ഹൈ ടെക് സംവിധാനങ്ങളിലൂടെ പണം തട്ടിപ്പ്; ഹാക്ക് ചെയ്ത് പണം തട്ടുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ് അഡ്മിൻ പിടിയിൽ

വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഓൺലൈൻ പേയ്മെന്റുകളും ഹാക്ക്ചെയ്ത് പണം തട്ടുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിന്റെ അഡ്മിനെ മലപ്പുറം മഞ്ചേരിയിൽ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കാസിലായിരുന്നു അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശി ഓംകാര്‍ സഞ്ചയ് ചതര്‍വാഡിനെയാണ് (20) മഹാരാഷ്ട്രയിൽ നിന്നും മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പണം തട്ടി എടുത്ത സംഭവം നടന്നത്. തുടർന്ന് ഈ കേസിൽ നേരിട്ട് ബന്ധമുണ്ടായിരുന്ന താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവരെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തു.
വിവിധ ഫിഷിങ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് യൂസര്‍ ഐഡിയും പാസ് വേഡും കണ്ടെത്തുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയുകയും. പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വസ്തുക്കളും വാങ്ങും. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തിയാണ്പണമാക്കി മാറ്റിയിരുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ പെട്ടെന്ന് പിടിക്കപ്പെടും അതിനാലാണ് പ്രതികൾ ഈ രീതി സ്വീകരിച്ചത്. തട്ടിപ്പിനാവശ്യമായ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഓപറേറ്റ് ചെയ്തിരുന്നത് ചതര്വാഡായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. പുലർച്ചയാണ് പ്രതികൾ പണം ഹാക്ക് ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണം സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിച്ചാലും അക്കൗണ്ട് ഉടമകള്‍ അറിയാതിരിക്കാനാണിത്. ഹാക്കിങ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാന്‍ ഇവര്‍ രൂപവത്കരിച്ച 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പില്‍ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഷെയര്‍ ചെയ്തതായി പോലീസ് കണ്ടെത്തി.
ഒരുപാടു ദിവസത്തെ അന്വേഷണത്തിലൂടെയാണ് പ്രതികളെ പോലെസിന് പിടികൂടാനായത്. പോലീസ് ഇതിനായി ഏകദേശം ഒരുമാസത്തോളം മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. തൃക്കാക്കരയിലും ഹരിയാന ഫരീദാബാദിലും പ്രതികളുടെ പേരില്‍ സമാന കുറ്റത്തിന് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിെന്റ നിര്‍ദേശപ്രകാരം മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷ്, എസ്.ഐ ഉമ്മര്‍ മേമന, സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കെ. സല്മാന്, എം.പി. ലിജിന്‍, കെ.വി. ജുനൈസ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























