മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് പ്രഖ്യാപിച്ചത്

കേരളത്തെ മുഴുവൻ കണ്ണീരാഴ്ത്തിയഒരു ബോട്ട് അപകടമാണ് താനൂർ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഉയരുകയാണ്. മുഖ്യമന്ത്രി ഇന്ന് പ്രദേശം സന്ദർശിക്കാനിരിക്കുകയാണ്. താനൂർ അപകടത്തിൽ പ്രധാനമന്ത്രി നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ്.
മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി . ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.
കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയായിരുന്നു . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.
മലപ്പുറം താനൂരിൽ ഉണ്ടായ അതിദാരുണമായ ബോട്ട് അപകടത്തെ തുടർന്ന് ഔദ്യോഗിക ദുഖാചാരണം പ്രഖ്യാപിച്ചതിനാൽ സി പി ഐ സംസ്ഥാന കൌൺസിൽ നിശ്ചയിച്ചിരുന്ന പരിപാടികളും മാറ്റിവെച്ചതായി സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ അറിയിച്ചു.പാർട്ടി സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകത്തിന്റെ നവീകരണത്തിനായുള്ള ഇന്ന് നിശ്ചയിച്ചിരുന്ന തറക്കല്ലിടൽ, തുടർന്ന് ചേരാൻ നിശ്ചയിച്ച പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ്, ഇന്നത്തെ വിവിധ യോഗങ്ങൾ എന്നിവ മാറ്റിവെച്ചിട്ടുണ്ട്. ബോട്ട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























