കേന്ദ്രമന്ത്രി വി മുരളീധരനെ ...... ആപ്പ് വെച്ച് മുരളീധരന്‍ പൊളിച്ചു ...ജലീലണ്ണന്റെ യു എ ഇ കണക്ഷനും മൂവാറ്റുപുഴ മാഫിയയും കൂടിണറായിയെ കടത്തിവെട്ടി

കേന്ദ്രമന്ത്രി വി മുരളീധരനെ അനാവശ്യമായി ചൊറിഞ്ഞതിനും വിലകുറച്ചു തരംതാഴ്ത്തി പരിഹസിച്ചതിനും എല്ലാം തിരിച്ചിട്ട് പണികൊടുക്കുകയാണ് .ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കണം .എന്നാല്‍ പിണറായിയെ കൊണ്ട് എത്രയും പെട്ടെന്ന് വെള്ളം കുടിപ്പിക്കാനാണ് മുരളീധരന്റെ ശ്രമം .ആ പരിശ്രമം ഫലപ്രാപ്തിയിലേക്ക് എത്തുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .മന്ത്രി കെ ടി
ജലീല്‍ നടത്തിയ രഹസ്യ ഇടപാട് വെളിച്ചത്തു കൊണ്ട് വരാന്‍ തന്നെയാണ് ഇപ്പോള്‍ കസ്റ്റംസിന്റെയും എന്‍ ഐ എ യുടെയും ശ്രമം .എന്നാല്‍ കസ്റ്റംസില്‍ പിണറായി വിജയന്റെ മൂടുതാങ്ങിയായി നിലകൊണ്ട ഉദ്യോഗസ്ഥന്‍ അനീഷ് പി രാജനെ മാറ്റിയത് സി പി എമ്മിനെയും അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുകയാണ് .
കേസില്‍ തനിക്ക് ഒരു ബന്ധവുമില്ല എന്ന് പറഞ്ഞു ഫോണിലെ കോള്‍ ലിസ്റ്റും മറ്റും പൊക്കികാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാം എന്ന് വിചാരിച്ചപ്പോഴാണ് ഇടിവെട്ടായി റമീസിന്റെ മൊഴിയും അതിനെ തുടര്‍ന്നുള്ള ഉന്നത ഇടപാടുകളും വന്നിരിക്കുന്നത് .അതില്‍ നിന്നും യു എ ഇയിലെ ഹവാല ചങ്ങലയെ കുറിച്ചും മൂവാറ്റുപുഴയിലെ കൊട്ടേഷന്‍ സംഘവുമായുള്ള സ്വപ്നയുടെയും യു എ ഇ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരുടെയും പുറത്തുവന്നിരിക്കുകയാണ് .ഇതാണ് ഇപ്പോള്‍ നിഷ്പക്ഷമായി അന്വേഷിച്ചു ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ എന്‍ ഐ എ ശ്രമിക്കുന്നത് .. ജൂണ്‍ 30നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ 30 കിലോഗ്രാം സ്വര്‍ണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.
മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവര്‍ കേസില്‍പ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി. അതിനിടയില്‍ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി.തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഘം ചെന്നൈ വിമാനത്താവളം കേന്ദ്രീകരിച്ചും സ്വര്‍ണം കടത്തിയെന്ന നിഗമനത്തില്‍ എന്‍ഐഎ ഒടുവില്‍ എത്തുകയും ചെയ്തു . ചെന്നൈയില്‍ ഇന്നലെയും എന്‍ഐഎ സംഘം പരിശോധന തുടര്‍ന്നത് അതിനാലാണ് . . പിണറായി സര്‍ക്കാരിനെ അറബിക്കടലിലെറിഞ്ഞാലേ അഴിമതി അവസാനിക്കൂ എന്നാണ് മുരളീധരന്‍ പറഞ്ഞത് .
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ വീട്ടിലുള്ളവരും ഓഫിസുമുള്‍പ്പെടെ സംശയത്തിന്റെ നിഴലിലാണ്. പൗരത്വനിയമ സമരമടക്കം രാജ്യവിരുദ്ധ സമരങ്ങള്‍ക്കുള്ള ഫണ്ട് സ്വീകരിക്കുന്നത് സ്വര്‍ണക്കടത്തിലൂടെയാണ് എന്നതിന്റെ കൂടി സൂചനയാണ് ഈ വിദേശ ബന്ധമെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചത് .ദേശവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് സ്വന്തം ഓഫിസ് വിട്ടു കൊടുത്ത പിണറായി രാജ്യത്തെ ഒറ്റുകൊടുത്തുവനാണെന്ന് വി. മുരളീധരന്‍ ആരോപിക്കുകയും ചെയ്തു .ജലീലിനെതിരെ കൂടി അന്വേഷണം വരികയോ സ്വമേധയാ സമ്മര്‍ദ്ദം മൂലം രാജിവയ്ക്കുകയോ ചെയ്താല്‍ അത് കൂടുതല്‍ ആഘാതമാണ് പിണറായി സര്‍ക്കാരിനുണ്ടാക്കുന്നത് .ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്‌സലുകള്‍ കേന്ദ്രീകരിച്ചും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചതു സംസ്ഥാന സര്‍ക്കാരിന് അടുത്ത തലവേദനയായി മാറിയിരിക്കുകയാണ് .
മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ സി ആപ്റ്റിലെ ജീവനക്കാര്‍ക്കു കസ്റ്റംസ് നോട്ടിസ് നല്‍കിയത് ഗുരുതര വീഴ്ചകള്‍ കണ്ടതിനാല്‍ തന്നെയാണ് . ജൂണ്‍ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ കൊണ്ടുവന്ന പാഴ്‌സലുകള്‍ പിറ്റേദിവസം സി ആപ്റ്റിന്റെ വാഹനത്തില്‍ പുറത്തേക്കു കൊണ്ടുപോയി. ഇത് എന്തൊക്കെയാണെന്നു കേന്ദ്രീകരിച്ചാണ് അന്വേഷണം. മതഗ്രന്ഥങ്ങളാണു നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാല്‍ ജലീലിന്റെ ഈ വിശദീകരണം വെള്ളം തൊടാതെ വിഴുങ്ങാന്‍ അന്വേഷണ സംഘം തയ്യാറല്ല .റമീസിന്റെ മൊഴിയെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത .
സര്‍ക്കാര്‍ വാഹനത്തില്‍ പാഠപുസ്തകങ്ങള്‍ കൊണ്ടുപോയതിനൊപ്പമാണു മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത് കളവാകാമെന്നാണ് കസ്റ്റംസ് ഇപ്പോള്‍ കരുതുന്നത് . മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകാനായി പ്രത്യേകം വാഹനം ഏര്‍പ്പെടുത്തുകയോ സാമ്പത്തിക ചെലവുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞവയ്ക്കുമ്പോള്‍ ഭീകരവാദവുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളില്‍ അദ്ദേഹം പ്രതികരിക്കാതെ മനപൂര്‍വം ഒഴിഞ്ഞുമാറുന്നത് കൂടുതല്‍ സംശയം ഉയര്‍ത്തിയിരിക്കുകയാണ് ..
https://www.facebook.com/Malayalivartha























