നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസും അനുമതി നിഷേധിച്ചു; കേന്ദ്രം വിലക്കിയതോടെ മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചു; മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് കേന്ദ്രം

നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസും അനുമതി നിഷേധിച്ചിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. കേന്ദ്രം വിലക്കിയതോടെ മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അനുമതിക്കുള്ള നീക്കവും വിജയിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ മാസം എട്ടു മുതൽ 10 വരെയാണ് അബുദാബി നിക്ഷേപക സംഗമം.ഇതിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയത്. മന്ത്രി മുഹമ്മദ് റിയാസിനും മീറ്റിൽ ക്ഷണം ഉണ്ടായിരുന്നു.
അനുമതി തേടിയുള്ള ഫയൽ വിദേശകാര്യ മന്ത്രി നേരിട്ട് പരിശോധിച്ചിരുന്നു. പരിപാടിയുടെ ഗോൾഡൻ സ്പോൺസർ ആകാൻ കേരളം പൊടിച്ചത് ഒന്നരക്കോടിയാണ് നിക്ഷേപക സംഗമത്തിന്റെ പ്രധാന സ്പോൺസർമാരിൽ ഒന്ന് കേരള സർക്കാർ ആയിരുന്നു. ഗോൾഡൻ സ്പോൺസർ ആകാൻ നൽകേണ്ടത് ഒന്നരക്കോടി രൂപയാണ്. ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷൻ ഫോറത്തിനു 32 ലക്ഷം വേറെ നൽകണം. ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് കിട്ടുന്നത് രണ്ടു വിഐപി സീറ്റ് ആണ്.
യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മെയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യിൽ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ പലവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
കേന്ദ്രം കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിൽ ചിലർക്ക് താൽപ്പര്യം സ്വർണ്ണ കടത്തിലാണെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിരന്നു. ഇതിന് പിന്നാലെയാണ് അനുമതി നിഷേധിക്കൽ എന്ന വിവരം പുറത്ത് വന്നിരുന്നു . കേന്ദ്രാനുമതിയില്ലാതെ നയതന്ത്ര പരിപാടികളിൽ പങ്കെടുക്കാൻ കേരളാ മുഖ്യമന്ത്രിക്ക് കഴിയില്ല. ഈ സാഹചര്യത്തിലായിരുന്നു യാത്ര റദ്ദാക്കിയത് .
https://www.facebook.com/Malayalivartha
























