മൂത്രക്കിടക്കയില്‍ വരവറാവു ബന്ധുക്കളെ ആട്ടിപ്പുറത്താക്കി .. ജയിലില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെലുഗു കവി വരവര റാവുവിനെ കാണാന്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഉറ്റവരെ എതിരേറ്റത് നെഞ്ചു പിളര്‍ക്കുന്ന കാഴ്ച...

ജയിലില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെലുഗു കവി വരവര റാവുവിനെ കാണാന്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഉറ്റവരെ എതിരേറ്റത് നെഞ്ചു പിളര്‍ക്കുന്ന കാഴ്ച. കവിയായ സഹോദര പുത്രന്‍ എന്‍. വേണുഗോപാല്‍, വരവര റാവുവി!!െന്റ ഭാര്യ ഹേമലത, മൂന്ന് പെണ്‍മക്കള്‍ എന്നിവരാണ് ബുധനാഴ്ച മുംബൈയിലെത്തിയത്.
ജെ.ജെ ആശുപത്രിയിലെ ദുര്‍ഗന്ധം വമിക്കുന്ന താല്‍കാലിക വാര്‍ഡിലെ ബെഡില്‍ പരിചരിക്കാന്‍ ആരുമില്ലാതെ മൂത്രത്തില്‍ കുളിച്ച് അനാഥമായി കിടക്കുന്ന വരവര റാവുവിനെയാണ് അവര്‍ കണ്ടത്. ഏതാനും വാരയകലെ കാവല്‍ നിന്ന പൊലീസുകാരും വയോധികനെ ശ്രദ്ധിക്കുന്നില്ല.
താല്‍കാലിക വാര്‍ഡില്‍ ചികിത്സ സംവിധാനങ്ങള്‍ ഇല്ലെന്നാണ് നഴ്‌സുമാര്‍ പറഞ്ഞത്. മൂത്രത്തില്‍ കുതിര്‍ന്ന വിരിയും വസ്ത്രവും മാറ്റാന്‍ ശ്രമിച്ചതോടെ ബന്ധുക്കളെ അധികൃതര്‍ ആട്ടി പുറത്താക്കുകയും ചെയ്തു. സമയമെടുത്താണ് വരവര റാവു തങ്ങളെ തിരിച്ചറിഞ്ഞതെന്ന് വേണുഗോപാല്‍ പറഞ്ഞു.
ഇതിനിടെയാണ് ഇരുട്ടടി പോലെ വരവര റാവുവിന് കോവിഡ് ബാധിച്ച വിവരവും ബന്ധുക്കള്‍ അറിയുന്നത്. വരവര റാവുവി!!െന്റ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഹ്യൂമന്‍ റൈറ്റ് ഡിഫന്‍േന്റഴ്‌സ് അലര്‍ട്ട് ദേശീയ വര്‍ക്കിങ് സെക്രട്ടറി ഹെന്റി തിഫാങ്‌നെ ദേശി മനുഷ്യാവകാശ കമീഷന് കത്തെഴുതി. വരവര റാവുവിനെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീമ-കൊറേഗാവ് സംഘര്‍ഷക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 81 കാരനായ വരവരറാവു രണ്ട് വര്‍ഷമായി ജയിലിലാണ്. നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ് തളര്‍ന്നുവീണത്. തുടര്‍ന്ന് ആശുപത്രയില്‍ എത്തിക്കുകയായിരുന്നു.
പ്രശസ്ത തെലുഗു കവിയായ വരവറാവു 2018 മുതല്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ഭീമ കോറോഗാവ് കേസുമായി വരവറാവുവിന് ബന്ധമുണ്ടെന്നാണ് കേസന്വേഷിക്കുന്ന എന്‍ഐഎ ആരോപിക്കുന്നത്.
വരവറാവുവിനെ കൂടാതെ 10 പ്രമുഖരായ അവകാശപ്രവര്‍ത്തകരാണ് ഈ കേസില്‍ ജയിലിലുള്ളത്. ജനുവരി 1, 2018ല്‍ പൂനയില്‍ നടന്ന കലാപത്തിലും പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച മാവോവാദികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഏജന്‍സി ആരോപിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച ഫോണില്‍ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉത്തരം നല്‍കിയില്ലെന്നു മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും ശവസംസ്‌കാരത്തെക്കുറിച്ചും ഏഴ് പതിറ്റാണ്ടും നാല് ദശകത്തിനും മുമ്പു നടന്ന സംഭവങ്ങളെക്കുറിച്ചും ഭ്രമാത്മകമായ രീതിയില്‍ പ്രതികരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും കുടുംബം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഫോണ്‍ ചെയ്യുന്ന സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എഴുത്തുകാന്‍ വെര്‍നോന്‍ ഗോണ്‍സാല്‍വ്സ് ഉടന്‍ വരവറാവുവിന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി അദ്ദേഹത്തിന് നടക്കാനോ പല്ലുതേക്കാനോ പ്രഥമിക കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാനോ കഴിയുന്നില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ നശിച്ചുകൊണ്ടിരിക്കുകയാണെന്നും കുടുംബം പറയുന്നു. സോഡിയത്തിന്റെ കുറവുമുണ്ട്.
അസുഖം വര്‍ധിച്ചപ്പോള്‍ ജയിലധികൃതര്‍ അദ്ദേഹത്തെ തലോജ ജയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പക്ഷേ, അവിടെ ഇത്തരം അസുഖങ്ങള്‍ ചികില്‍സിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് ജയിലിലേക്ക് തന്നെ മാറ്റി.
പിന്നീട് മെയ് 28ന് മുംബൈയിലെ സര്‍ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി. ആ സമയം അദ്ദേഹത്തിന് സ്വബോധമില്ലായിരുന്നു. അവിടെ അദ്ദേഹത്തെ മൂന്ന് ദിവസം അഡ്മിറ്റ് ചെയ്തു.
വരവറാവുവിന്റെയും 61 വയസ്സുള്ള പ്രഫ. ഷോമ സെന്നിന്റെയും ജാമ്യ ഹരജി കഴിഞ്ഞ മാസം എന്‍ഐഎ കോടതി തള്ളിയിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ അവരെ പുറത്തുവിടണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്.എന്നാല്‍ ഇപ്പോള്‍ കുടുംബത്തിന്റെ പ്രതീക്ഷകളെയെല്ലാം തന്നെ അസ്ഥാനത്താക്കി കൊണ്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ക്ക് മുന്നില്‍ ഉള്ളു പൊള്ളിക്കുന്ന കാഴ്ചയാവുകയാണ് വിപ്ലവ കവിയായ വരവ റാവു
"
https://www.facebook.com/Malayalivartha






















