രാജ്യത്തെ എണ്ണപ്പെട്ട ആചാര്യന്മാരുടെ കൂട്ടത്തിലാണ് അസറുദ്ദീന്‍ ഉവൈസിയെ കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി രാഷ്ട്രീയ പ്രസ്ഥാനം കൊണ്ടു നടക്കുന്ന ആത്മീയ ആചാര്യന്‍ എന്ന സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്

കര്‍ണാടകയില്‍ ബി.ജെ.പി തോറ്റപ്പോള്‍ തീരദേശജില്ലകളില്‍ വിജയിക്കാനായതിന് പിന്നില്‍ എസ്.ഡി.പി.ഐയുടെയും ,ഉവൈസിയുടെയും മറ്റും സ്വാധീനം വ്യക്തമാണ്. പല മണ്ഡലങ്ങളിലും ബി.ജെ.പിയെ വിജയിപ്പിച്ചും കോണ്‍ഗ്രസിനെ തകര്‍ത്തുമാണ് മുസ്ലിം തീവ്രവാദപാര്‍ട്ടികള്‍ മത്സരിച്ചത്. ഇവിടെ ബി.ജെ.പി പ്രചാരണം നടത്തിയത് മുസ്ലിം തീവ്രവാദപാര്‍ട്ടികളെ ചൂണ്ടിക്കാട്ടിയായിരുന്നു. എസ്ഡിപി ഐ യും ഉവൈസിയുടെ എ ഐ എംഎ പാര്‍ട്ടിയും മുസ്ലീം വോട്ടുകള്‍ പിടിച്ചു മാറ്റി കോണ്‍ഗ്രസിനെ തോല്പിക്കുന്ന കക്ഷികളാണ് എന്നാല്‍ ഇവരെ രണ്ടുപേരേയും കന്നഡ മക്കള്‍ പൊട്ടിച്ചടുക്കി. സംഭവിച്ചത് ബിജെപിയുടെ പതനവും.
ഉത്തരകന്നഡ, ഉഡുപ്പി എന്നീ പ്രദേശങ്ങളില്‍ മൂന്ന് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി.ജെ.പി 15 ലധികം മണ്ഡലങ്ങളില്‍ വിജയിച്ചു. ഇത് ചൂണ്ടിക്കാട്ടുന്നത് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ എന്നും ബിജെപിയ്ക്ക് തണലാകുന്നു എന്നതാണ്. ജനതാദളും സി.പി.എമ്മും കോണ്‍ഗ്രസിനെ പിന്തുണക്കാതിരുന്നിട്ടും പക്ഷേ അവരുടെ മണ്ഡലങ്ങളില്‍ പലതിലും കോണ്‍ഗ്രസിന് വിജയിക്കാനായി. ഉഡുപ്പി ഉള്‍പെടുന്ന ഉള്ളാള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ യു.ടി ഖാദര്‍ വന്‍ഭൂരിപക്ഷത്തിന് വിജയിച്ചു. സി.പി.എം മല്‍സരിച്ച നാലു സീറ്റുകളിലും തോല്‍ക്കുകയും ചെയ്തു. സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചു എന്നും വ്യക്തമാണ്.
രാജ്യത്തെ എണ്ണപ്പെട്ട ആചാര്യന്മാരുടെ കൂട്ടത്തിലാണ് അസറുദ്ദീന്‍ ഉവൈസിയെ കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി രാഷ്ട്രീയ പ്രസ്ഥാനം കൊണ്ടു നടക്കുന്ന ആത്മീയ ആചാര്യന്‍ എന്ന സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഉത്തര്‍പ്രദേശ്. ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ഉവൈസി മുസ്ലീം വോട്ടുകള്‍ പിടിച്ചു മാറ്റുന്നതോടെ ബിജെപിയ്ക്ക് ജയിക്കാനുള്ള അവസരമൊരുക്കു കൊടുത്തു കൊണ്ടിരുന്നു. ഉവൈസിയുടെ പാര്‍ട്ടി മികച്ച വോട്ട് നേടിയ മണ്ഡലങ്ങളിലെല്ലാം ബിജെപിയ് വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചിട്ടുള്ളത്. കോണ്‍ഗ്രസിനെയും മറ്റ് കക്ഷികളേയും തോല്പിക്കാനായി ഉവൈസി മനപൂര്‍വ്വം സ്ഥാനാര്‍ത്ഥികളെ നിറുത്തകയാണൈന്ന പ്രചാരണവും ശക്തമാണ്
'കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് ആരാണ് കോണ്‍ഗ്രസിനെ തടഞ്ഞത്. എന്തുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസ് അതില്‍ പരാജയപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ആദ്യം ഉത്തരം നല്‍കണം'- ഉവൈസി പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും വോട്ട് ഷെയര്‍ കുറക്കാനല്ല ശ്രമിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ പോരാടുക മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
. രാജ്യത്തെ പല സംസ്ഥാനങ്ങളും ബിജെപിയ്ക്ക് നേടി കൊടുത്തതിന് പിന്നില്‍ ഉവൈസിയുടെ മുസ്ലീം വോട്ടുകളാണെന്നാണ് ആരോപണം ഉയരുന്നത്. രാഷ്ട്രീയ പോരാട്ടത്തിന് പകരം മതത്തെ ഉപയോഗിച്ചാണ് ബിജെപി ജയിച്ചു കൊണ്ടിരിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഉവൈസിയുടെ വിഷയം. ഉവൈസിയുടെയും എസ്ഡി പി ഐയുടെയും സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം വോട്ടുകള്‍ പിടിച്ചു മാറ്റികഴിഞ്ഞാല്‍ ഹിന്ദുവോട്ടുകളില്‍ ഭൂരിപക്ഷവും ബിജെപിയ്ക്ക് നേടാനാകും. ജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസോ മറ്റ് കക്ഷികളില്‍ പെട്ട സ്ഥാനാര്‍ത്ഥിയായാലും രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടും.
ഉവൈസി നരന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതും പ്രചരണത്തിനിറങ്ങുന്നതെന്നും ആരോപണം ശക്തമാണ്. അദ്ദേഹം പോകുന്നിടത്തെല്ലാം അദ്ദേഹത്തിനെതിരെ അക്രമസംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അക്രമം മുസ്ലീംങ്ങളുടെ മനസില്‍ സഹചാപതരംഗം ഇളക്കി വിടാറാണ് പതിവ്. ജയസാധ്യതയുള്ള രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ ഇത്തരത്തില്‍ തോല്പിക്കുന്നതിലൂടെ ബിജെപിയ്ക്ക് അധികാരത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുക്കതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. എങ്കിലും ഉവൈസി മുസ്ലീംങ്ങളെ മൊത്തത്തില്‍ വഞ്ചിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ബിജെപിയ്ക്ക് അധികാരം പിടിച്ചു കൊടുക്കാനായിട്ടാണ് ഉവൈസി രംഗത്ത് വരുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എ്ന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ കര്‍ണ്ണാടകയില്‍ വോട്ടര്‍മാര്‍ തെറ്റിച്ചു.
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്ക്ക് വേണ്ടി മത്സരിച്ച 16ല്‍ 15 പേര്‍ക്കും കെട്ടിവെച്ച പണവും നഷ്ടമായി. ഈ 15ല്‍ അഞ്ച് സീറ്റുകള്‍ പുട്ടൂര്‍, മാംഗളൂരു, ബന്റ്വാള്, ബെല്‍തങ്ങാടി, മൂദ്ബിദ്രി എന്നിങ്ങനെ ദക്ഷിണ കന്നട ജില്ലയില്‍ പെട്ട പ്രദേശങ്ങളാണ്. ഇന്ത്യ ടുഡേയാണ് എസ് ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ ജനവിധി എന്താകുമെന്ന് സൂക്ഷ്മമായി പഠിച്ചിട്ടുള്ളത്. നേരത്തെ 100 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച എസ് ഡിപിഐ ഇതില്‍ 85 സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ നിന്നും പിന്‍വലിച്ചു. കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതിനേക്കാള്‍ നല്ലത് . കുറച്ചു മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു ലക്ഷ്യം.
മൂഡിഗെ നിയോജകമണ്ഡലത്തിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി അംഗാഡി ചന്ദ്രുവിന് ലഭിച്തത് വെറും 441 വോട്ടുകളാണ്. റായ്ചൂരില്‍ മത്സരിച്ച സയ്യിദ് ഇഷ്താഖിന് ലഭിച്ചത് വെറും 632 വോട്ടുകളാണ്. ബജ്രംഗ് ദള്‍ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഷാഫി ബെല്ലാരെയ്ക്ക് 3000 വോട്ടുകള്‍ മാത്രമാണ് ലഭിച്തത്, കേസന്വേഷണത്തില്‍ എന്‍ഐഎ ആണ് ഷാഫി ബെല്ലാരെയെ അറസ്റ്റ് ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha























