പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; പുരോഹിതൻ പിടിയിൽ, അഞ്ചുവർഷമായി പീഡനം
അച്ഛൻ മരിച്ച പതിനേഴുകാരിയെ പഠിപ്പിക്കാനായി ആശ്രമത്തിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്ത കേസില്‍ കൈരാ ആശ്രമത്തിലെ പുരോഹിതനായ മൗനി ബാബയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പുരോഹിതനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് എസ്‌എച്ച്‌ഒ ഗ്യാനേശ്വര്‍ മിശ്ര പറഞ്ഞത്. കോടതി ഉത്തരവ് ലഭിക്കാൻ വൈകിയതിനാലാണ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വൈകിയതെന്നും പോലീസ് വ്യക്തമാക്കി.
വർഷങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചിരുന്നു അതിനുശേഷം പഠിപ്പിക്കാമെന്നു പറഞ്ഞായിരുന്നു ആശ്രമത്തിലേക്ക് കൂട്ടികൊണ്ട് പോയത്. എന്നാൽ ഇദ്ദേഹം പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളോടും ഇക്കാര്യം പെൺകുട്ടി വ്യക്തമാക്കി.
അഞ്ചു വർഷമായി ഇദ്ദേഹം ബലാത്സംഗം തുടരുകയാണെന്നും പെൺകുട്ടി വ്യക്തമാക്കി. പരാതിയുമായി പോലീസിനടുത്ത് ചെന്നിരുന്നെങ്കിലും പെൺകുട്ടിയ്ക്ക് ഫലമായുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ കോടതി ഉത്തരവിനെ തുടർന്നാണ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha