രോഗിയെ ഉണർത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ...സമ്മർദ്ദം കൂടാതെ ഉണർന്നിരിക്കാൻ മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു കണ്ടത്...

ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രോഗിക്ക് അനസ്തേഷ്യ നൽകുന്നത് പതിവാണ്. ഇതുവഴി ഓപ്പറേഷന് മുൻപ് രോഗികൾ അബോധാവസ്ഥയിലാകും.ആധുനിക അനസ്തേഷ്യയുടെ ആവിർഭാവത്തോടെ ശസ്ത്രക്രിയകൾ വേദനാരഹിതമായി എന്നുമാത്രമല്ല സുരക്ഷിതമാവുകയും ചെയ്തു. രോഗത്തിന്റെ വേദനയും ശസ്ത്രക്രിയയുടെ സങ്കീർണതയും ആകുലതകളും ഭയപ്പാടുമെല്ലാം ലഘൂകരിച്ചുകൊണ്ട് രോഗിയെ ശാന്തമാക്കി ഉറക്കി അബോധാവസ്ഥയിലാക്കി ശസ്ത്രക്രിയാവിദഗ്ധന് അതിസങ്കീർണ്ണമായ ശത്രക്രിയ ചെയ്യാൻ സാഹചര്യം ഒരുക്കുമ്പോഴും രോഗിയുടെ ശിരസ്സിന്റെ ഭാഗത്ത് അതീവ ജാഗ്രതയോടെ, രോഗിയുടെ നാഡീ സ്പന്ദനങ്ങളെയും ശ്വാസഗതിയെയും രക്ത സമ്മർദത്തെയും രക്തത്തിലെ ഓക്സിജന്റെ അളവും ഒക്കെ നിരീക്ഷിച്ചു കൊണ്ട് ഒരു അനസ്തേഷ്യ വിദഗ്ധൻ നിലയുറപ്പിച്ചിട്ടുണ്ടാവും .
എന്നാൽ കാലം മാറി . പലതരത്തിലുള്ള കണ്ടു പിടിത്തങ്ങളും നാൾക്കുനാൾ ഉണ്ടായി കൊണ്ട് ഇരിക്കുകയാണ് . അത് എല്ലാം മേഖലകളിലും സംഭവിക്കുന്നുണ്ട് . മെഡിക്കൽ രംഗത്തും നിരവധി കണ്ടു പിടിത്തങ്ങൾ ആണ് നടത്തുന്നത് . നേരത്തെ പറഞ്ഞത് പോലെ അനസ്തേഷ്യ കൊടുത്താണ് ശസ്ത്രക്രിയകൾ നടത്താറുള്ളത് എന്നാൽ അപൂർവ്വം ചില കേസുകളിൽ രോഗികളെ ഉണർത്തിയിരുത്തിയും ശസ്ത്രക്രിയ നടത്തും. ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ദൗത്യമാണത്അത്തരമൊരു സാഹചര്യത്തിൽ രോഗിയെ ഉണർത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ.48-കാരനായ പാണ്ഡുവാണ് അതിസങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായത്. സമ്മർദ്ദം കൂടാതെ ഉണർന്നിരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു. പാണ്ഡുവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായ പോക്കിരി ശസ്ത്രക്രിയ നടക്കുന്ന വേളയിൽ സംപ്രേഷണം ചെയ്തുനൽകി.
ആക്ഷൻ സിനിമയായ പോക്കിരിയിലെ മാസ് രംഗങ്ങൾ ആസ്വദിച്ചിരുന്ന പാണ്ഡുവിന്റെ തലച്ചോറിൽ നിന്നും അതിവിദഗ്ധമായി ട്യൂമർ നീക്കം ചെയ്യാനും ഡോക്ടർമാർക്ക് സാധിച്ചു.ഗുണ്ടൂരിലെ ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻമാരായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് പിന്നിൽ. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആശുപത്രി സൂപ്രണ്ട് കിരൺ കുമാറാണ് ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഇളപ്പരു ഗ്രാമവാസിയാണ് പാണ്ഡു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകൾക്കൊടുവിൽ പാണ്ഡുവിന്റെ തലച്ചോറിൽ ട്യൂമറുണ്ടെന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കണ്ടെത്തി.
കാലിന്റെയും കൈയുടെയും പ്രവർത്തനത്തെ ബാധിക്കുന്ന ട്യൂമറായിരുന്നു അത്. തുടർന്ന് രോഗിയെ ഉണർത്തി ഇരുത്തി മസ്തിഷ്ക ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.ജനുവരി 25നായിരുന്നു ഓപ്പറേഷൻ നടന്നത്. സുഖം പ്രാപിച്ച പാണ്ഡു കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിടുകയും ചെയ്തു.ഇത്തരം കേസുകൾ വളരെ അപൂര്വമായിട്ടാണ് സംഭവിക്കാറുള്ളത് . അതുകൊണ്ട് തന്നെ മെഡിക്കൽ രംഗത്ത് ഇത് വലിയ ചർച്ചയാവുകയാണ്.
https://www.facebook.com/Malayalivartha





















