തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് തുടിക്കുന്ന ഹൃദയവുമായി വീണ്ടും ഹെലികോപ്റ്റർ
സംസ്ഥാനത്ത് വീണ്ടും അവയവദാന ദൗത്യത്തിന് പോലീസിന്‍റെ ഹെലിക്പോറ്റർ. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നാണ് ഹൃദയം ഹെലികോപ്റ്ററിൽ കൊണ്ടുവരുന്നത്.കഴിഞ്ഞ മെയ്മാസത്തിൽ ആണ് ആദ്യമായി സർക്കാർ വാടകക്ക് എടുത്ത വിമാനം എയർ ആംബുലൻസ് ആയി ഉപയോഗിച്ചത് .തിരുവനന്തപുരം കിംസിൽ മസ്തിഷ്കമരണം സംഭവിച്ച അൻപതുകാരി ലാലിയുടെ ഹൃദയം ആണ് ലിസി ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ലീനയ്ക്ക് മാറ്റിവെച്ചത്
ഈ പ്രാവശ്യം എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്.
വാഹനപകടത്തിൽ പരിക്കേറ്റായിരുന്നു അനുജിത്ത് മരിച്ചത്. സംസ്ഥാന പോലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ രക്ഷാ ദൗത്യമാണിത്. ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര എയര്‍ ആംബുലന്‍ലസായിട്ട് തന്നെയായിരുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി തന്നെയാണ് അന്നും ഹെലികോപ്‌റ്റർ പറന്നത്.
മാർച്ചിലാണ് സംസ്ഥാന സർക്കാർ ഹെലികോപ്‌റ്റർ വാടകക്ക് എടുത്തത്. ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത് ധൂർത്താണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്‌റ്റർ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സൂക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha