56 ഇഞ്ച് നെഞ്ച് വിരിച്ച് അമിത് ഷാ... കശ്മീരിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്ത് മാറ്റി അംഗരക്ഷകർ... ചങ്കൂറ്റം ഉള്ള നേതാവിന്റെ നീക്കം!
ജമ്മു കശ്മീർ മാറ്റത്തിന്റെ പാതയിലാണെന്നും അതിന് ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയ്‌ക്ക് ലഭിച്ച പ്രതികരണമെന്നും ബിജെപി. തടിച്ചുകൂടിയ ജനകൂട്ടം മാറുന്ന ജമ്മുകശ്മീരിന്റെ മുഖമാണെന്നും ഇതുവഴി കേന്ദ്ര സർക്കാരിനോടുള്ള ഐക്യദാർഢ്യമാണ് വെളിപ്പെടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
കശ്മീരിൽ തനിക്ക് ബുളളറ്റ് പ്രൂഫിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ച് അമിത് ഷാ. ബാരാമുളളയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വേദിയിൽ സ്ഥാപിച്ച ബുളളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെ കൊണ്ട് നീക്കിയ ശേഷമാണ് പ്രസംഗം ആരംഭിച്ചത്. മുൻപും കശ്മീരിൽ പ്രസംഗിക്കാനെത്തിയ അമിത് ഷാ വേദിയിൽ ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചത് നീക്കം ചെയ്യിപ്പിച്ചിരുന്നു.
ബാരാമുളളയിലെ പ്രൊഫ. ഷൗക്കത്ത് അലി മിർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അമിത് ഷായുടെ പ്രസംഗത്തിനൊപ്പം ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ നീക്കം ചെയ്യുന്ന വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി. ട്വിറ്ററിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുളളവർ വീഡിയോ പങ്കുവെച്ചു. തനിക്ക് ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്നും അതിൽ യാതൊരു തടസവും വേണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കാൻ നിർദ്ദേശം നൽകിയത്.
നേരത്തെ 2021 ഒക്ടോബറിലും കശ്മീരിലെത്തിയ അമിത് ഷാ ബുളളറ്റ് പ്രൂഫ് സുരക്ഷ ഒഴിവാക്കിയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. കശ്മീരിലെ മെച്ചപ്പെട്ട പൊതുസുരക്ഷയുടെ ഉദാഹരണമായി അന്ന് ആ സംഭവം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹം ബുളളറ്റ് പ്രൂഫ് കവചത്തിന്റെ സുരക്ഷയില്ലാതെ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചത്.
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ച നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. കശ്മീരിൽ ഭീകരവാദം വളർത്തുന്നത് പാക്കിസ്ഥാനാണ്, അവരോട് എന്തു ചർച്ചയാണ് നടത്തേണ്ടത്? 70 വർഷം കശ്മീർ ഭരിച്ചവരാണ് പാക്കിസ്ഥാനുമായി ചർച്ച നടത്താൻ തന്നെ ഉപദേശിക്കുന്നതെന്ന് പൊതുസമ്മേളനത്തിൽ അമിത്ഷാ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യത്തെ കടന്നാക്രമിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് പറയുന്നത് പാകിസ്താനി ഭീകരവാദികൾക്ക് ചുവപ്പു പരവതാനി വിരിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു. കോളജുകൾ അടച്ചുപൂട്ടി യുവാക്കളുടെ കൈയ്യിൽ കല്ലും മെഷീൻ ഗണ്ണും നൽകുകയാണ് ഗുപ്കർ മോഡലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രവാദം തുടച്ചുനീക്കി കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റും. ഒരു വർഷം 1200 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത് 136 ആയി കുറയ്ക്കാൻ കഴിഞ്ഞെന്ന് ഷാ പറഞ്ഞു. വോട്ടർപട്ടിക പുതുക്കൽ നവംബർ 25ന് പൂർത്തിയായ ശേഷം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും.
നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അവരെ തൊഴിലിനായി പ്രാപ്തരാക്കാനാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഐഐഎമ്മും ഐഐടിയും എയിംസുമൊക്കെ കശ്മീരിലെ യുവാക്കൾക്ക് നൽകുന്നതാണ് യോഗി മോഡലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കശ്മീരിന്റെ വികസനമില്ലായ്മയ്ക്ക് മുഫ്തി, അബ്ദുല്ല കുടുംബങ്ങളും കോൺഗ്രസുമാണ് ഉത്തരവാദികളെന്ന് അമിത്ഷാ ആരോപിച്ചു.
വനിതകൾക്ക് സൗജന്യമായി പാചക വാതക സിലിണ്ടർ ലഭ്യമാക്കിയത് സംബന്ധിച്ച് പ്രസംഗിച്ചപ്പോഴാണ് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടായതെന്ന് പങ്കെടുത്തവർ വ്യക്തമാക്കി. മലയോര മേഖലയിലെ സ്ത്രീകൾക്ക് ഉജ്ജ്വല പദ്ധതിയുടെ ആനുകൂല്യമായി ഒന്നിന് പകരം രണ്ട് സിലിണ്ടർ നൽകിയതായി നിരവധി വനിതകൾ പരിപാടിയിൽ വ്യക്തമാക്കി.
ജമ്മുകശ്മീരിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യമെന്നും അല്ലാതെ രാഷ്‌ട്രീയപരമായ ലാഭങ്ങൾക്കല്ല ബിജെപി നേതൃത്വം ആഗ്രഹിക്കുന്നതെന്നും ഭീകരവാദവും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഇല്ലായ്മ ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 56,000 കോടി രൂപയുടെ നിക്ഷേപം നടത്താനും 5 ലക്ഷം പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു. അതേസമയം, സ്വാതന്ത്ര്യത്തിനു ശേഷം ആകെ 17,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് കശ്മീരിലേക്ക് വന്നത്. പ്രത്യേക പദവി നൽകിയിരുന്ന 370–ാം വകുപ്പ് എടുത്തുമാറ്റിയതോടെ പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകാൻ കഴിഞ്ഞു.
പൊതുസമ്മേളനത്തിനിടെ സമീപത്തെ മുസ്ലിം പള്ളിയിൽ നിന്ന് വാങ്കുവിളി മുഴങ്ങിയപ്പോൾ മന്ത്രി അമിത്ഷാ 5 മിനിറ്റ് പ്രസംഗം നിർത്തിവച്ചു. ഇതോടെ ജനക്കൂട്ടം കരഘോഷം മുഴക്കി. പ്രസംഗം അഞ്ചു മിനിറ്റ് പിന്നിട്ട ശേഷം ബാങ്ക് വിളി കേട്ടതോടെ 'പള്ളിയിൽ എന്തെങ്കിലും നടക്കുന്നുണ്ടോ?' എന്ന് വേദിയിൽ ഇരിക്കുന്നവരോട് അദ്ദേഹം ചോദിച്ചു. 'ബാങ്ക് വിളിക്കുകയാണ്' എന്ന് ഒരാൾ മറുപടി നൽകി. അതോടെ പ്രസംഗം നിർത്തുകയായിരുന്നു.
കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം ഉടന്‍ ലഭിക്കുമെന്ന് മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് സംവരണം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പ്രരംഭ മുന്നോടിയായി നടന്ന റാലിയെ രജൗരിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇതു നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംവരണ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍, പഹാടി വിഭാഗം എന്നിവര്‍ക്കാണ് ഭേദഗതിയുടെ ഗുണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദളിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാടി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ തന്നെ എസ് ടി ക്വാട്ടയിലുള്ള ഗുജ്ജാര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ പഹാടികള്‍ക്ക് എസ് ടി സംവരണം നല്‍കുന്നതിന് എതിരാണ്.
ഹിന്ദുക്കളും മുസ്ലീംങ്ങളും ഉയര്‍ന്ന വിഭാഗത്തില്‍ പെടുന്നവരാണെന്നും ഭാഷയുടെ പേരില്‍ മാത്രം പഹാടികള്‍ക്ക് സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ എസ് ടി സംവരണത്തിലുള്ളവര്‍ക്ക് ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല. ചിലര്‍ ഗുജ്ജാറുകളെയും ബകര്‍വാള്‍ വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ താഴെത്തട്ടില്‍ എത്തിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അതിനുമുമ്പ് ജനാധിപത്യം മൂന്ന് കുടുംബങ്ങള്‍ക്കും 87 നിയമസഭാംഗങ്ങള്‍ക്കും മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
https://www.facebook.com/Malayalivartha