നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക് ശമ്പളം ഉറപ്പാക്കുമെന്ന്; ഇപ്പോള്‍ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന്; ഡി.എം.കെ മക്കള്‍ 'നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ മോഷ്ട്ടിക്കുന്നുവെന്ന ആരോപണവുമായി നടന്‍ കമല്‍ ഹാസന്‍
ഡി.എം.കെയ്‌ക്കെതിരെ വിമർശനവുമായി നടന്‍ കമല്‍ ഹാസന്‍. ‘ മക്കള്‍ നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ എം.കെ. സ്റ്റാലിന്‍റെ പാര്‍ട്ടി മോഷ്ട്ടിച്ചെടുത്തു എന്ന ആരോപണമാണ് നടന്‍ കമല്‍ ഹാസന്‍ നടത്തിയിരിക്കുന്നത് . വീട്ടുജോലിക്ക് ശമ്പളവും പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് പിന്തുണ തുടങ്ങിയവ ഡി.എം.കെ മോഷ്ടിച്ചുവെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരിക്കുന്നത് .
സ്ത്രീകളുടെ വീട്ടുജോലി ഓഫിസ് ജോലിയായി പരിഗണിച്ച് മാസം 1,000 രൂപ വീട്ടമ്മമാര്‍ക്ക് നല്‍കുമെന്നാണ് ഡി.എം.കെ വികസനരേഖയിൽ വാഗ്ദാനം ചെയ്തിരിക്കുന്നുണ്ട് . മാത്രമല്ല പ്രതിവര്‍ഷം 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയര്‍ത്തുമെന്നും ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ ‘തമിഴ്നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നല്‍കാന്‍ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തിലൂടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകും തുടങ്ങിയ വാഗ്ദാനങ്ങൾ തിരുച്ചിറപ്പിള്ളിയില്‍ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും പറയുകയുണ്ടായി.
എന്നാൽ നേരത്തേ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ഹാസന്‍റെ പരാമര്‍ശം ഏറെക്കുറെ വിവാദങ്ങളിലേക്ക് നയിക്കപ്പെട്ടിരുന്നു .അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമല്‍ ഹാസനും പ്രഖ്യാപിച്ചത് .
സ്റ്റാലിന്‍ ഞങ്ങളുടെ ആശയങ്ങള്‍ പകര്‍ത്തി അവരുടേതാക്കി മാറ്റിയിരിക്കുകയാണെന്നും . നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക് ശമ്പളം ഉറപ്പാക്കുമെന്ന്. ഇപ്പോള്‍ അദ്ദേഹം പറയുന്നു വീട്ടമ്മമാര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന്. ബെയ്ജിങ് വിളംബരത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു വാഗ്ദാനം നല്‍കിയ ആദ്യ രാഷ്ട്രീയ പാര്‍ട്ടി ഞങ്ങളുടേതാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.
‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സംസ്ഥാനത്ത് 50 ലക്ഷം തൊഴിലുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി . എന്നാല്‍ ഡി.എം.കെയുടെ വാഗ്ദാനം ഒരു വര്‍ഷം 10ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ്. അഞ്ചുവര്‍ഷം കൊണ്ട് 50 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നതിന് സമാനമാണിതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha