മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവം
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചപ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമായത്. ദേശീയ അന്തര്‍ദേശീയ മാദ്ധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തുന്നത്. 1992 ഒരു സമരത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് അദ്ദേഹം ഈ നഗരത്തിലെത്തുന്നത്. അന്നത്തെ ബി ജെ പി പ്രസിഡന്റ് ഡോ. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള 'തിരംഗ യാത്ര'യുടെ കണ്‍വീനറായിരുന്നു മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ യാത്ര സംഘടിപ്പിച്ചത്.
എന്നാല്‍ ഇന്നത്തെ ചടങ്ങോടെ നരേന്ദ്ര മോദി സ്വന്തമാക്കിയത് 3 റെക്കോഡുകളാണ്.
1. രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. വര്‍ഷങ്ങളായി തര്‍ക്ക സ്ഥലമായിരുന്ന ഇവിടം. കോടതി ഉത്തരവോടെയാണ് തര്‍ക്കങ്ങളൊഴിഞ്ഞ് സമാധാനം കൈവന്നത്.
2. ഇന്ന് ശിലാസ്ഥാപനം നടത്തുന്നതിന് മുന്നോടിയായി, നരേന്ദ്ര മോദി അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയിലും സന്ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരുന്നു. ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവമാണ്.
3.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ 'ഭൂമി പൂജന്‍' പരിപാടിയില്‍ പങ്കെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത്
രാമ മന്ത്രം ഇന്ന് അയോധ്യയില്‍ മാത്രമല്ല, ലോകമെമ്ബാടും പ്രതിഫലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ക്ഷേത്ര നിര്‍മാണം അയോധ്യയുടെ സൗന്ദര്യം വര്‍ധിപ്പിക്കുക മാത്രമല്ല, മുഖം തന്നെ മാറ്റുകയും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു
പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍;
1- രാമന് എല്ലാവരുടേതുമാണ്. രാമന് എല്ലാവരിലും വസിക്കുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ്. നീണ്ട കാത്തിരിപ്പിന്റെ അവസാനമാണിന്ന്. വര്‍ഷങ്ങളായി ഒരു ടെന്റില്‍ വസിച്ച രാമനായി വലിയ ക്ഷേത്രം നിര്‍മിക്കുകയാണ്.
2- സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാ ഗാന്ധിയെ ദളിതുകളും ആദിവാസികളും സമൂഹത്തിലെ എല്ലാ അംഗങ്ങളും സഹായിച്ചതുപോലെ തന്നെ രാജ്യമെമ്ബാടുമുള്ള ജനങ്ങളുടെ പിന്തുണ മൂലമാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത്.
3- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പരിമിതികള്‍ക്കിടയിലാണ് ചടങ്ങ് നടക്കുന്നത്. ശ്രീരാമന് തന്റെ പരിമിതികളോട് ചേര്‍ന്നിരിക്കുന്നതുപോലെ, നാമും സമാനമായ മാതൃക പിന്തുടരുകയാണ്. നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ എങ്ങനെ പ്രതിജ്ഞാബദ്ധരാകണമെന്ന് രാമന് നമ്മെ പഠിപ്പിച്ചു. എതിര്‍പ്പിന്റെ പാതയിലൂടെ എങ്ങനെ സഞ്ചരിക്കാമെന്നും അറിവിന്റെ പാത എപ്രകാരം പിന്തുടരാമെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. സാഹോദര്യത്തിലാണ് ക്ഷേത്രം പണിയേണ്ടത്.
4- ക്ഷേത്ര നിര്‍മാണം അയോധ്യയുടെ സൗന്ദര്യം വര്‍ധിപ്പിക്കുക മാത്രമല്ല, മുഖം തന്നെ മാറ്റുകയും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. രാമ-സീത ദര്‍ശനത്തിനായി ലോകമെമ്ബാടുമുള്ള ആളുകള്‍ ഇവിടെയെത്തുന്നത് സങ്കല്‍പ്പിക്കുക. ഈ ക്ഷേത്രം നമ്മുടെ പൈതൃകത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതീകമായി മാറും. ഇത് കോടിക്കണക്കിന് ആളുകളുടെ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായി മാറും.
5- രാമന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാത്ത ദേശീയ വികാരങ്ങളൊന്നുമില്ല. ഇന്ത്യയുടെ വിശ്വാസത്തില്‍ രാമനെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ആദര്‍ശം അദ്ദേഹത്തെ പ്രതിഫലിപ്പിക്കുന്നു.
വന്‍ സുരക്ഷയുടെയും വമ്ബിച്ച സന്നാഹങ്ങളുടെയും അകമ്ബടിയോടെയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആ ര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. മറ്റ് 175 അതിഥികളും ചടങ്ങില്‍ പങ്കുചേര്‍ന്നു.
https://www.facebook.com/Malayalivartha