വടി കൊണ്ട് തല്ലുകയും കൈകാലുകളില്‍ ആണി അടിച്ച് കയറ്റുകയുംചെയ്തു... ചെവിയില്‍ നിന്ന് ചോരയും ഒഴുകുന്നുണ്ടായിരുന്നു! പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി; യുവാവ് മാസ്ക് ധരിക്കാത്തതിനാൽ ക്രൂരമായി മർദ്ദിച്ച് പോലീസ്, പരാതിയുമായി മാതാവ് രംഗത്ത്

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് അധികൃതർ വിവിധ രീതിയിലുള്ള ശിക്ഷകൾ നൽകാറുണ്ട്. ചിലതൊക്കെ രസകരമായിരിക്കും... താവളച്ചാട്ടം, ഏത്തം ഇടുക ഇങ്ങനെയുള്ള ചില ശിക്ഷകളാണ് നൽകുന്നത്. ഇവയൊക്കെ നല്ലതാണെന്ന് പറയുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റി ശിക്ഷിച്ചു എന്നൊരു വാർത്തയാണ് യുപിയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്.
മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്‍റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റിയെന്ന് മാതാവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മൂന്ന് പൊലീസുകാര്‍ വന്ന് തന്‍റെ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് യുവാവിന്‍റെ മാതാവിന്‍റെ പരാതിയില്‍ ഉള്ളത്. മകനെ അന്വേഷിച്ച് പൊലീസ്
സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
ബറദാരിയില്‍ ഈമാസം 24ന് രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റാണ് തന്‍റെ മകന്‍ ജീവിക്കുന്നതെന്നും രാത്രി പണി കഴിഞ്ഞ് വരുേമ്ബാള്‍ പൊലീസുകാര്‍ തടയുകയും മാസ്ക് ധരിക്കാത്തതിന് മര്‍ദിക്കുകയുമായിരുന്നു എന്ന് മാതാവ് പറയുന്നു.
'അവനെ വടി കൊണ്ട് തല്ലുകയും ൈകകാലുകളില് ആണി അടിച്ച് കയറ്റുകയും ചെയ്യും. ചെവിയില്‍ നിന്ന് ചോരയും ഒഴുകുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി' -മാതാവ് പറയുന്നു. ബുധനാഴ്ചയാണ് ഇവര്‍ പൊലീസിന്‍റെ ക്രൂരതക്കെതിരെ പരാതി നല്‍കുന്നത്.
അതേസമയം, ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് എസ്.എസ്.പി രോഹിത് സജ്വാന് പറഞ്ഞു. യുവാവ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് യുവാവ് പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്' -എസ്.എസ്.പി പറഞ്ഞു.
എന്നാല്‍, പൊലീസ് പറയുന്നത് കള്ളമാണെന്നും എട്ടോളം കള്ളക്കേസുകളില്‍ തന്നെ കുടുക്കിയിരിക്കുകയാണെന്നും യുവാവ് പറയുന്നു. 'ഞാന്‍ മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഒരെണ്ണം പോക്കറ്റില്‍ ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്ത് തല്ലിയപ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞു. അപ്പോള്‍ ചീത്ത പറയുകയും മൂന്നുനാല് പേരെ കൂടി വിളിച്ചുവരുത്തിയ ശേഷം വീണ്ടും മര്‍ദിക്കുകയായിരുന്നു.
സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം എന്നെ കെട്ടിയിട്ട ശേഷം കൈയിലും കാലിലും ആണി അടിച്ചുകയറ്റി. മര്‍ദനത്തില്‍ ഇടതുചെവിക്ക് പരിക്കേറ്റ് ചോര ഒഴുകി. ആ ചെവിക്ക് ഇപ്പോള്‍ കേള്‍വിക്കുറവും ഉണ്ട്. അതിലൊരു പൊലീസുകാരന്‍ എന്‍റെ പ്രദേശത്താണ് താമസിക്കുന്നത്.
പക്ഷേ, പേരറിയില്ല. കണ്ടാല്‍ തിരിച്ചറിയാം. എട്ട് കള്ളക്കേസുകളിലാണ് എന്നെ കുടുക്കിയത്. ഞാനൊരു പാവം മനുഷ്യനാണ്. ആക്രിസാധനങ്ങള്‍ പെറുക്കി ദിവസം 150-200 രൂപ സമ്ബാദിച്ചാണ് ജീവിക്കുന്നത്' -യുവാവ് പറയുന്നു.
https://www.facebook.com/Malayalivartha























