ജ്വല്ലറി ഉടമയുടെ വീട്ടിൽ കടന്നു കയറി ഭാര്യയെയും മകനെയും കൊന്നു ;16 കിലോ സ്വർണ്ണം കവർന്നു
തമിഴ്‌നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയിട്ട് 16 കിലോ സ്വർണ്ണവുമായി കടന്ന സംഘം പിടിയിൽ . സ്വർണ്ണവുമായി കടക്കാൻ ശ്രമിച്ചത് രാജസ്ഥാൻ സംഘമാണ് . സംഘവുമായുള്ള പോലീസിന്റെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേരെ പിടികൂടാനും സാധിച്ചു .ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും നടക്കുകയാണ് .
ഇന്ന് രാവിലെ ആറുമണിക്കാണ് മയിലാടുംതുറയിലെ സിര്‍ക്കഴിയില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറി ഉടമ ധനരാജിന്റെ വീട്ടിലേക്ക് അഞ്ചംഗ സംഘം അതിക്രമിച്ച് കയറിയത്. ധനരാജിന്റെ ഭാര്യ ഡി ആശ, മകന്‍ അഖില്‍ എന്നിവരാണ് ആക്രമത്തിൽ മരണമടഞ്ഞത് . വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസിന് കൊള്ളമുതലുമായി തൊട്ടടുത്തുള്ള ഗ്രാമമായ ഇരുക്കൂറിലേക്ക് അക്രമിസംഘം പോയതെന്ന വിവരം ലഭിക്കുകയുണ്ടായി . തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സംഘത്തിലെ ഒരാളായ മണിബാൽ കൊല്ലപ്പെട്ടത് .മൂന്നുപേരെ പിടികൂടിയെങ്കിലും സംഘത്തിലെ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് .
https://www.facebook.com/Malayalivartha