ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു... ഇന്ന് രാവിലെ തിരുപ്പതി വിമാനത്താവളത്തിലായിരുന്നു സംഭവം... വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി...
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചിറ്റൂർ ജില്ലയിലേക്ക് എത്തിയ നായിഡുവിനെ റെനിഗുണ്ട പൊലീസാണ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടഞ്ഞത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലീസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി തവണ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാൻ നായിഡു ശ്രമം നടത്തിയെങ്കിലും പൊലീസ് അത് തടയുകയയിരുന്നു. തുടർന്ന് പോലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്നു പ്രതിഷേധം നടത്തി. പ്രതിഷേധം ഏകദേശം മുക്കാല്‍ മണിക്കൂറോളം ഇത് നീണ്ടുനിന്നു.
ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ അന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു നായിഡു പുറപ്പെട്ടത്.
പരിപാടികള്‍ക്ക് പങ്കെടുക്കാൻ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി ശ്രമം നടത്തുവെന്ന് ആരോപിച്ചായിരുന്നു ചിറ്റൂരിലും തിരുപ്പൂരിലും നായിഡു പ്രതിഷേധ പരിപാടിക്ക് പദ്ധതിയിട്ടിരുന്നത്.
നായിഡുവിന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രതിഷേധം ഇപ്പോൾ നടക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.
പ്രതിഷേധം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ടി.ഡി.പിയുടെ ജില്ലാ നേതാക്കളെ പൊലീസ് വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു.
പാർട്ടി നേതാക്കളായ എൻ.അമർനാഥ് റെഡ്ഡി, പുലിവർത്തി നാനി, ബി.എൻ. രാജസിംഹലു, ജി.നരസിംഹ യാദവ് എന്നിവരും വീട്ടു തടങ്കലിൽ കഴിയുകയാണ്.
രണ്ടു ജില്ലകളിലേയും പോലീസ് സൂപ്രണ്ടുമാരാണ് സർക്കാർ നിർദ്ദേശമുണ്ടെന്ന ന്യായം പറഞ്ഞ് അറസ്റ്റ് നടത്തിയത്. രണ്ടിടത്തുമായി 5000 വരുന്ന ടി.ഡി.പി പ്രവർത്തകരും പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലായി അറസ്റ്റിലാണ്.
അറസ്റ്റിനെ പറ്റി അദ്ദേഹം പറഞ്ഞത് ''എന്താണീ നടക്കുന്നത്, കലക്ടറെ കാണാനുള്ള അവകാശം എനിക്കില്ലേ? എന്താണ് ഈ രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത്.
14 വര്‍ഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഞാന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ തടഞ്ഞത്? നിങ്ങൾ എനിക്ക് അനുമതി നൽകിയില്ല… ഞാൻ ഇവിടെ തന്നെ ഇരുന്ന് പ്രതിഷേധിക്കും'' എന്ന് നായിഡു പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha