കോവിഡ് തിരിച്ചറിയാൻ വെറും 30 സെക്കന്റ് .. വൈറസ്ബാധ തിരിച്ചറിയുന്നത് ശബ്ദത്തിലൂടെ..കൈകോർത്ത് ഇന്ത്യയും ഇസ്രായേലും

30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും.
കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യ അവസാന ഘട്ടത്തില്‍ എത്തിക്കുന്നതിനായി ഇസ്രേയേലില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം ഉടന്‍ ഡല്‍ഹിയിൽ എത്തും
നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആഗോളതലത്തിൽ വിതരണം ചെയ്യും.
പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുക. രണ്ടാഴ്ച സംയുക്ത ഗവേഷണം നടത്താനാണ് തീരുമാനം. വോയ്സ് ടെസ്റ്റ്, ബ്രെത്തലൈസർ ടെസ്റ്റ്, ഐസോതെർമൽ ടെസ്റ്റ് എന്നിവയാണ് ഇന്ത്യയിൽ നടത്തുകയെന്ന് ഇസ്രായേൽ പ്രതിരോധ ഗവേഷണ വിഭാഗം തലവൻ ഡാനി ഗോൾഡ് പറഞ്ഞു. കോവിഡിനെ നേരിടാൻ ഇസ്രായേൽ സാങ്കേതികവിദ്യയും ഇന്ത്യയുടെ ഉത്പാദന ശേഷിയും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ലക്ഷണങ്ങളുള്ളവരുടെ ശബ്ദം റെക്കോർഡ് ചെയ്ത് നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നതാണ് വോയ്സ് ടെസ്റ്റ്. പ്രത്യേക കിറ്റിലേക്ക് ഊതിപ്പിച്ച് ടെറാ ഹെർട്സ് തരംഗങ്ങളുടെ സഹായത്തോടെ കൊറോണ വൈറസിനെ കണ്ടെത്തുന്നതാണ് ബ്രെത്തലൈസർ. ഉമിനീരിൽ നിന്നും വൈറസ് സാന്നിധ്യം തിരിച്ചറിയാൻ ഐസോതെർമൽ ടെസ്റ്റിലൂടെ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ മാർഗമാണിത്.
സാമ്പിൾ 60 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക. വീടുകളിൽ സ്വയം വൈറസ് നിർണയം സാധ്യമാകും വിധത്തിലാണ് ഈ കിറ്റ് വികസിപ്പിക്കുക. ആരോഗ്യപ്രവർത്തകരും കോവിഡ് രോഗികളും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യം.
നിര്‍മിതബുദ്ധി ഉപയോഗിച്ചാണ് ശബ്ദപരിശോധനയിലൂടെ വ്യക്തി കോവിഡ് വൈറസ് ബാധയുടെ ആദ്യഘട്ടത്തിലാണോ എന്ന് തിരിച്ചറിയുന്നത്. സെല്‍ഫോണിലൂടെയും പരിശോധന നടത്താം...ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചാണ് ശ്വാസത്തിലെ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നത്......ഇവയുടെ കാര്യക്ഷമത പരിശോധിക്കാന്‍ 4000 മുതല്‍ 5000 വരെ പരിശോധനകള്‍ ഇന്ത്യയില്‍ നടത്താനാണ് നീക്കം......
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മൂന്ന് തവണ മോദിയും നെതന്യാഹുവും ചർച്ച നടത്തിയെന്നും മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെന്നും ഇസ്രായേൽ എംബസി അറിയിച്ചു.
ഇന്ത്യയെ സഹായിക്കാൻ വെന്റിലേറ്ററുകൾ അയക്കുമെന്നും ഇസ്രായേൽ അറിയിച്ചു..രോഗവ്യാപനം തടയല്‍, പരിശോധന, വാക്‌സിന്‍ വികസിപ്പിക്കള്‍ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിനെപ്പറ്റി ഇരു നേതാക്കളും ധാരണയിൽ എത്തിയിട്ടുണ്ട് നിന്നും റിപ്പോർട്ടുകളുണ്ട്
https://www.facebook.com/Malayalivartha
























