കന്യാകുമാരിയില്‍ കടലിൽ പോകുന്നതിന് രാഹുൽ ഗാന്ധിക്ക് വിലക്ക് ഏർപ്പെടുത്തി... കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി കളക്ടറാണ് അനുമതി നിഷേധിച്ചത്...
തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്.
കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്.
ഇതേത്തുടര്‍ന്ന് ബോട്ട് യാത്ര റദ്ദാക്കി. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം രാഹുലിന്റെ യാത്ര തടഞ്ഞതെന്നാണ് വിവരം.
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് കടലില്‍ പോകാനൊരുങ്ങിയപ്പോഴാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയിരുന്നു.
അദ്ദേഹം മത്സ്യബന്ധനത്തില്‍ പങ്കെടുക്കുകയും കടലില്‍ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ കൊല്ലത്തെ കടലില്‍ ചാട്ടവും മീന്‍ പിടിക്കലും ചൂണ്ടിക്കാട്ടിയാണ് വയനാട് എം പിയെ മുഖ്യമന്ത്രി പരിഹസിച്ചത്.
നല്ല ടൂറിസ്റ്റാണ് രാഹുല്‍ ഗാന്ധി. ലോകത്തിലെ പലയിടങ്ങളിലും ശാന്തമായ കടലില്‍ പോയി ടൂറിസ്റ്റുകള്‍ ചാടാറുണ്ട്. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിച്ചിരുന്ന കടല്‍ അല്ല എന്നായിരുന്നു വിമർശിച്ചത്.
എന്നാൽ, രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി പരിഹസിച്ചു. ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം. പിയുമായ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് ഇപ്പോള്‍.
ഒറ്റകൈയിൽ പുഷ് അപ്പ് എടുക്കുന്നതും സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഡാൻസ് കളിക്കുന്നതും പനനൊങ്ക് കഴിക്കുന്നതുമായ രാഹുലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കായി കായികാഭ്യാസങ്ങളും വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റത്. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി.
തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകുന്നില്ല എന്നതും.
പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി സന്ദർശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha