Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചു... ഗവർണർക്കെതിരെ ഭീഷണി! ഇതെന്താ വെള്ളരിക്കാപട്ടണോ? ഭീകരവാദം നടത്തുന്ന സംഘടന! വിഷം ചീറ്റിയാൽ തലയെടുക്കുമോ?

13 MAY 2022 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ബിരുദമുള്ള ഡോക്ടർമാർ നിരീക്ഷണത്തിൽ;വിദേശ ഹാൻഡിലറെ തിരിച്ചറിഞ്ഞു; ഉമർ ബോംബ് കൂട്ടിച്ചേർത്തത് പാർക്കിങ്ങിൽ ; തയ്യാറെടുപ്പ് തുടങ്ങിയത് രണ്ട് വർഷം മുമ്പ്

"ക്ഷമിക്കണം അമ്മേ..." അധ്യാപകരുടെ പീഡനം ആരോപിച്ച് 16 വയസ്സുള്ള ആൺകുട്ടി ആത്മഹത്യാ ചെയ്തു

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഇന്ന്

ആന്ധ്രാപ്രദേശിൽ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി മോദിയുടെ കാൽ തൊട്ടു വന്ദിച്ച് മുൻ ലോക സുന്ദരി ഐശ്വര്യ റായ്

ബീഹാറിന്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും...

വിമർശനം ഉന്നയിച്ചാൽ ജീവന് പോലും ഭീഷണി ഉണ്ടായേക്കാവുന്ന തരത്തിലേക്കാണ് ഇന്ത്യൻ മതസംഘടനകൾ അധപതിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരുവിധപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെതിരെയും അതുപോലെ അമിത മതവിശ്വാസം മൂലം ഉണ്ടായേക്കാവുന്ന ആപത്തിനെ പറ്റിയും ഉന്നത നേതാക്കൻമാർ പോലും ശബ്ദം ഉയർത്തി തുടങ്ങിയിരിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഇത് വൻ പൊട്ടിത്തെറികൾക്ക് കാരണമായി മാറാനും സാധ്യതയേറെയാണ്.

അതിനിടയിലാണ് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയ്‌ക്കെതിരെ പോസ്റ്ററുകളുമായി പോപ്പുലർ ഫ്രണ്ട് രം​ഗത്ത് വന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയാണെന്നും, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും ഗവർണർ പറഞ്ഞതിന് പിന്നാലെയാണ് ഗവർണർക്കെതിരെ വിമർശനവും ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്. മധുരയിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചെന്നൈയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ഗവർണർ ആർ. എൻ. രവി പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, "പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വളരെ അപകടകരമായ ഒരു സംഘടനയാണ്... അടിസ്ഥാനപരമായി അതിന്റെ ലക്ഷ്യം ഈ രാജ്യത്തെ ഉള്ളിൽ നിന്നുകൊണ്ട് അസ്ഥിരപ്പെടുത്തുക എന്നതാണ്.

സ്വന്തം രാഷ്ട്രീയ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്. ഇത് വളരെ ജാഗ്രത പാലിക്കേണ്ട ഒരു ഭീഷണിയാണ്." അതിനൊപ്പം തന്നെ പൊതുജനങ്ങൾക്കെതിരെ അക്രമണം അടക്കം അഴിച്ചുവിടുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ഗവർണർ ആഞ്ഞടിച്ചു. അത്തരം പ്രവൃത്തികൾ തീവ്രവാദപരമാണെന്നും അദ്ദേഹം പറഞ്ഞു.

"ഒരു രാഷ്ട്രീയ വിഭവമായി അക്രമത്തെ ഉപയോഗിക്കുന്നത് തീവ്രവാദ പ്രവർത്തനമാണ്. മാവോയിസ്റ്റ് ആയാലും കശ്മീരിലായാലും വടക്കുകിഴക്കൻ മേഖലയിലായാലും അതിൽ ആശയക്കുഴപ്പം ഉണ്ടാകേണ്ട കാര്യമില്ല. ഈ രാജ്യത്ത് അക്രമത്തെ രാഷ്ട്രീയ വിഭവമായി ഉപയോഗിക്കുന്ന ഏതൊരു സ്ഥാപനവും തീവ്രവാദ പ്രവർത്തനമാണ്,” തമിഴ്നാട് ഗവർണറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

“രാജ്യത്ത് നമുക്ക് ഉണ്ടായിട്ടുള്ള എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും വിദേശ ശക്തികളുടെ സഹായത്തോടെ നടക്കുന്നതാണ്. ഇത് നിരവധി തവണ പ്രോത്സാഹിപ്പിക്കപ്പെട്ടതുമാണ്. ഇന്ത്യയിൽ ഇത്തരത്തിൽ നിരവധി രാജ്യങ്ങൾ ഈ കളി കളിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വർഗീയ കലാപങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്താണ് രവിയുടെ പ്രസംഗം.

എന്നാൽ ഈ പ്രസ്താവന ഗവർണർ പിൻവലിക്കണമെന്നും, ആർഎസ്എസിനെ അനുകൂലിച്ച് കൊണ്ട് ജനകീയ സംഘടനകൾക്കെതിരെ വിഷം ചീറ്റരുതെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. ജനതാത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർ നാട് കടക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ മുഹമ്മദ് അബുദാഹിർ, സയ്യിദ് ഐസക് എന്നിവർക്കെതിരെ തള്ളകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തമിഴ്നാട് ഗവർണർ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പിഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷെയ്‌ക്ക് അൻസാരി ആരോപിച്ചിരിക്കുകയാണ്.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും രം​ഗത്ത് എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണെന്നും സംഘടനയെ ഉടൻ നിരോധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ നുമാൽ മോമിൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടായിരുന്നു. ‘പോപ്പുലർ ഫ്രണ്ടുകാർ രാജ്യവിരുദ്ധരാണ്‌. ഭീകര സംഘടനകളെപ്പോലെയാണ് അവരുടെ പ്രവർത്തനം. ഉടൻ നിരോധിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും’ അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസമിൽ, പ്രവർത്തനം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർ ലക്ഷ്യമിടുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനാൽ സംഘടനയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ഭീകര സംഘടനയെ നിരോധിക്കണമെന്നും നുമാൽ മോമിൻ ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്താകെ നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോടും അഭ്യർത്ഥിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന സമയത്ത് ഗുവാഹത്തി കത്തുകയായിരുന്നു. നിയമത്തിനെതിരെ അസമിൽ പ്രതിഷേധം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. അവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നു. രാജ്യത്തെയും സർക്കാരിനെയും വടക്ക് കിഴക്കൻ മേഖലയെയും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവരെ ഭീകരരായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലും ​ഗവർണർ മുസ്ലീം സംഘടനകൾക്കെതിരെ ഇന്നലെ ഒരു തുറന്ന പോര് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ വാർത്തയും പ്രാധാന്യം നേടുന്നത്. പുരസ്‌കാരം സമ്മാനിക്കാൻ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്ത സെക്രട്ടറിക്കും പെരിന്തൽമണ്ണ പോലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

സമസ്ത നേതാവ് പെൺകുട്ടിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോ സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ സമസ്തയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സംഭവത്തിൽ വിമർശനമുന്നയിച്ചിരുന്നു.

വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോഴാണ് വിവാദമായ സംഭവമുണ്ടായത്. സമസ്തയുടെ പൊതുവേദിയിലേക്ക് ഇനി മേലാൽ പെൺകുട്ടികളെ ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സമസ്ത നേതാവായ എം.ടി അബ്ദുള്ള മുസ്ലിയാർ സംഘാടകരെ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

”ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (11 minutes ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (15 minutes ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (21 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (42 minutes ago)

അധ്യാപകരുടെ പീഡനം  (47 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (49 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (1 hour ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (1 hour ago)

രാജി സൂചന നൽകി ഡി കെ  (1 hour ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (1 hour ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (1 hour ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (2 hours ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (2 hours ago)

Malayali Vartha Recommends