കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തിൽ ദുരാത്മാക്കള്‍; യുവതിയെ തലമുടി പിടിച്ച് കട്ടില്‍ വലിച്ചിട്ടു; 'മന്ത്രവാദി ഡോക്ടറുടെ' ചികിത്സയിൽ യുവതിക്ക് ദാരുണാന്ത്യം
ദുരാത്മക്കളെ ഒഴിവാക്കാന്‍ മന്ത്രവാദിയുടെ ക്രൂരമര്‍ദ്ദനത്ത തുടര്‍ന്ന് യുവതി മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് യുവതി മരിച്ചത്. സംഭവവുമായി ബ്ന്ധപ്പെട്ട് പ്രതികൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജയ്പൂര്‍ സ്വദേശിനിയായ രജിതയാണ് മരിച്ചത്. കരിനഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവര്‍ക്ക് അസുഖം വിട്ടുമാറാത്തതിനെ തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ ദുരാത്മാക്കള്‍ ഉണ്ടെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. ഇതോടെയാണ് കുടുംബം മന്ത്രവാദി ഡോക്ടറെ സമീപിച്ചത്.
യുവതി നാല് മാസം മുന്‍പാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ യുവതി പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് യുവതിയുടെ ശരീരത്തില്‍ ദുരാത്മാക്കള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ വിശ്വസിച്ചത്. ഇതേതുടര്‍ന്ന് കുടുംബം മന്ത്രവാദിയില്‍ അഭയം തേടുകയായിരുന്നു. മുടിപിടിച്ച് വലിച്ച് യുവതിയെ കട്ടിലില്‍ വലിച്ചിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മന്ത്രവാദിയുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെ അവളുടെ ശരീരത്തില്‍ നിന്ന് ദുരാത്മക്കള്‍ ഒഴിഞ്ഞുപോയതായും കുടുംബം വിശ്വസിച്ചു. രജിതയെ ദുര്‍ബലയായി കണ്ടത് അത്ഭുതരോഗശാന്തിയാകുമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്.
https://www.facebook.com/Malayalivartha