Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ഇന്ത്യയ്ക്കെതിരെ പുതിയ തന്ത്രം .. നിയന്ത്രണരേഖയില്‍ മൊബൈല്‍ ടവറുകളുമായി പാക്കിസ്ഥാന്‍

20 OCTOBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്കെതിരെ ജമ്മു കാഷ്മീര്‍ നിയന്ത്രണ രേഖയില്‍ ഇമ്രാന്‍ഖാന്റെ പുതിയ കെണിയൊരുക്കം. തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും
അതിര്‍ത്തിയില്‍ ചെറുക്കാനുള്ള ഇന്ത്യയുടെ നൂതന തന്ത്രങ്ങളെ തകര്‍ക്കാനുള്ള അട്ടിമറി നീക്കത്തിലാണ് ഇമ്രാന്‍. ഇതിന് ചൈനയുടെ
സാമ്പത്തിക സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്.

ഭീകരവാദികളെ അതിര്‍ത്തിയിലെ മലകളും താഴ് വാരങ്ങളും പുഴകളും താണ്ടി പകലും രാത്രിയിലും ഇന്ത്യയിലേക്കു കടത്തിവിടാന്‍ സഹായമാകുന്ന തരത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം തുടര്‍ച്ചയായി മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുവരികയാണ് പാക്കിസ്ഥാന്‍. ഈ ജോലി ചെയ്യാന്‍ കാഷ്മീരികളെ പാക്കിസ്ഥാന്‍ നിയോഗിക്കുക വഴി ഇന്ത്യയ്ക്ക് മറ്റൊരു ആഘാതം കൂടി ഇമ്രാന്‍ നല്‍കിയിരിക്കുന്നു. അതിര്‍ത്തി രേഖയ്ക്കു സമീപം പാര്‍ക്കുകയും പാക്കിസ്ഥാനുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന കാഷ്മീരികളെ ഇതുവഴി തീവ്രവാദത്തിനായി പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് താഴ്വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ കുതന്ത്രം. സമീപകാലങ്ങളില്‍ നുഴഞ്ഞുകയറ്റമോ തീവ്രവാദി ആക്രമണോ ഉണ്ടായാലുടന്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം സ്വിച്ച് ഓഫ് ചെയ്താണ് ഇന്ത്യന്‍ സൈന്യം ശത്രുക്കളെ നേരിട്ടിരുന്നത്. ആകാശനിരീക്ഷണത്തിലൂടെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം ഇന്ത്യ ചെറുത്തുതുടങ്ങിയപ്പോഴാണ് തീവ്രവാദികള്‍ക്ക് ആശയവിനിമയം ഏതു സാഹചര്യത്തിലും നടത്താന്‍ പറ്റുംവിധമുള്ള ടവര്‍ നിര്‍മാണം നടത്തിവരുന്നത്. പാക് അധിനിവേശ കാഷ്മീരില്‍ ടെലികമ്യൂണിക്കേഷന്‍
കേന്ദ്രവും വയര്‍ലസ് ഫോണുകള്‍ക്കുള്ള സംവിധാനവും പാക്കിസ്ഥാന്‍ ഒരുക്കുന്നതായി ഇന്ത്യന്‍ സേന കണ്ടെത്തിക്കഴിഞ്ഞു.

പുതിയതായി നിരവധി ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിക്കാനും ശ്രമമുണ്ട്. ഇതോടെ ഭീകരര്‍ക്ക് താഴ്വരയില്‍ സൗകര്യമൊരുക്കാന്‍ കഴിയും. രാജ്യാന്തര അതിര്‍ത്തിക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലും ജില്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുമായി 38 സ്ഥലങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി പാകിസ്ഥാന്‍ സ്പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഓര്‍ഗനൈസേഷന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

രാവും പകലും ഏതു കാലാവസ്ഥയിലും തീവ്രവാദികള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യവും സംവിധാനവും നിയന്ത്രണരേഖയിലും താഴ് വാരങ്ങളിലും ഒരുക്കിക്കൊടുക്കുകയാണ് പാക്കിസ്ഥാന്‍. ഇതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സമൂഹമാധ്യമങ്ങള്‍ വഴി താഴ്വരയിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള നീക്കമാണ് എക്കാലത്തെയും ശത്രുരാജ്യം നടത്തിവരുന്നത്.

ഒരേ സമയം ചൈനീസ് അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും ഇന്ത്യയ്ക്കെതിരെ സമ്മര്‍ദം ഉയര്‍ത്താന്‍ ആ രണ്ടു രാജ്യങ്ങളും സഖ്യം
ചേര്‍ന്നിരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ബരാമുള്ള, സോപോര്‍, കുപ്വാര, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിര്‍ത്തിക്ക് സമീപത്തായി ടവറുകള്‍ സ്ഥാപിക്കുന്നതോടെ താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പഴയത് പോലെയാക്കാമെന്ന നിഗമനത്തിലാണ് പാക് ഭരണകൂടം. ഇന്ത്യന്‍ അധികൃതര്‍ക്ക് നിയന്ത്രിക്കാനോ തടസപ്പെടുത്താനോ കഴിയാത്ത തരത്തിലുള്ള ടെലികോം സേവനങ്ങള്‍ താഴ്വരയിലും പ്രദേശങ്ങളിലും ലഭ്യമാക്കാനാണ് അവരുടെ പാക് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (2 minutes ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (19 minutes ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (38 minutes ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (56 minutes ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (1 hour ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (1 hour ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (1 hour ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (1 hour ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (2 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (2 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (2 hours ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (12 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (12 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (13 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends