അതിർത്തിയിൽ ഇന്ത്യയ്ക്ക് മുട്ടൻ പണിയുമായി ചൈന... അതേ നാണയത്തിൽ തിരിച്ചടിച്ച് രാജ്യം... LACക്കടുത്ത് ചൈനീസ് ഗ്രാമങ്ങൾ

കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ അവകാശത്തർക്കം തുടരുന്നതിനിടെ ഡേപ്സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനരാരംഭിക്കുമെന്ന് ഇന്ത്യൻ കരസേന. ഡേപ്സാംഗിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ അവകാശങ്ങൾ ചൈന പുനഃസ്ഥാപിക്കണമെന്നും കരസേന ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ചർച്ചകൾ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നത് ഇപ്പോഴും അതുപോലെ തുടരുകയാണ്.
നിലവിൽ പിന്നെയും നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന മാതൃക ഗ്രാമങ്ങൾ' നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട് ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ഹിമാചൽ–ഉത്തരാഖണ്ഡ് അതിർത്തികളിലും അരുണാചൽ–സിക്കിം അതിർത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലകൾ ഉണ്ടായ ബരാഹോട്ടിക്ക് സമീപത്താണ് ചൈന ഗ്രാമങ്ങൾ നിർമ്മിക്കുന്നത്. കഴിഞ്ഞ 100 ദിവസമായി നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ബഹുനില ബ്ലോക്കുകളിലായി 300-400 വീടുകളാണ് നിർമ്മിക്കുന്നത്. മാത്രമല്ല ഇവിടെ ചൈന നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്.
മധ്യ-കിഴക്കൻ മേഖലയിലെ, നിയന്ത്രണ രേഖയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറി ചൈന പുതിയ പോസ്റ്റുകൾ നിർമ്മിച്ചതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മന, നീതി, തങ്‌ല പ്രദേശങ്ങളിലും ചൈന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്സ് നിർമാണവും നടക്കുന്നുണ്ട്.
തോലിംഗ് ഏരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ഒരു ഗ്രാമം നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനടുത്തായിട്ടാണ് സൈനിക സമുച്ചയത്തിന്റെ നിർമ്മാണം. രണ്ട് സ്ഥലങ്ങളിലെയും കെട്ടിടങ്ങളുടെ പണികൾ പൂർത്തിയായെന്നും റിപ്പോർട്ടിൽ പറയുന്നു. അരുണാചലിൽ കാമെങ് മേഖലയിൽ 2 ഗ്രാമങ്ങൾ നിർമിച്ചു.
അരുണാചലിൽ, കമെങ് പ്രദേശത്തിന് എതിർവശത്തും 41 ഓളം പാർപ്പിട യൂണിറ്റുകളും സൗരോർജ്ജ വിളക്കുകളും അടങ്ങുന്ന ഗ്രാമങ്ങൾ ചൈന നിർമ്മിച്ചിട്ടുണ്ട്. ഇവിടെ മെൻബ വംശജരായ കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്. മെൻബ വംശീയ സമൂഹത്തിൽ നിന്നുള്ള 200 ഓളം നിവാസികളും ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മറ്റ് പല സ്ഥലങ്ങളിലെയും പോലെ തന്നെ ഗ്രാമത്തിനോട് ചേർന്ന് സിസിടിവികളും WATCH TOWERS ഉൾപ്പെടെയുള്ള സൈനിക ബഹുനില സമുച്ചയങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇത് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്താനാണ്. ഹിമാചൽ മേഖലയിൽ ഇന്ത്യയും അതിർത്തിയിൽ നിർമാണങ്ങളും കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു.
എന്നാൽ ചൈനയ്ക്ക് അതേ നാണയത്തിൽ ഇന്ത്യയും തിരിച്ചടി നൽകുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിൽ മധ്യമേഖലയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയും വികസിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിൽ നിരീക്ഷണവും ഇന്ത്യ കൂടുതൽ ശക്തമാക്കി.
2020 ഏപ്രിലിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ തന്നെ ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ചൈനീസ് സൈന്യം ഈ മേഖലകളിൽ കൂടുതൽ സൈനിക വിന്യാസവും നടത്തിയിട്ടുണ്ട്.
അടുത്തിടെ ചൈനീസ് ഡ്രോൺ ഇന്ത്യൻ അതിർത്തിക്ക് അടുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. AR–500 C എന്ന DRONE HELICOPTER ഇന്ത്യൻ അതിർത്തിയിൽ വിന്യസിച്ചതായി ചൈനീസ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചൈന ഇവിടെയും സൈനിക കോംപ്ലക്സ് നിർമിച്ചു കഴിഞ്ഞു.
ഇന്ത്യയും ചൈനയും അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മേഖലകളിൽ ഇന്ത്യയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക ഉപകരണങ്ങളും ഇതിനായി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ FORWARD AREAകളിൽ ഇവ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു
FORWARD മേഖലയിൽ ഉള്ള സൈനികർക്ക് റേഷനും മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കുന്നതിനായി പുതിയ വാഹന സൗകര്യങ്ങളും ഉടൻ ആരംഭിക്കും. കൂടാതെ SNOW SCOOTERS, LASER DAZZLERS, NEW GEN SNIPER RIFLES എന്നിവയും ഉടൻ എത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























