പഴയതും വീണ്ടും ഉപയോഗിക്കാനാകാത്തതുമായ ട്രെയിൻ കോച്ചുകൾ... റെസ്റ്റോറന്റുകളാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ...പഴയ കോച്ചുകൾ മുഖം മിനുക്കി പുതിയ രൂപത്തിലും ഭാവത്തിലും എത്തിച്ച് യാത്രികരെ ആകർഷിക്കും...

ഇത്തവണത്തെ കേന്ദ്ര ബജറ്റിലും ധന മന്ത്രി നിർമല സീതാരാമൻ ഗതാഗത വികസനത്തിനായി വലിയ പ്രാധാന്യം തന്നെ നൽകുന്നുണ്ട്. അതുകൊണ്ട് വലിയ വികസനം തന്നെ ഈ മേഖലയിൽ ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ഇപ്പോൾ ഇതാ പഴയതും വീണ്ടും ഉപയോഗിക്കാനാകാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പദ്ധതി രൂപകൽപ്പന ചെയ്തതായി റെയിൽവേ അറിയിച്ചു. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പഴയതും ഉപയോഗിക്കാനാകാത്തതുമായ കോച്ചുകൾ ആഡംബര റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിയാണിത്.പഴയ കോച്ചുകൾ മുഖം മിനുക്കി പുതിയ രൂപത്തിലും ഭാവത്തിലും എത്തിച്ച് യാത്രികരെ ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ട് വയ്‌ക്കുന്നത്.
റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളത്തിലേക്കുൾപ്പെടെ വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കിയിട്ടുണ്ട്.വെസ്റ്റേൺ റെയിൽവേയാണ് ഇവ അവതരിപ്പിച്ചത്.വരുമാനത്തിന് പുതുവഴി തേടുന്ന റെയിൽവെയുടെ ഇത്തരം സംരംഭം വൈകാതെ കേരളത്തിലും ഉടൻ നടപ്പാക്കും.റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമാകും ഇവ പ്രവർത്തിക്കുക.
പഴയ ട്രെയിൻ കോച്ചുകൾ ഉപയോഗിച്ച് മനോഹരവും ആഡംബര പൂർണവുമായ എ.സി ഡൈനിംഗ് ഹാൾ ഒരുക്കി യാത്രക്കാർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.ഹോട്ടൽ മേഖലയിലെ പ്രശസ്ത ബ്രാന്റുകളാണ് ട്രെയിൻ കോച്ചുകളിലെ റസ്റ്റോറന്റ് പദ്ധതിയിൽ താല്പര്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ ഒരേസമയം 48 പേരെ ഉൾക്കൊള്ളും.വൈവിദ്ധ്യമാർന്നതും രുചികരവുമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണം ലഭ്യമാകും. ക്വാളിറ്റിയും ആംമ്പിയൻസും ഒരുക്കി ട്രെയിൻ കോച്ചുകളിലെ ആഡംബര റസ്റ്റോറന്റുകൾ യാത്രക്കാർക്ക് സമ്മാനിക്കുകയാണ് റെയിൽവെ.മുംബൈ അന്ധേരി റെയിൽവെ സ്റ്റേഷനിൽ വെസ്റ്റേൺ റെയിൽവേ ഇത്തരം ആശയം വിജയകരമായി നടപ്പാക്കി. ബാന്ദ്ര, ബോറിവ്‌ലി എന്നിവിടങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനമുണ്ട്.കൂടാതെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി വകയിരുത്തി. ശബരിമലയ്‌ക്ക് വളരെ അടുത്ത് ട്രെയിൻ എത്തും വിധം ശബരിപ്പാത നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
രണ്ട് അലൈൻമെന്റുകൾ പരിഗണനയിലുണ്ട്. പദ്ധതി വൈകില്ല.യു.പി.എ സർക്കാർ വെും 372 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ഇതിന്റെ ഏഴിരട്ടി വർദ്ധനയാണ് മോദി സർക്കാർ വരുത്തിയതെന്നും മന്ത്രി പറഞ്ഞു. വളവുകൾ കാരണം വേഗത്തിലോടാൻ ആവുന്നില്ലെങ്കിലും കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പർഹിറ്റാണ്.കേന്ദ്രം കേരളത്തിൽ റെയിൽവേ അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകുന്നു. 35 സ്റ്റേഷനുകൾ നവീകരിച്ചു. കഴിഞ്ഞ 10 വർഷത്തിൽ 92 ഫ്ളൈഓവറുകളും 34 കാൽനടപ്പാതകളും 48 ലിഫ്‌റ്റുകളും നിർമ്മിച്ചു. അമൃത്‌ഭാരത് സ്റ്റേഷനുകളും മികച്ചരീതിയിൽ പൂർത്തിയാകുന്നു. ട്രാക്ക് നവീകരണം 100 ശതമാനം പൂർത്തിയായി. പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്‌സാഹിപ്പിക്കാൻ 40 സ്റ്റേഷനുകളിൽ കൗണ്ടർ സ്ഥാപിച്ചു.വന്ദേഭാരതിന്റേതടക്കം വേഗത വർദ്ധിപ്പിക്കാൻ ട്രാക്കുകളുടെ വളവ് നിവർത്തണം. എന്നാൽ ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുള്ള വികസനമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്.ട്രാക്ക് നിർമ്മാണത്തിന് വേണ്ട വസ്‌തുക്കളും സംസ്ഥാനങ്ങളുടെ സഹായത്തോടെയാണ് ശേഖരിക്കേണ്ടത്.കെ റെയിൽ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് അറിയില്ലെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. ഡിവിഷനുകളും സോണുകളും അടിസ്ഥാനമാക്കി ഫണ്ട് അനുവദിച്ചിരുന്ന പതിവ് ഇപ്പോഴില്ല. 50 ശതമാനം സബ്‌സിഡിയോടെ ടിക്കറ്റ് നൽകുന്നതിനാൽ മുതിർന്ന പൗരൻമാർക്ക് സൗജന്യം പുനഃസ്ഥാപിക്കേണ്ടതില്ല.
https://www.facebook.com/Malayalivartha





















