Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

കര്‍ണാടക പോയാല്‍ തെലങ്കാന പിടിക്കും;അമിത് ഷായും ടിഡിപിയുമായുള്ള കൂടിക്കാഴ്ച വെറുതെ അല്ല,ദക്ഷിണേന്ത്യയില്‍ താമര തണ്ട് ഒടിക്കുക ഡികെ നീക്കം,പിടിച്ചുകയറാന്‍ പഴുതുണ്ടാക്കി ബിജെപി,കളിയാകെ മാറുന്നു ഇനി ഷായുടെ ഗോളടി

05 JUNE 2023 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പ്രധാനമന്ത്രി മോദിയുടെ 'ഹനുമാൻ' എൻഡിഎയ്ക്ക് നൽകിയത് വമ്പൻ നേട്ടം; ബീഹാർ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ

കോൺഗ്രസ് ഓഫീസിൽ പട്ടി മാത്രം; ഗംഗ ബീഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നു എന്ന് മോദി ; സഖ്യ പങ്കാളികൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ

ചെങ്കോട്ട സ്ഫോടനത്തിലെ കുറ്റാരോപിതരായ 4 ഡോക്ടർമാർക്കും രജിസ്ട്രേഷൻ നഷ്ടപ്പെട്ടു; ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല

ജമ്മു കശ്മീരിലെ നൗഗാമിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് 7 മരണം ; പിഎഎഫ്എഫ് ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന് സൂചന

ബിജെപിയ്ക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കൊട്ടിയടയ്ക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്ന ഡികെയെ ഞെട്ടിച്ച് ഷായുടെ ഉഗ്രന്‍ നീക്കം. അമിത് ഷായും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച അത്ര ചെറുതായി കാണരുത്. ബദ്ധവൈരികള്‍ തമ്മില്‍ കൈ കൊടുക്കണമെങ്കില്‍ ഷായുടെ നീക്കം അത്ര ചെറുതായിരിക്കില്ല. അതും തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നായ്ഡു-ഷാ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. കണ്ണുംതള്ളി കെ ചന്ദ്രശേഖര്‍ റാവുവും ഡികെ ശിവകുമാറും. ദക്ഷിണേന്ത്യയില്‍ നിന്ന് താമര തണ്ടൊടിക്കുക എന്നതാണ് ഡികെ ലക്ഷ്യം. എന്നാല്‍ കര്‍ണാടകയില്‍ 64 സീറ്റുമായ് ഇപ്പോഴും ബിജെപിയുണ്ട് ഇപ്പോള്‍ തെലങ്കാനയിലേക്കും കയറിക്കൂടാന്‍ പഴുതുണ്ടാക്കി ഷാ-മോദി കൂട്ടുകെട്ട്.

ആന്ധ്രാപ്രദേശിനോട് വിഭജനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനീതി കാണിക്കുന്നു എന്നാരോപിച്ചാണ് ടിഡിപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സഖ്യം ഉപേക്ഷിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വരെ കൊണ്ടുവരുന്നതില്‍ ടിഡിപിയായിരുന്നു മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരന്‍' എന്ന് വിശേഷിപ്പിച്ച നായിഡു, മോദിയുടെ വിവാഹം സംബന്ധിച്ച് വരെ വലിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ടിഡിപിക്കായി ഇനി ഒരിക്കലും എന്‍ഡിഎയുടെ വാതില്‍ തുറക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. പിന്നാലെ 2019 ലെ തിരഞ്ഞെടുപ്പില്‍ ടിഡിപി തകര്‍ന്നടിഞ്ഞു. അതോടെ വീണ്ടും എന്‍ഡിഎ ക്യാംപിലേക്ക് തിരികെ പോകാന്‍ ചന്ദ്രബാബു നായിഡു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മുന്‍നിലപാടില്‍ മാറ്റമില്ല എന്നായിരുന്നു ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നത്. ഒടുവില്‍ നായ്ഡു ഇങ്ങ് താഴെ വന്നു.

തെലങ്കാനയില്‍ ബിജെപിക്ക് എല്ലാം അത്ര അനുകൂലമല്ല. കടുത്ത മോദി വിരുദ്ധനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആര്‍എസിനെ ഒതുക്കുക അത്ര എളുപ്പവുമല്ല. ബിജെപിയുടെ മിഷന്‍ സൗത്ത് പ്ലാനിന്റെ ആദ്യപടിയാണ് തെലങ്കാന. അതിനാല്‍ തന്നെ ഇവിടെ ജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പി ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എടേല രാജേന്ദറും ബന്ദി സഞ്ജയും തമ്മിലുള്ള വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. രാജേന്ദര്‍ ആവശ്യപ്പെട്ടിട്ടും പോങ്ങുലേട്ടി ശ്രീനിവാസ് റെഡ്ഡി, ജൂപ്പള്ളി കൃഷ്ണ റാവു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചത് കാറ്റ് പാര്‍ട്ടിക്ക് അനുകൂലമല്ലെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ തോല്‍വിക്ക് ശേഷം ബിജെപി സഖ്യകക്ഷികളെ തേടുകയാണ് എന്നാണ് ടിഡിപി വൃത്തങ്ങള്‍ പറയുന്നത്. തെലങ്കാനയിലെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വോട്ട് ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ പുതിയ നീക്കം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഹൈദരാബാദ് നഗരത്തില്‍ സ്ഥിരതാമസമാക്കിയ തീരദേശ ആന്ധ്രയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ടിഡിപി എന്ന പാര്‍ട്ടി അപരിചിതമല്ല. എന്നാല്‍ വിഭജനത്തിന് 10 വര്‍ഷത്തിന് ശേഷവും, ഈ കുടിയേറ്റക്കാര്‍ക്കിടയില്‍ ടിഡിപിക്ക് ഇപ്പോഴും പിന്തുണയുണ്ടോ എന്ന ഒരു ചോദ്യവും ഉദിക്കുന്നുണ്ട്. അതേസമയം ധാരാളം സീമാന്ധ്രക്കാര്‍ ഇപ്പോഴും ടിഡിപിയെ പിന്തുണയ്ക്കുന്നുണ്ട്. അത് വോട്ടാക്കുകയാണ് ഇനി ലക്ഷ്യം.

ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളിലും അതിര്‍ത്തി ജില്ലകളായ ഖമ്മം, വാറംഗല്‍, മഹ്ബൂബ് നഗര്‍ എന്നിവിടങ്ങളിലും ടിഡിപിക്ക് വലിയ പിന്തുണയുണ്ട്. 2014ല്‍ തെലങ്കാനയില്‍ 15 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപി വിജയിക്കാന്‍ കഴിഞ്ഞു. ഇതില്‍ 10 മണ്ഡലങ്ങളും ഹൈദരാബാദ്, രംഗറെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ നിന്നുള്ളവയാണ്. എന്നാല്‍ 2018 ല്‍ അതിര്‍ത്തിയായ ഖമ്മം ജില്ലയില്‍ ടിഡിപി രണ്ട് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇതിന് അര്‍ത്ഥം കുടിയേറ്റക്കാര്‍ ടിഡിപിക്ക് പകരം ടിആര്‍എസിനെ തിരഞ്ഞെടുത്തു എന്നാണ്. തെലങ്കാനയില്‍ 2018ല്‍ ടിഡിപിയെ ബിജെപി അകറ്റിനിര്‍ത്തുകയായിരുന്നു. കാരണം ഒരു 'ആന്ധ്ര പാര്‍ട്ടി'യുമായുള്ള അടുപ്പം തെലങ്കാനയിലെ തങ്ങളുടെ സാധ്യതകളെ തടസ്സപ്പെടുത്തുമെന്ന് ബിജെപി ഭയപ്പെട്ടിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് ഇത് തിരിച്ചറിയുന്നത്. ഫലമോ ടിആര്‍എസിന് വന്‍ ഭൂരിപക്ഷത്തില്‍ ജയവും ലഭിച്ചു.

എന്നാല്‍ ഇപ്പോള്‍ ബിജെപി, ടിഡിപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്നതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. 2018 ല്‍ ടിആര്‍എസ് ഒരു പ്രാദേശിക പാര്‍ട്ടിയായിരുന്നു. അതിനാല്‍, തന്നെ ടിഡിപിക്കെതിരെ പ്രാദേശിക വികാരം മുതലാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ടിആര്‍ആസ് ഇന്ന് ബിആര്‍എസ് എന്ന ദേശീയ പാര്‍ട്ടിയായി സ്വയം അവരോധിച്ച് കഴിഞ്ഞു. ആന്ധ്രപ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടിയായി ബിആര്‍എസ് മാറി. അതിനാല്‍ ഇത്തവണ 2018 ലെ തന്ത്രം കെസിആറിന് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഒരു പാന്‍തെലങ്കാന പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ ടിഡിപിയുമായി സഖ്യത്തിന് ശ്രമിക്കും എന്നാണ് കോണ്‍ഗ്രസിന്റെയും നിരീക്ഷണം. ടിഡിപിക്ക് വോട്ട് വിഹിതമില്ലെങ്കിലും തെലങ്കാനയിലെ മിക്ക ജില്ലകളിലും ഇപ്പോഴും കേഡര്‍മാരുണ്ട് എന്നും കോണ്‍ഗ്രസ് നേതാവ് വംശി ചന്ദ് റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം സത്യത്തില്‍ കെസിആറിനെ പരോക്ഷമായി പിന്തുണക്കുന്നതാണ്. സര്‍ക്കാരിനെതിരായ വോട്ടുകള്‍ വിഭജിക്കാന്‍ അമിത് ഷാ നായിഡുവുമായി കൂട്ടുനില്‍ക്കുകയാണ്. ഷാ-നായ്ഡു കൂട്ടുകെട്ട് ഉണ്ടാകുമോ എന്താണ് പുതിയ നീക്കങ്ങള്‍ എല്ലാം കാത്തിരുന്ന് കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (2 minutes ago)

പ്രവാസി മലയാളി നിര്യാതനായി  (19 minutes ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (27 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (41 minutes ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (42 minutes ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (1 hour ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (1 hour ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (1 hour ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (1 hour ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (1 hour ago)

പൂർണ്ണ ഐക്യം  (1 hour ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (2 hours ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (2 hours ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (2 hours ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (2 hours ago)

Malayali Vartha Recommends