Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെയുണ്ടാകുമോ എന്നറിയില്ല; അപ്പോളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര്: തമിഴ്‌നാട്ടില്‍ വീണ്ടും അണ്ണാ ഡി.എം.കെയില്‍ പരസ്യമായ ഗ്രൂപ്പ് പോര്; മധ്യസ്ഥ റോള്‍ വഹിക്കുന്ന ബി.ജെ.പിക്ക് താല്‍പര്യം പനില്‍ സെല്‍വത്തോട്

29 SEPTEMBER 2020 04:59 PM IST
മലയാളി വാര്‍ത്ത

തലൈവി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയം എപ്പോഴും കലുഷിതാണ്. പ്രതിപക്ഷത്തു നിന്നുള്ള ആരോപണത്തെക്കാള്‍ മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിക്ക് നേരം കണ്ടത്തേണ്ടി വരുന്നത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാനാണ്. പാര്‍ട്ടിയിലെ അധിപത്യം ഉറപ്പിക്കാന്‍ ഒ.പനീര്‍ സെല്‍വയും പളനി സ്വാമിയും എല്ലാ അടവും പയറ്റുകയാണ്. അടുത്ത കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയുണ്ടായതാണ്. ഇതാ ഇപ്പോള്‍ വീണ്ടും രാഷ്ട്രീയനാടകങ്ങള്‍ക്ക് തമിഴ്‌നാട് വേദിയാകുമോ എന്ന് സംശയമുണര്‍ത്തുകയാണ് പുതിയ സംഭവവികാസങ്ങള്‍. കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചെന്നൈയില്‍ പ്രത്യേക യോഗം ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ ഏഴിന് പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളുടെ ഗ്രൂപ്പ് യോഗം.

പനീര്‍സെല്‍വത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി, വൈദ്യലിങ്കം എം.പി., മനോജ് കെ. പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടന്നില്ല എന്ന് യോഗ ശേഷം പുറത്തിറങ്ങിയ വൈദ്യലിങ്കം എം.പി. പറഞ്ഞു. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുമുണ്ട്. ഇതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇ.പി.എസും ഒ.പി.എസും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായെന്നും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയത് ജയലളിതയും പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശശികലയും ആണ് എന്ന് പനീര്‍സെല്‍വം പറഞ്ഞെന്നാണ് വിവരം.

എല്ലാവരേയും മുഖ്യമന്ത്രിയാക്കിയത് ശശികല തന്നെ എന്ന് പളനിസ്വാമി തിരിച്ചടിച്ചു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി എന്ന നിലയില്‍ 11 അംഗ കമ്മിറ്റി രൂപീകരിക്കണം എന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം ഇന്നലെ ചേര്‍ന്ന യോഗവും അംഗീകരിച്ചില്ല. ഇങ്ങനൊരു കമ്മിറ്റി രൂപീകരിച്ച് അതില്‍ തന്റെ പക്ഷത്തുള്ള ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം എന്ന ഉപാധി കൂടി വെച്ചാണ് പനീര്‍ സെല്‍വം 2017ല്‍ അണ്ണാ ഡി.എം.കെയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയും ഭരണവും പളനിസ്വാമിയുടെ കയ്യിലാണ്. വിമതനായി നിന്ന് തിരികെ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പം 11 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് അഞ്ച് ആയി കുറഞ്ഞു. പാര്‍ട്ടിയിലും ഭരണത്തിലും ചില സ്ഥാനങ്ങള്‍ ലഭിച്ചവര്‍ പളനിസ്വാമിക്കൊപ്പം പോകുകയായിരുന്നു. ഈ സാഹചര്യത്തില്‍, വിലപേശല്‍ ശേഷി കുറഞ്ഞ പനീര്‍സെല്‍വത്തിനെ എന്തായാലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയില്ല.

ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടാണ് പനീര്‍സെല്‍വത്തിന്റെ നീക്കങ്ങള്‍. ബി.ജെ.പിയുടെ പിന്തുണ പനീര്‍സെല്‍വത്തിനാണ്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെയില്‍ മധ്യസ്ഥ റോള്‍ വഹിക്കുന്ന ബി.ജെ.പിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് പനീര്‍സെല്‍വമാണ്. നിയമസഭാ തിരഞ്ഞെടുപ്പ്, നേതൃത്വ തര്‍ക്കം, ശശികലയുടെ തിരിച്ചു വരവ്, തുടങ്ങി നിരവധി വെല്ലുവിളികളിലൂടെയാണ് അണ്ണാ ഡി.എം.കെ. കടന്നു പോകുന്നത്. അതിനിടയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ കൂടിയാകുമ്പോള്‍ പ്രതിസന്ധി സങ്കീര്‍ണമാകും. എന്നാല്‍ ഈ ഗ്രൂപ്പു തര്‍ക്കങ്ങള്‍ക്കിടയില്‍ മന്നാര്‍ഗുഡി സംഘം വീണ്ടും അണ്ണാ ഡി.എം.കെയിലേക്ക് ഇടിച്ചു കയറുമോ എന്നും കണ്ടറിയേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (2 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (2 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (3 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (5 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (5 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (6 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News