Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ശരത്പവാര്‍ ആഞ്ഞൊന്നു കുത്തി അമിത് ഷാ ദേ കിടക്കുന്നു. പി.സി.ചാക്കോ വഴി പാലമിടാന്‍ മോദിയും.

03 MAY 2023 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ന്ന് അധികാരം ഉറപ്പിച്ചതു പോലെ എന്‍സിപിയെയും പിളര്‍ക്കാനുള്ള അമിത് ഷായുടെ ബു്ദ്ധിയും മോദിയുടെ ആത്മവിശ്വാസവും തകര്‍ക്കുന്നതായിരുന്നു എന്‍സിപി അധ്യക്ഷ പദവി ഒഴിഞ്ഞു കൊണ്ടുള്ള ശരത് പവാറിന്റെ പ്രഖ്യാപനം. പവാറിന്റെ പവറിന്റെ ചൂടുപിടിച്ച് നില്ക്കാമെന്ന് കരുതി കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞിറങ്ങി പോയ പി.സി. ചാക്കോയുടെ ഗതിയാണ് ഏറെ വിചിത്രമായിരിക്കുന്നത്.
പവാറിനെ അനുനയിപ്പിച്ച് അധ്യ്ക്ഷ സ്ഥാനം ഏറ്റെടുപ്പിക്കുന്നതിനുള്ള സമിതിയില്‍ പി.സി.ചാക്കോയേയും അംഗമാക്കിയിരിക്കുകയാണ്. തടിക്കടിയില്‍ പെട്ട കുരങ്ങിന്റെ അവസ്ഥയിലാണിപ്പോള്‍ പി.സി. ചാക്കോ എത്തി നില്ക്കുന്നത്.

എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുളെ ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് ഒരു പ്രഖ്യാപനം നടത്തി; അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സംഭവിക്കുമെന്നായിരുന്നു അത്. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലും എന്നും എടുത്തുപറഞ്ഞു. 'പ്രവചന'ത്തിന്റെ 13-ാം ദിവസമായ മേയ് 2ന് മഹാരാഷ്ട്രയില്‍ ഒരു രാഷ്ട്രീയ ഭൂകമ്പം സംഭവിച്ചു. എന്‍സിപി അധ്യക്ഷനും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്ക്കുന്നതായും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും വ്യക്തമാക്കി നടത്തിയ പ്രഖ്യാപനമാണ് ആദ്യത്തെ ഭൂകമ്പം. 24 വര്‍ഷം പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തിരുന്ന പവാര്‍ പദവി ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

സുപ്രിയയുടെ 'പ്രവചന'ത്തിനു പിന്നാലെ ശ്രദ്ധാകേന്ദ്രമായത് എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാറാണ്. നേരത്തേ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയ അജിത് വീണ്ടും ആ വഴി തിരഞ്ഞെടുക്കുമോ എന്ന അഭ്യൂഹങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. 53ല്‍ 34 എംഎല്‍എമാരും ബിജെപിക്കു കൈകൊടുക്കാനുള്ള അജിത്തിന്റെ നീക്കത്തെ പിന്തുണച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രമുഖ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ താത്കരെ, ചേതന്‍ ഭുജ്ബാല്‍, ധനഞ്ജയ് മുണ്ടെ തുടങ്ങിയവര്‍ അജിത് പവാറിന്റെ നീക്കങ്ങളെ പിന്തുണച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച 16 എംഎല്‍എമാരുടെ അയോഗ്യതയില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് ഈ അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ഏക്‌നാഥ് ഷിന്‍ഡെയെ താഴെയിറക്കാന്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും അജിത്തും കൈകോര്‍ക്കുന്നുവെന്നായിരുന്നു സൂചനകള്‍.

അടുത്തിടെ പാര്‍ട്ടിയുടെ യുവജനവിഭാഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പവാര്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ വിവാദമുയര്‍ത്തിയിരുന്നു. ''കൃത്യ സമയത്ത് റൊട്ടി തിരിച്ചിടണം, അല്ലെങ്കില്‍ അത് കയ്പ്പുള്ളതാകും'' - ഇതായിരുന്നു ആ പരാമര്‍ശം. ഇന്നത്തെ പവാറിന്റെ തീരുമാനം ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. അജിത് പവാറിന്റെ നീക്കങ്ങളെക്കുറിച്ചുള്ള സൂചനയാണ് ശരദ് പവാര്‍ നടത്തിയതെന്നായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്. ഇതിനോട് അജിത്തും പ്രതികരിച്ചിരുന്നു. പുതിയ മുഖങ്ങളെ മുന്നോട്ടു കൊണ്ടുവരികയെന്നത് എന്നും എന്‍സിപിയുടെ പാരമ്പര്യം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അജിത് പവാറും അദ്ദേഹത്തിനൊപ്പമുള്ളവരും ബിജെപിയെ പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ത്തന്നെ അതു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപ്പിടിയില്‍നിന്നു രക്ഷപ്പെടാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെട്ടത്. അജിത് പവാറും കുടുംബവും പ്രഫുല്‍ പട്ടേല്‍, ഹസന്‍ മുഷ്‌റീഫ് തുടങ്ങിയവരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണച്ചൂട് അറിഞ്ഞവരാണ്. എന്നാല്‍ ഷിന്‍ഡേ ശിവസേന പിളര്‍ത്തിയതുപോല എന്‍സിപി പിളര്‍ത്താന്‍ അജിത് പവാര്‍ തയാറായില്ല. ശരദ് പവാറിന്റെ പിന്തുണയില്ലാതെ പോയാല്‍ പച്ച തൊടില്ലെന്ന ചിന്ത പല എംഎല്‍എമാര്‍ക്കുമുണ്ട്.

മുന്‍പ് ശരദ് പവാറിന്റെ പിന്തുണയില്ലാതെ ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ ഒടുക്കം തിരികെ വന്ന ചരിത്രവുമുണ്ട്. ഇത്തവണ 'റൊട്ടി തിരിച്ചിടാന്‍ ശരദ് പവാര്‍ ഒരുങ്ങുകയാണോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. സുപ്രിയ പറഞ്ഞതിന്റെ 13-ാം നാള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടായപ്പോള്‍, ഇനി രണ്ടു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്നത് എന്താകുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം.

അതേസമയം, രാജിതീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ എന്‍സിപി നേതാക്കള്‍ ഒന്നടങ്കം ശ്രമിക്കുകയാണ്. സുപ്രിയ സുളെയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കി ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യത തള്ളാനാകില്ല.  
അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്, പ്രതിപക്ഷനീക്കങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവ് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നത്. എന്‍സിപി നേതാക്കള്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സഖ്യകക്ഷികളായ കോണ്‍ഗ്രസിലും ശിവസേനാ ഉദ്ധവ് പക്ഷത്തും മഹാ വികാസ് അഘാഡി എന്ന മുന്നണിയുടെ ഭാവി എന്താകുമെന്ന ആശങ്ക. ദേശീയതലത്തില്‍ ബിജെപിക്കെതിരെ സംഘടിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ നീക്കങ്ങളെയും 'ചാണക്യനായ' പവാറിന്റെ പിന്‍മാറ്റം ദുര്‍ബലമാക്കുമോ എന്ന ആശ്ങ്കയുമുണ്ട്. ഇതൊന്നുമല്ല , പവാറിന്റെ മരുമോനേയും കൂടെ നില്ക്കുന്നവരേയും നിലനിയ്ക്കു നിറുത്താനുള്ള ചാണക്യ തന്ത്രമാണീ രാജിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (8 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (5 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (7 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (7 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (8 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (9 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (9 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (10 hours ago)

Malayali Vartha Recommends