ഉത്തരാഖണ്ഡ് പ്രളയം 50 വർഷത്തിനിടയിലെ മഹാത്ഭുതം .. ആസൂത്രിതമോ എന്ന സംശയവും ബലപ്പെടുന്നു...അട്ടിമറി സാധ്യത കണക്കിലെടുത്ത് മുൻ കരുതലുമായി പ്രതിരോധ വകുപ്പ്

കൂടിയല്ലാതെ എടുക്കുന്ന ഓരോ പ്രവർത്തനങ്ങളും പാളിച്ചയ്ക്ക് കാരണമാകുന്നു .ഹിമാലയത്തിലെ മഞ്ഞുരുകിയാൽ 80 കോടി ജനങ്ങൾ മുങ്ങിപോകും എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ് .പാരിസ്ഥിതിക വെല്ലുവിളികൾ ഏറെ അനുഭവിക്കുന്ന പ്രദേശമാണ് ഉത്തരാഖണ്ഡ് .ഒട്ടനവധി അണക്കെട്ടുകൾ നിർമ്മിക്കുമ്പോൾ പാരിസ്ഥിതിക പ്രശ്നനങ്ങൾ പലതും ഗൗരവത്തോടെ എടുക്കാത്തതിനെ പറ്റി നിരവധി തവണ വിമർശനങ്ങൾ ഉയർന്നു കേട്ടിരുന്നു . ചമോലി ജില്ലയിലുണ്ടായ റെനി ഗ്രാമത്തിലെ തപോവൻ ഡാമിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കുകയാണ് ദുരന്തപ്രതികരണസേന. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ അളകനന്ദ, ധൗളിഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ഇനിയും 200 ലധികം പേരെ കണ്ടെത്തേണ്ടതായുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം .നിലവിൽ നഷ്ടം എത്രയാണ് എന്ന് വിലയിരുത്താൻ കഴിയാത്ത അവസ്ഥയാണ് .അതിനാൽ തന്നെ രക്ഷാ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത് .വ്യോമസേനയുടെ തിരച്ചിൽ യുദ്ധകാല അടിസ്‌ഥാനത്തിൽ തന്നെയാണ് നടപ്പാക്കി വരുന്നത് .മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍. വ്യോമസേനയുടെ നിരീക്ഷണവിമാനങ്ങളിൽനിന്നുള്ള ദൃശ്യങ്ങളിൽ അണക്കെട്ട് പൂർണമായും തകർന്നതായി വ്യക്തമാണ്. ഡെറാഡൂണിൽനിന്ന് 280 കിലോമീറ്റർ കിഴക്കുമാറി ധൗളിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥലത്തു സ്ഥിതി ചെയ്യുന്നതാണിത്. തപോവനു സമീപം മലരി താഴ്‌വരയോടു ചേർന്ന രണ്ട് പാലങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.കാലാവസ്ഥ വകുപ്പിന്റെ പരിധിയിൽ പെടുന്നതല്ല മഞ്ഞുമലയുടെ താപനില ഉൾപ്പടെയുള്ള കാര്യങ്ങൾ.അതിനാൽ തന്നെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ല എന്ന പരാഥി വ്യാപകമായി ഉയർന്നു കേൾക്കുന്നു .അതേസമയം, ജോഷിമത്തിനും തപോവനും ഇടയ്ക്കുള്ള പ്രധാന റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
താഴ്‌വരയിലെ നിർമാണപ്രവർത്തനങ്ങളും കുടിൽത്താവളങ്ങളും തകർന്നതായും വ്യോമസേന വ്യക്തമാക്കുന്നു. മൂവായിരം കോടി രൂപയോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന എൻടിപിസി ലിമിറ്റഡ് 520 മെഗാവാട്ടിന്റെ തപോവൻ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് നിർമിച്ചത്. കാണാതായവരിലേറെയും ഇവിടത്തെ തൊഴിലാളികളാണ്. എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ട്. ഇവിടെ തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് രക്ഷിച്ചു. 16 പേരെ രക്ഷിച്ചെന്നും അനൗദ്യോഗിക കണക്കുണ്ട്.ഐടിബിപിക്കു പുറമേ, ദേശീയ ദുരന്ത പ്രതികരണ സേനയും കരസേനയുടെ എൻജിനീയറിങ് ടാസ്ക് ഫോഴ്സും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവികസേനാ മുങ്ങൽ വിദഗ്ധർ ഏതുനിമിഷവും എത്താനായി നിലയുറപ്പിച്ചിട്ടുണ്ട്. വ്യോമസേനാ വിമാനങ്ങളും സജ്ജം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഡെറാഡൂണിലും ഋഷികേശിലും സേനകൾ താവളം സജ്ജമാക്കി.റെനി ഗ്രാമവാസികൾ നിരവധി തവണ പ്രളയ സാധ്യതകൾ ഉണ്ടാകുന്നതിനെ പറ്റി സൂചനകൾ നല്കിവരുന്നുണ്ടെങ്കിലും അതിനെയെല്ലാം സർക്കാർ മുഖവിലയ്ക്ക് എടുത്തില്ല എന്ന പരാതിയും വ്യാപകമായി ഉയർന്നിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























