Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെയുണ്ടാകുമോ എന്നറിയില്ല; അപ്പോളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര്: തമിഴ്‌നാട്ടില്‍ വീണ്ടും അണ്ണാ ഡി.എം.കെയില്‍ പരസ്യമായ ഗ്രൂപ്പ് പോര്; മധ്യസ്ഥ റോള്‍ വഹിക്കുന്ന ബി.ജെ.പിക്ക് താല്‍പര്യം പനില്‍ സെല്‍വത്തോട്

29 SEPTEMBER 2020 04:59 PM IST
മലയാളി വാര്‍ത്ത

തലൈവി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയം എപ്പോഴും കലുഷിതാണ്. പ്രതിപക്ഷത്തു നിന്നുള്ള ആരോപണത്തെക്കാള്‍ മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിക്ക് നേരം കണ്ടത്തേണ്ടി വരുന്നത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാനാണ്. പാര്‍ട്ടിയിലെ അധിപത്യം ഉറപ്പിക്കാന്‍ ഒ.പനീര്‍ സെല്‍വയും പളനി സ്വാമിയും എല്ലാ അടവും പയറ്റുകയാണ്. അടുത്ത കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയുണ്ടായതാണ്. ഇതാ ഇപ്പോള്‍ വീണ്ടും രാഷ്ട്രീയനാടകങ്ങള്‍ക്ക് തമിഴ്‌നാട് വേദിയാകുമോ എന്ന് സംശയമുണര്‍ത്തുകയാണ് പുതിയ സംഭവവികാസങ്ങള്‍. കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചെന്നൈയില്‍ പ്രത്യേക യോഗം ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ ഏഴിന് പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളുടെ ഗ്രൂപ്പ് യോഗം.

പനീര്‍സെല്‍വത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി, വൈദ്യലിങ്കം എം.പി., മനോജ് കെ. പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടന്നില്ല എന്ന് യോഗ ശേഷം പുറത്തിറങ്ങിയ വൈദ്യലിങ്കം എം.പി. പറഞ്ഞു. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുമുണ്ട്. ഇതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇ.പി.എസും ഒ.പി.എസും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായെന്നും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയത് ജയലളിതയും പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശശികലയും ആണ് എന്ന് പനീര്‍സെല്‍വം പറഞ്ഞെന്നാണ് വിവരം.

എല്ലാവരേയും മുഖ്യമന്ത്രിയാക്കിയത് ശശികല തന്നെ എന്ന് പളനിസ്വാമി തിരിച്ചടിച്ചു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി എന്ന നിലയില്‍ 11 അംഗ കമ്മിറ്റി രൂപീകരിക്കണം എന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം ഇന്നലെ ചേര്‍ന്ന യോഗവും അംഗീകരിച്ചില്ല. ഇങ്ങനൊരു കമ്മിറ്റി രൂപീകരിച്ച് അതില്‍ തന്റെ പക്ഷത്തുള്ള ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം എന്ന ഉപാധി കൂടി വെച്ചാണ് പനീര്‍ സെല്‍വം 2017ല്‍ അണ്ണാ ഡി.എം.കെയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയും ഭരണവും പളനിസ്വാമിയുടെ കയ്യിലാണ്. വിമതനായി നിന്ന് തിരികെ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പം 11 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് അഞ്ച് ആയി കുറഞ്ഞു. പാര്‍ട്ടിയിലും ഭരണത്തിലും ചില സ്ഥാനങ്ങള്‍ ലഭിച്ചവര്‍ പളനിസ്വാമിക്കൊപ്പം പോകുകയായിരുന്നു. ഈ സാഹചര്യത്തില്‍, വിലപേശല്‍ ശേഷി കുറഞ്ഞ പനീര്‍സെല്‍വത്തിനെ എന്തായാലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയില്ല.

ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടാണ് പനീര്‍സെല്‍വത്തിന്റെ നീക്കങ്ങള്‍. ബി.ജെ.പിയുടെ പിന്തുണ പനീര്‍സെല്‍വത്തിനാണ്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെയില്‍ മധ്യസ്ഥ റോള്‍ വഹിക്കുന്ന ബി.ജെ.പിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് പനീര്‍സെല്‍വമാണ്. നിയമസഭാ തിരഞ്ഞെടുപ്പ്, നേതൃത്വ തര്‍ക്കം, ശശികലയുടെ തിരിച്ചു വരവ്, തുടങ്ങി നിരവധി വെല്ലുവിളികളിലൂടെയാണ് അണ്ണാ ഡി.എം.കെ. കടന്നു പോകുന്നത്. അതിനിടയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ കൂടിയാകുമ്പോള്‍ പ്രതിസന്ധി സങ്കീര്‍ണമാകും. എന്നാല്‍ ഈ ഗ്രൂപ്പു തര്‍ക്കങ്ങള്‍ക്കിടയില്‍ മന്നാര്‍ഗുഡി സംഘം വീണ്ടും അണ്ണാ ഡി.എം.കെയിലേക്ക് ഇടിച്ചു കയറുമോ എന്നും കണ്ടറിയേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (5 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (6 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (6 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (6 hours ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (7 hours ago)

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി  (7 hours ago)

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം:നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞുവെന്ന് വി ഡി സതീശന്‍  (8 hours ago)

ബൈക്ക് സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (8 hours ago)

എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടം:ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചത്  (9 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍  (9 hours ago)

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍  (9 hours ago)

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല  (10 hours ago)

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ  (10 hours ago)

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി  (10 hours ago)

Malayali Vartha Recommends