Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?

ഇന്ത്യയ്ക്കെതിരെ പുതിയ തന്ത്രം .. നിയന്ത്രണരേഖയില്‍ മൊബൈല്‍ ടവറുകളുമായി പാക്കിസ്ഥാന്‍

20 OCTOBER 2020 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും... രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം, നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്

കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 

ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

ഇന്ത്യയ്ക്കെതിരെ ജമ്മു കാഷ്മീര്‍ നിയന്ത്രണ രേഖയില്‍ ഇമ്രാന്‍ഖാന്റെ പുതിയ കെണിയൊരുക്കം. തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും
അതിര്‍ത്തിയില്‍ ചെറുക്കാനുള്ള ഇന്ത്യയുടെ നൂതന തന്ത്രങ്ങളെ തകര്‍ക്കാനുള്ള അട്ടിമറി നീക്കത്തിലാണ് ഇമ്രാന്‍. ഇതിന് ചൈനയുടെ
സാമ്പത്തിക സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്.

ഭീകരവാദികളെ അതിര്‍ത്തിയിലെ മലകളും താഴ് വാരങ്ങളും പുഴകളും താണ്ടി പകലും രാത്രിയിലും ഇന്ത്യയിലേക്കു കടത്തിവിടാന്‍ സഹായമാകുന്ന തരത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം തുടര്‍ച്ചയായി മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുവരികയാണ് പാക്കിസ്ഥാന്‍. ഈ ജോലി ചെയ്യാന്‍ കാഷ്മീരികളെ പാക്കിസ്ഥാന്‍ നിയോഗിക്കുക വഴി ഇന്ത്യയ്ക്ക് മറ്റൊരു ആഘാതം കൂടി ഇമ്രാന്‍ നല്‍കിയിരിക്കുന്നു. അതിര്‍ത്തി രേഖയ്ക്കു സമീപം പാര്‍ക്കുകയും പാക്കിസ്ഥാനുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന കാഷ്മീരികളെ ഇതുവഴി തീവ്രവാദത്തിനായി പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് താഴ്വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ കുതന്ത്രം. സമീപകാലങ്ങളില്‍ നുഴഞ്ഞുകയറ്റമോ തീവ്രവാദി ആക്രമണോ ഉണ്ടായാലുടന്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം സ്വിച്ച് ഓഫ് ചെയ്താണ് ഇന്ത്യന്‍ സൈന്യം ശത്രുക്കളെ നേരിട്ടിരുന്നത്. ആകാശനിരീക്ഷണത്തിലൂടെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം ഇന്ത്യ ചെറുത്തുതുടങ്ങിയപ്പോഴാണ് തീവ്രവാദികള്‍ക്ക് ആശയവിനിമയം ഏതു സാഹചര്യത്തിലും നടത്താന്‍ പറ്റുംവിധമുള്ള ടവര്‍ നിര്‍മാണം നടത്തിവരുന്നത്. പാക് അധിനിവേശ കാഷ്മീരില്‍ ടെലികമ്യൂണിക്കേഷന്‍
കേന്ദ്രവും വയര്‍ലസ് ഫോണുകള്‍ക്കുള്ള സംവിധാനവും പാക്കിസ്ഥാന്‍ ഒരുക്കുന്നതായി ഇന്ത്യന്‍ സേന കണ്ടെത്തിക്കഴിഞ്ഞു.

പുതിയതായി നിരവധി ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിക്കാനും ശ്രമമുണ്ട്. ഇതോടെ ഭീകരര്‍ക്ക് താഴ്വരയില്‍ സൗകര്യമൊരുക്കാന്‍ കഴിയും. രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലും ജില്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുമായി 38 സ്ഥലങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി പാകിസ്ഥാന്‍ സ്പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

രാവും പകലും ഏതു കാലാവസ്ഥയിലും തീവ്രവാദികള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യവും സംവിധാനവും നിയന്ത്രണരേഖയിലും താഴ് വാരങ്ങളിലും ഒരുക്കിക്കൊടുക്കുകയാണ് പാക്കിസ്ഥാന്‍. ഇതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സമൂഹമാധ്യമങ്ങള്‍ വഴി താഴ്വരയിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള നീക്കമാണ് എക്കാലത്തെയും ശത്രുരാജ്യം നടത്തിവരുന്നത്.

ഒരേ സമയം ചൈനീസ് അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും ഇന്ത്യയ്ക്കെതിരെ സമ്മര്‍ദം ഉയര്‍ത്താന്‍ ആ രണ്ടു രാജ്യങ്ങളും സഖ്യം
ചേര്‍ന്നിരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ബരാമുള്ള, സോപോര്‍, കുപ്വാര, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിര്‍ത്തിക്ക് സമീപത്തായി ടവറുകള്‍ സ്ഥാപിക്കുന്നതോടെ താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പഴയത് പോലെയാക്കാമെന്ന നിഗമനത്തിലാണ് പാക് ഭരണകൂടം. ഇന്ത്യന്‍ അധികൃതര്‍ക്ക് നിയന്ത്രിക്കാനോ തടസപ്പെടുത്താനോ കഴിയാത്ത തരത്തിലുള്ള ടെലികോം സേവനങ്ങള്‍ താഴ്വരയിലും പ്രദേശങ്ങളിലും ലഭ്യമാക്കാനാണ് അവരുടെ പാക് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (2 hours ago)

കർഷകൻ ജീവനൊടുക്കി..  (2 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (3 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (3 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (3 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (3 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (3 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (4 hours ago)

പവന് 6,320 രൂപയുടെ കുറവ്  (4 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (4 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (5 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (5 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (5 hours ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (5 hours ago)

Malayali Vartha Recommends