സർക്കാർ ഹോസ്റ്റലിൽ പോലീസുകാരുടെ അനധികൃതമായ കടന്നുകയറ്റം; പെൺകുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു
മഹാരാഷ്ട്രയിലെ ജൽഗാവിൽ പെൺകുട്ടികളെ നഗ്നരാക്കി പോലീസുകാർ ഉൾപ്പെടുന്ന സംഘം. സർക്കാർ ഉടമസ്ഥതയിൽ പെടുന്ന ഹോസ്റ്റലാണിത്. അനാഥരായ പെൺകുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമൻസ് ഹോസ്റ്റലിലെ അന്തേവാസികളെകൊണ്ടാണ് കഴിഞ്ഞ ദിവസം ഏതാനും പോലീസുകാരും അവരുടെ സുഹൃത്തുക്കളും ചേർന്ന് നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചതും വീഡിയോ എടുത്തതും.
അശരണരായ പെൺക്കുട്ടികളെകൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോ സഹിതം കാണിച്ചായിരുന്നു ജില്ലാ കല്ലെക്ടറിന് പരാതി നൽകിയത്. എന്നാൽ, നടപടി സ്വീകരിക്കാമെന്ന് കലക്ടർ അഭിജിത്ത് റാവത്ത് ഇവർക്ക് വാക്ക് നൽകിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
ജൽഗാവിലെ ജനനായക് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ഈ സംഭവം പുറംലോകത്തെ അറിയിച്ചത്. നടപടികളൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് ചിക്ലി മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ശ്വേത മഹാലെ സംഭവം നിയമസഭയിൽ ഉന്നയിക്കുകയുണ്ടായി.
ഇതിനെ തുടർന്നായിരുന്നു ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. നാലംഗ സമിതിക്ക് അന്വേഷണച്ചുമതലയും നൽകിയിരിക്കുകയാണ്. അവർ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
ഹോസ്റ്റലിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെയും പലതരം പരാതികളും ഉയർന്നതാണ്. തുടർന്ന് പല പ്രാവശ്യം ജനനായക് ഫൗണ്ടേഷന്റെ ഭാരവാഹികൾ അവിടെയെത്തിയെങ്കിലും ഹോസ്റ്റൽ അധികൃതർ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
എന്നാൽ ജീവനക്കാരുടെ ഒത്തശയോടെയാണ് പോലീസുകാർ അകത്തേയ്ക്ക് പ്രവേശിക്കുന്നതെന്നാണ് ഹോസ്റ്റലിലെ ചില പെൺകുട്ടികൾ പറഞ്ഞത്. കേസന്വേഷണത്തിന്റെ മറവിലാണ് പോലീസുകാറം മറ്റും ഹോസ്റ്റലിൽ വരാറുള്ളതെന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha