തമിഴ്നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ
തമിഴ്നാട് ഡി എം കെ അധ്യക്ഷൻ സ്റ്റാലിൻ തന്റെ ആശയങ്ങൾ മോഷിടിച്ചു എന്ന ആരോപണവുമായി സൂപ്പർസ്റ്റാർ കമലഹാസൻ. മക്കൾ നീതി മയ്യത്തിന്റെ ആശയങ്ങളായ വീട്ടുജോലിക്ക് ശമ്പളം, പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് കൈതാങ്ങ് തുടങ്ങിയവ മോഷ്ടിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്.
നേരെത്തെ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന കമലഹാസന്റെ ആരോപണം വളരെ വിവാദങ്ങൾക്ക് കരണമായതാണ്. അധികാരത്തിൽ എത്തിയാലുടൻ വീട്ടമ്മമാർക്ക് മാസശമ്പളം നല്കുമെന്നത് കമലഹാസന്റെ വാഗ്ദാനമായിരുന്നു.
ഇപ്പോളിതാ സമാനമായ വാഗ്‌ദമാണ് സ്റ്റാലിൻ നൽകിയിരിക്കുന്നത്. വീട്ടുജോലി ഓഫിസ് ജോലിയായി പരിഗണിച്ച് മാസം 1,000 രൂപ വീട്ടമ്മമാര്‍ക്ക് നല്‍കുമെന്നാണ് ഡി.എം.കെയുടെ വികസനരേഖയിലുള്ള വാഗ്ദാനം. കൂടാതെ പ്രതിവര്‍ഷം 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയര്‍ത്തുമെന്നും ഡി.എം.കെ വ്യക്തമാക്കി.
'തമിഴ്നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്ബളം നല്‍കാന്‍ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തിലൂടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകും' -തിരുച്ചിറപ്പിള്ളിയില്‍ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പറയുകയുണ്ടായി.
'അദ്ദേഹം (സ്റ്റാലിന്‍) ഞങ്ങളുടെ ആശയങ്ങള്‍ പകര്‍ത്തി അവരുടേതാക്കി മാറ്റി. നേരത്തേ ഞാന്‍ പറഞ്ഞു വീട്ടമ്മമാര്‍ക്ക് ശമ്പളം ഉറപ്പാക്കുമെന്ന്, ഇപ്പോള്‍ അദ്ദേഹം പറയുന്നു വീട്ടമ്മമാര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന്. ബെയ്ജിങ് വിളംബരത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു വാഗ്ദാനം നല്‍കിയ ആദ്യ രാഷ്ട്രീയ പാര്‍ട്ടി ഞങ്ങളുടേതാണ്' -കമല്‍ ഹാസന്‍ പറയുകയുണ്ടായി.
ഇത് കൂടാതെ സമാനമായ മറ്റൊരു വാഗ്ദാനം കൂടി ഡി എം കെ നൽകിയിരിക്കുകയാണ്. മക്കള്‍ നീതി മയ്യം സംസ്ഥാനത്ത് 50 ലക്ഷം തൊഴിലുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഡി.എം.കെയുടെ വാഗ്ദാനം ഒരു വര്‍ഷം 10ലക്ഷം തൊഴിലുകള്‍ നല്കുമെന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് 50 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നതിന് സമാനമാണിതെന്നും കമൽഹാസൻ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha