'ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഇന്ത്യ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 1 ലക്ഷത്തിലധികം വിദേശികളെ അവരവരുടെ നാടുകളില്‍ എത്തിച്ചു. 150 തില്‍ അധികം രാജ്യങ്ങള്‍ക്ക് അവശ്യ മരുന്നുകൾ നൽകി. ഇതാണ് മോഡിഫൈഡ് ഇന്ത്യ...' വൈറലായി കുറിപ്പ്

കൊറോണ വ്യാപനത്തിന് ശേഷമുള്ള ഇന്ത്യ ലോകചരിത്രത്തില്‍ തന്നെ പുതിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകരാജ്യങ്ങള്‍ വരെ ഇന്ത്യയുടെ കുതിപ്പില്‍ ആഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യ ഇങ്ങനെ വളരരുത് എന്നാണ് കേരളത്തിലെ മാധ്യമങ്ങളും മതഭ്രാന്തന്മാരും കരുതുന്നതെന്ന് ജിതിന്‍ കെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയുണ്ടായി. 130 കോടി ജനതയുള്ള ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 70 മുതല്‍ 80 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേരെങ്കിലും മരിക്കും എന്നതായിരുന്നു. പക്ഷേ, ഇന്ത്യ കോവിഡിനെ അതിജീവിച്ചുവെന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നമ്മുടെ പ്രധാനമന്ത്രി ഇന്നലെ ലോക സാമ്ബത്തീക ഫോറത്തില്‍ നടത്തിയ പ്രസംഗം രാജ്യാന്തര തലത്തില്‍ തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചു എങ്കിലും അതിന് ഒരു വാര്‍ത്ത പ്രാധാന്യവും നല്‍കാതിരിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് 'ലോകത്തിലെ പല വിദഗ്ധരും പ്രവചിച്ചത് ഇന്ത്യ കോവിഡില്‍ തകര്‍ന്നടിയും എന്നായിരുന്നു. 130 കോടി ജനതയുള്ള ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 70 മുതല്‍ 80 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേരെങ്കിലും മരിക്കും എന്നതായിരുന്നു.
പക്ഷെ രാജ്യം ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡിനെ അതിജീവിച്ചു. അത് മാത്രമല്ല മറ്റു രാജ്യങ്ങളെയും കോവിഡിനെ നേരിടാന്‍ സഹായിച്ചു. ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഇന്ത്യ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 1 ലക്ഷത്തിലധികം വിദേശികളെ അവരവരുടെ നാടുകളില്‍ എത്തിച്ചു. 150 തില്‍ അധികം രാജ്യങ്ങള്‍ക്ക് essential medicines നല്‍കി.
വെറും 12 ദിവസംകൊണ്ട് 23 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്‍ നല്‍കി. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ ഇന്ത്യ 2 കോടി വാക്‌സിനുകള്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കി'. 92 രാജ്യങ്ങളാണ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന് വേണ്ടി മുന്നോട്ട് വന്നിട്ടുള്ളത്. മാര്‍ച്ച് 2020 ല്‍ പി പി ഇ കിറ്റ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ വെറും 10 മാസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരും ആയി. ഇതാണ് ഇന്ത്യക്കാര്‍ കാണാന്‍ ആഗ്രഹിച്ച മാറ്റം.
പക്ഷെ ഇന്ത്യ ഇങ്ങനെ ആകരുത് എന്നാണ് കേരളത്തിലെ ഒരുപറ്റം മാധ്യമങ്ങളും, മതഭ്രാന്തന്മാരും, വിദേശത്തു നിന്ന് രാജ്യത്തിന് വേണ്ട എല്ലാ ഇറക്കുമതിയിലും കമ്മീഷന്‍ പറ്റിയിരുന്ന രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. ചൈനയുടെ വാക്‌സിന്‍ പാകിസ്താന് പോലും വിശ്വാസം ഇല്ലാത്തതില്‍ പോളിറ്റ് ബ്യൂറോയും നിരാശരാണ്. അതിനേക്കാള്‍ വലിയ വേദന ക്യൂബന്‍ ആരോഗ്യ രംഗത്തെ തള്ളുകള്‍ തകര്‍ന്നു പോയതാണ്. ഇതൊക്കെകൊണ്ടുതന്നെ അവരെല്ലാം അസ്വസ്ഥരാണ്.
ശരിക്കും കോവിഡ് മൂലം ഇന്ത്യ ശവപ്പറമ്ബാകും എന്ന് കരുതി വാര്‍ത്തകള്‍ നല്കാന്‍ അച്ചുനിരത്തി കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ തെളിയുന്നത് ഐക്യരാഷ്ട്ര സഭയുടെ തലവന്‍ അന്റോണിയോ ഗുട്ടെര്സ് ന്റെ വാക്കുകള്‍ ആണ് ' I think that the vaccine production capacity of India is the best asset that the world has today. I hope the world understands that it must be fully used''ഇതാണ് മോഡിഫൈഡ് ഇന്ത്യ.
https://www.facebook.com/Malayalivartha


























