ഭഗവാന്റെ ആഗ്രഹം! അയോദ്ധ്യ ഭൂമി പൂജക്ക് മുൻപേ അൻസാരിയെ തേടിയെത്തിയത് ആ ഭാഗ്യം ; ആദ്യക്ഷണക്കത്ത് ലഭിച്ചത് ബാബ്റി മസ്ജിദ് കേസിലെ പ്രധാന കക്ഷിയായ ഇക്ബാൽ അൻസാരിക്ക്

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് മറ്റന്നാളാണ് ഭൂമിപൂജ. ഭൂമിപൂജയ്ക്കുളള ആദ്യ ക്ഷണക്കത്ത് ലഭിച്ചത് ബാബ്റി മസ്ജിദ് കേസിലെ പ്രധാന കക്ഷിയായ ഇക്ബാൽ അൻസാരിക്ക്. 'അത് എനിക്ക് ലഭിക്കണമെന്നത് ഭഗവാൻ രാമന്റെ ആഗ്രഹമാണെന്ന് അൻസാരി പ്രതികരിച്ചു. ക്ഷണക്കത്ത് സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേസിൽ മുസ്ലിം വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ കക്ഷികളിലൊരാളായ അന്തരിച്ച ഹാഷിം അൻസാരിയുടെ മകനാണ് ഇക്ബാൽ അൻസാരി. പിതാവിന്റെ മരണശേഷം ഇക്ബാൽ കേസിൽ കക്ഷിചേരുകയായിരുന്നു. ഇക്ബാൽ അൻസാരിക്ക് പുറമേ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂക്കിക്കും ക്ഷണമുണ്ട്.
ഇരുനൂറുപേർക്കാണ് ക്ഷണക്കത്ത് അയച്ചിട്ടുളളത്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷണക്കത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി,ആർ എസ് എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരുടെ പേരുകൾ കുങ്കുമ നിറത്തിലുളള ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള പ്രധാന വ്യക്തികൾ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലേയ്ക്ക് എത്തുന്നത് ഹെലികോപ്റ്ററിലാണ്. സാകേത് സര്‍വ്വകലാശാലയുടെ മൈതാനത്തെ സ്ഥിരം ഹെലിപ്പാഡില്‍ പ്രധാനമന്ത്രി ഇറങ്ങുമെന്നാണ് വിവരം. ഹനുമാന്‍ ക്ഷേത്രത്തില്‍ ആദ്യം സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ശിലാന്യാസ ചടങ്ങിനെത്തുക. 40 കിലോയുടെ വെള്ളി ശിലപാകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുക
കൊവിഡ് സ്ഥിരീകരിച്ചതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്തേക്കില്ല. ഇരുനൂറുപേർക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെങ്കിലും 180 ൽ താഴെ വിശിഷ്ട വ്യക്തികളായിരിക്കും ചടങ്ങിനെത്തുക എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, പ്രയാഗ് രാജിലെ ജഗത്ഗുരു സ്വാമി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പടെ എത്തുന്നതിനാൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.161 അടി ഉയരമുളളതാണ് ക്ഷേത്രം. 128 അടി ഉയരമാണ് നേരത്തേ നിശ്ചിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. 2023 പകുതിയോടെ ക്ഷേത്രനിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
ഭൂമിപൂജയ്ക്ക് മുന്നോടിയായി നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ചടങ്ങുകളും കർശന സുരക്ഷയിലായിരിക്കും നടക്കുകയെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പുറത്ത് നിന്ന് ആർക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നഗരത്തില്‍ അഞ്ചില്‍ അധികം പേര്‍ കൂട്ടംചേരുന്നതും അനുവദിക്കില്ല. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.
ഭൂമിപൂജയ്ക്ക് മുന്നോടിയായി നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ചടങ്ങുകളും കർശന സുരക്ഷയിലായിരിക്കും നടക്കുകയെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പുറത്ത് നിന്ന് ആർക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നഗരത്തില്‍ അഞ്ചില്‍ അധികം പേര്‍ കൂട്ടംചേരുന്നതും അനുവദിക്കില്ല. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























