പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരി; സത്യാവസ്ഥകൾ നമ്മെ വീണ്ടും ഭീതിയിലാക്കുന്നു, മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ്ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധം
2019 ഫെബ്രുവരി 14ന് രാജ്യം ഞെട്ടലോടെ ആ വാർത്ത കേട്ടുണർന്നു, 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം. ആ വാർത്ത അവസാനിക്കാത്ത നോവായി നമുക്കുള്ളിൽ ഉണ്ടാകുമ്പോഴും അതിനുപിന്നിലെ സത്യാവസ്ഥകൾ നമ്മെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. ഇപ്പോഴിതാ ഭീകരെ സഹായിച്ച യുവതിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് എന്‍.ഐ.എ. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇന്‍ഷാ ജാന്‍ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇന്‍ഷ ജാൻ. എന്നാൽ ഇവര്‍ പിന്നീട് അറസ്റ്റിലായിരുന്നു.
പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുകയുണ്ടായി. ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ്ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇരുവരും കൈമാറിയ ഫോൺ സന്ദേശങ്ങളെക്കുറിച്ചും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമായി തന്നെ നൽകിയിട്ടമുണ്ട്. ഇൻഷാ ജാനിന്റെ പിതാവ് താരിഖ് പിർനും ഭീകരരുമായി ബന്ധമുണ്ടായിരുന്നതായും കണ്ടെത്തുകയുണ്ടായി. ഒന്നിലേറെ തവണ ഭീകരരെ വീട്ടിൽ പാർപ്പിക്കുകയും ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ അടക്കം 19 പേരാണ് ഇതിൽ ഉൾപ്പെട്ട പ്രതികൾ. മസൂദ് അസ്ഹറിന്റെ അനന്തരവനാണ് ഉമർ ഫാറൂഖ്. 2019 ഫെബ്രുവരി 24നാണ് ജവാന്മാർ സഞ്ചരിച്ച ബസിലേക്കു സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചു കയറ്റിയത്. സംഭവത്തിൽ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേറായിരുന്നത്.
ഇതെതുടർന്നു നടന്ന അന്വേഷണത്തിൽ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവിധ സംഭവങ്ങളിൽ പിടിയിലായ ഭീകരരിൽ നിന്നും അവർക്ക് ഒളിത്താവളങ്ങൾ നൽകിയവരിൽ നിന്നും കിട്ടിയ മൊഴികളും ചാവേർ ആദിൽ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി മാറുകയായിരുന്നു. ഈ തെളിവുകളെല്ലാം എൻഐഎ ജോയിന്റ് ഡയറക്ടർ അനിൽ ശുക്ല സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം മസൂദ് അസ്ഹറിനു പുറമേ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 7 ഭീകരരും പിടിയിലാകാനുള്ള 4 പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുൽ റൗഫ്, അമ്മാർ അൽവി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാർ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha