റഫാലിന് വീര്യം കൂട്ടാൻ ഹാമര്‍ മിസൈൽ; ദൂരത്തുള്ള ശത്രുവിനെ തരിപ്പണമാക്കും; റഫാൽ എത്തിയാൽ ഉടൻ ഇന്ത്യ പണി തുടങ്ങും!!!!!!

ഡിആര്‍ഡിഒ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണമാണ് വിജയകരമായി നടത്തിയതിന് പിന്നാലെ മറ്റൊരു അതിഥി ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തീകരിക്കാൻ എത്തുകയാണ് . ഫ്രാന്‍സില്‍നിന്നെത്തുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍!!!!!എന്നാൽ ഇവയുടെ മേനി കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമം ശക്തമാകുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി ഫ്രാന്‍സില്‍നിന്നെത്തുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍ അതിശക്തമായ പ്രഹരശേഷിയുള്ള ഹാമര്‍ മിസൈലുകള്‍ കൂടി ഉള്‍പ്പെടുത്തി മികവുറ്റതാക്കാന്‍ ഇന്ത്യയുടെ നീക്കം . മോദി സര്‍ക്കാര്‍ മൂന്നു സേനാവിഭാഗങ്ങള്‍ക്കും അത്യാവശ്യമുള്ള ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമസേന ഹാമര്‍ മിസൈലുകള്‍ ഉടന്‍ സ്വന്തമാക്കാന്‍ തീരുമാനമെടുത്തത്. വിമാനങ്ങളില്‍നിന്ന് തൊടുത്ത് 60-70 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കാന്‍ ശേഷിയുള്ളതാണ് ഹാമര്‍ മിസൈൽ. ഈ ശ്രമത്തിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ മിസൈല്‍ നല്‍കാമെന്ന് ഫ്രാന്‍സ് സമ്മതിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു . ഫ്രാന്‍സില്‍നിന്നു തന്നെ വാങ്ങുന്ന റഫാല്‍ പോര്‍വിമാനങ്ങളിലാവും ഇതു സജ്ജമാക്കുന്നത് . മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന മിസൈലുകള്‍ അടിയന്തരഘട്ടം പരിഗണിച്ച് ഇന്ത്യക്കു നല്‍കാനാണ് ഫ്രാന്‍സ് ശ്രമിക്കുന്നതും .
ഹാമര്‍ (ഹൈലി എജൈല്‍ മോഡുലര്‍ മുണീഷ്യന്‍ എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച്) മിസൈല്‍ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലാണ്. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന ചെയ്തതാണിത്. മൂന്നു മീറ്റര്‍ നീളവും 330 കിലോ ഭാരവുമാണു മിസൈലിനുള്ളത്. ഹാമര്‍ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുമുള്ള ശത്രു ബങ്കറുകളും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇന്ത്യക്കു കഴിയും. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ പര്‍വതമേഖലകളില്‍ എത്തുന്ന ശത്രുസൈന്യത്തെയും ഭീകരരെയും തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്കു ഹാമര്‍ മിസൈലുകള്‍ കരുത്താകുമെന്നാണു പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് . ജൂലൈ 29-ന് ഫ്രാന്‍സില്‍നിന്ന് അഞ്ച് റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരാണ് വിമാനം നാട്ടിലെത്തിക്കുന്നത്. മേയില്‍ എത്തേണ്ടിയിരുന്ന വിമാനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈകിയത്.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ ബഹുമാനാര്‍ഥം വിമാനത്തില്‍ ആര്‍ബി എന്നു രേഖപ്പെടുത്തും. ഇന്ത്യയിലേക്കുള്ള പറക്കലിനിടയില്‍ ഇന്ധനം നിറയ്ക്കാന്‍ ഫ്രഞ്ച് വ്യോമസേനാ ടാങ്കര്‍ വിമാനം അനുഗമിക്കും. ഇസ്രയേലിന്റെയോ ഗ്രീസിന്റെയോ ആകാശത്തുവച്ചാവും ഇന്ധനം നിറയ്ക്കുക.
ഞെട്ടിത്തരിച്ചു എന്നാൽ ∙ കോവിഡ് വെല്ലുവിളികൾക്കിടയിലും റഫാൽ വിമാനം യഥാസമയം വിതരണം ചെയ്യാനുള്ള സന്നദ്ധത ഫ്രാൻസ് അറിയിച്ചിരുന്നു . കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്ലോറൻസ് പാർലിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനുശേഷം രാജ്നാഥ് സിങ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചു . ചർച്ചയിൽ പ്രാദേശിക സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിക്കുകയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ധാരണയാവുകയും ചെയ്തു.
ആദ്യ ബാച്ചിൽപ്പെട്ട നാലു റഫാൽ ജെറ്റുകൾ മേയ് ആദ്യവാരം ഇന്ത്യയിലെത്തേണ്ടതായിരുന്നു. എന്നാൽ ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും മൂലം വൈകി. ഇവ ജൂലൈ അവസാനത്തോടുകൂടി ഇന്ത്യയിലെത്തും. അടുത്ത ബാച്ചുകളിൽ ഈ വൈകൽ പരിഹരിക്കപ്പെടുമെന്ന് ചീഫ് ഓഫ് എയർസ്റ്റാഫ് എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭറൗഡിയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിലവിൽ ഫ്രാൻസിൽ റഫാൽ ജെറ്റുകളിൽ പരിശീലനം നേടുന്ന ഇന്ത്യൻ വ്യോമസേനാ സംഘത്തിന് 8–9 ആഴ്ച കൂടി പരിശീലനം ബാക്കിയുണ്ട്. ജെറ്റുകൾ വരുന്നതിനു മുന്നോടിയായി അംബാല വ്യോമതാവളത്തിലേക്ക് പരിശോധനാ ഉപകരണങ്ങളും മറ്റും എത്തിക്കേണ്ടതുണ്ട്. ഇന്ത്യൻ ഓഷ്യൻ നേവൽ സിംപോസിയത്തിന്റെ (ഐഒഎൻഎസ്) ചെയർമാൻ പദവി 2020 മുതൽ 2022 വരെ ഫ്രാൻസിനു ലഭിച്ചതിനെ രാജ്നാഥ് സിങ് സ്വാഗതം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 2018ലെ ഇന്ത്യ-ഫ്രാൻസ് സംയുക്ത കാഴ്ചപ്പാടുകൾ നിറവേറ്റുന്നതിനു യോജിച്ചു പ്രവർത്തിക്കാൻ ഇരുവരും ധാരണയായി.ഉടൻ തന്നെ ഇത് ഇന്ത്യയിലേക്ക് എത്തും.
https://www.facebook.com/Malayalivartha
























