കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതാണ് എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കർ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി എന്നുതന്നെ പറയേണ്ടി വരും .കസ്റ്റംസ് അയവ് വരുത്തിയെന്നും ഡോളർ കടത്തിലും ജാമ്യം കിട്ടുമ്പോൾ അന്വേഷണം എങ്ങും എത്താതെ പോയെന്നും കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്

കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതാണ് എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കർ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി എന്നുതന്നെ പറയേണ്ടി വരും .കസ്റ്റംസ് അയവ് വരുത്തിയെന്നും ഡോളർ കടത്തിലും ജാമ്യം കിട്ടുമ്പോൾ അന്വേഷണം എങ്ങും എത്താതെ പോയെന്നും കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. കസ്റ്റംസ് കേസ് അന്വേഷണത്തിൽ മെല്ലെ പോക്ക് നടത്തിയിട്ടില്ല എന്നും ശിവശങ്കറിന് ജാമ്യം ലഭ്യമായത്. അന്വേഷണം ദുർബലമായതുകൊണ്ടോ മതിയായ തെളിവ് ഇല്ലാത്തതു കൊണ്ടോ ആയിരുന്നില്ല..
മറിച്ച് 98 ദിവസത്തോളമായി ജയിൽ വാസം അനുഷ്ഠിക്കുന്ന ഒരു വ്യക്തി തന്റെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ഉന്നയിച്ചപ്പോൾ മാനുഷിക പരിഗണനയുടെ കൂടി പേരിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കസ്റ്റംസ് അന്വേഷണത്തിൽ ഒരു തരത്തിലും അയവ് വരുത്തിയിട്ടില്ല എന്നത് വ്യക്തമാക്കുകയാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവ വികാസത്തിലൂടെ മനസ്സിലാക്കി കൊടുക്കുന്നത് .തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകളും മറ്റും കസ്റ്റംസ് തുറന്നു പരിശോധിക്കുന്നത് അതിന്റെ ഭാഗമായി തന്നെയാണ് . നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ്, 2020 ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽ സാബി പിന്നീടു കോൺസുലേറ്റിൽ തിരിച്ചെത്തിയിരുന്നില്ല.ഇത് ഏറെ ദുരൂഹത ഉയർത്തിയ സംഭവമായിരുന്നു
ജമാൽ അൽ സാബി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പരിശോധിക്കുക. ഇവ യുഎഇയിലെത്തിക്കാൻ അനുവദിക്കണമെന്നു ജമാൽ അൽ സാബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പരിശോധിക്കാതെ വിട്ടുകൊടുക്കാൻ പറ്റില്ലെന്നു കസ്റ്റംസ് കർശന നിലപാടെടുക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പരിശോധന വിഡിയോയിൽ പകർത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.അത്തരത്തിൽ ശക്തമായ അന്വേഷണത്തിലൂടെ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുക എന്നതാണ് ലക്ഷ്യം .കുറ്റാരോപിതരായവർക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകുന്ന തരത്തിലേക്ക് തന്നെയാണ് കസ്റ്റംസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്.
കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്മിനിസ്ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി എന്നിവർ വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്കു മാറ്റിയ ശേഷം വിദേശത്തേക്ക് ഒളിപ്പിച്ചു കടത്തിയതായി കരുതുന്നുവെന്നു ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. കോൺസൽ ജനറലിന്റെ രഹസ്യ പങ്കാളിയാണു ഖാലിദെന്നു സ്വപ്ന സുരേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.എം ശിവശങ്കറിനെ പൂട്ടാനുള്ള ധാരാളം തെളിവുകൾ കസ്റ്റംസിന്റെ പടിക്കലുള്ളപ്പോൾ ആശ്വസിക്കാൻ ഒരു വകയും അദ്ദേഹത്തിന് ഇല്ല എന്താണ് യാഥാർഥ്യം .സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ സഹായത്തോടെ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ മസ്കത്തു വഴി കെയ്റോയിലേക്കു കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പ്രതിയാണ്. കോൺസൽ ജനറലിനെയും അഡ്മിനിസ്ട്രേഷൻ അറ്റാഷെയെയും കേസിൽ പ്രതി ചേർത്തിട്ടില്ല.
https://www.facebook.com/Malayalivartha
























