ഷാറൂഖിനെ മുൾമുനയിൽ നിർത്തി സമീർ വാങ്കഡെ... ആര്യൻ ഖാന് 25 കോടി! NCB തലവനെ CBI പൊക്കി.. ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി വാങ്കഡെ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ളക്കേസിൽ കുടുക്കി മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേ തട്ടാൻ ശ്രമിച്ചത് 25 കോടിയെന്ന് സിബിഐ എഫ്ഐആർ. ആര്യൻ ഖാനെതിരെ വ്യാജ കേസ് ചമച്ച് ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി രൂപ ആവശ്യപ്പെടാനായിരുന്നു ഉദ്യോഗസ്ഥന്റെ പദ്ധതിയെന്നും വെളിപ്പെടുത്തുന്നു.
25 കോടി രൂപ നൽകിയില്ലെങ്കിൽ ആര്യൻ ഖാനെ കേസിൽപ്പെടുത്തുമെന്ന് ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പിന്നീട് 18 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. 18 കോടിക്ക് തുക ഉറപ്പിക്കുകയും 50 ലക്ഷം ടോക്കണായി മുൻകൂർ വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു വാങ്ങി. എന്നാൽ ഈ തുകയിൽനിന്ന് ഒരു ഭാഗം പിന്നീട് ഇവർ തിരികെ നൽകിയതായും എഫ്.ഐ.ആറിൽ പറയുന്നു.
അഴിമതിക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് സമീർ വാംഖഡെ അടക്കമുള്ളവർക്കെതിരേ സി.ബി.ഐ കഴിഞ്ഞദിവസം കേസെടുത്തത്. ഇതിനുപിന്നാലെയാണ് കേസിൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. കിരൺ ഗോസാവി എന്ന വിവാദ വ്യക്തിയുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതും പദ്ധതി ആസൂത്രണം ചെയ്തതും. സമീർ വാങ്കഡേ നിരവധി വിദേശ യാത്രകൾ നടത്തി.
എന്നാൽ, ഇവയെക്കുറിച്ച് സിബിഐക്ക് മുന്നിൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. അതിഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെ സിബിഐ ഉയർത്തിയിരിക്കുന്നത്. സമീർ വാംഖഡെയ്ക്കും ആശിഷ് രഞ്ജനും അവരുടെ സ്വത്തുക്കളെ സംബന്ധിച്ച് കൃത്യമായ ന്യായീകരണം നൽകാനായില്ല.
സമീർ വാംഖഡെ അദ്ദേഹം നടത്തിയ വിദേശ യാത്രകളെക്കുറിച്ചും വിദേശ യാത്രയുടെ ചെലവുകളെ സംബന്ധിച്ചും കൃത്യമായി വിശദീകരണം നൽകിയിട്ടില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമീർ വാംഖഡെയുടെ വീട്ടിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.
സമീർ വാംഖഡെയ്ക്ക് പുറമേ എൻ.സി.ബി. ഉദ്യോഗസ്ഥരായ വിശ്വവിജയ് സിങ്, ആശിഷ് രഞ്ജൻ, ആര്യൻഖാൻ കേസിലെ സാക്ഷിയായ കെ.പി. ഗോസാവി, ഇയാളുടെ കൂട്ടാളി സാൻവില്ലെ ഡിസൂസ എന്നിവരാണ് സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ പ്രതികൾ.
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ ആഡംബര കപ്പലായ കോർഡേലിയ ഇംപ്രസയിൽ സമീർ വാങ്കഡേ നേതൃത്വം നൽകുന്ന സംഘം റെയ്ഡ് നടത്തുകയും ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലാകുകയും ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യൻ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി വെറുതെ വിടുകയായിരുന്നു.
പിന്നീടാണ് സംഭവത്തിന് പിന്നിൽ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. സമീർ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ദില്ല, മുംബൈ, റാഞ്ചി, ലക്നൌ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളിൽ റെയ്ഡും നടത്തി. കേസിൽ സമീർ വാംഖഡെ അടക്കമുള്ളവർക്ക് വീഴ്ച പറ്റിയതായും എൻ.സി.ബി. അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡേയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വെള്ളിയാഴ്ച വിശദമാക്കി. വിജിലൻസ് അന്വേഷണത്തിൽ സമീർ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ ജനശ്രദ്ധ കിട്ടിയ ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കഡെ.
അതേസമയം, താൻ ഒരു രാജ്യസ്‌നേഹിയായതിനാലാണ് ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നതെന്നായിരുന്നു സമീർ വാംഖഡെയുടെ പ്രതികരണം. ഭാര്യയും മക്കളും വീട്ടിലുള്ളപ്പോൾ 18 സി.ബി.ഐ. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. 12 മണിക്കൂറോളം പരിശോധന നീണ്ടു. 23,000 രൂപയും വസ്തുവകകളുമായി ബന്ധപ്പെട്ട നാല് രേഖകളുമാണ് അവർക്ക് കിട്ടിയത്. ഈ സ്വത്തുക്കളെല്ലാം സർവീസിൽ കയറുന്നതിന് മുമ്പ് തനിക്ക് ലഭിച്ചതാണെന്നും സമീർ വാംഖഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























