്നതിനിടയിണ് തര്‍ക്കമുള്ള തെക്കന്‍ ചൈനാ ജലപാതിയില്‍ കൂടുതല്‍ പിരിമുറുക്കം തീര്‍ത്ത് സൈനിക വിന്യാസം. ഇത് കൂടുതല്‍ പിരിമുറുക്കം തീര്‍ക്കുന്നതാണെന്ന് ചൈനയും യുഎസും പരസ്പരം ആരോപിക്കുന്നു.

രണ്ട് യുദ്ധവിമാന വാഹിനി കപ്പലാണ് തെക്കന്‍ ചൈന കടലിലേക്ക് നീങ്ങിയത്. യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നിവയാണ് അവ. സ്വതന്ത്രവും തുറന്നതുമായി ഇന്തോ-പസഫിക് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ നീക്കമെന്ന് യുഎസ് നേവി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul-Mamkootathil മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? ‘  (10 minutes ago)

അജിത് പവാറിനും ഇതേ വിധി!  (22 minutes ago)

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ  (31 minutes ago)

ജനസേന എംഎല്‍എ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി  (40 minutes ago)

അജിത് പവാറിനും ഇതേ വിധി!  (51 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍  (59 minutes ago)

US വൻ വ്യോമാഭ്യാസവുമായി അമേരിക്ക;  (1 hour ago)

NIA 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ്;  (1 hour ago)

NSS SNDPസുകുമാരൻ നായർക്ക് അതിജീവിക്കാൻ കഴിയുമോ  (1 hour ago)

44-കാരന് പുതുജീവൻ നൽകി കൊച്ചി അമൃത ആശുപത്രി  (2 hours ago)

യുവതി വൈശാഖന്റെ ബന്ധു  (2 hours ago)

ഉച്ചയോടെ പവന് വീണ്ടും 1400 രൂപയുടെ വർദ്ധനവ്  (2 hours ago)

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി  (3 hours ago)

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (3 hours ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (3 hours ago)

Malayali Vartha Recommends