ദാവൂദ് ഇബ്രാഹിം ഒളിക്കുന്നത് ഈ ലോകത്തിലെ മുഴുവൻ അന്വേഷണക്കണ്ണുകളെയും വെട്ടിച്ച്:- ദാവൂദിന്റെ പിൻഗാമി ആരെന്നതിനെ ചൊല്ലി കുടുംബത്തിൽ തർക്കം...

നൂറ് കണക്കിന് കേസുകളിൽ പ്രതിയായ ദാവൂദ് ഇബ്രാഹിം ഒളിക്കുന്നത് ഈ ലോകത്തിലെ മുഴുവൻ അന്വേഷണക്കണ്ണുകളെയും വെട്ടിച്ചാണ്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും പലപ്പോഴും തലക്കെട്ടുകളായി മാറാറുണ്ട്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വർഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സർക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം.
ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജൻസിയോടു വെളിപ്പെടുത്തിയിരുന്നു. പാക്ക് ചാരസംഘടനയായ ISIയുടെ ഒത്താശയോടെയാണ് ദാവൂദ് മുബൈ ആക്രമണം നടത്തിയതെന്നും 'കരാർ പ്രകാരം' ഐഎസ്ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയെന്നുമാണു പ്രചാരണം.
ഇപ്പോൾ മിയാൻദാദിന്റെ പ്രസ്താവന ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന്റെ തെളിവ് കൂടിയാണ്. നേരത്തേ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റപ്പോൾ മിയാൻദാദിനെ പാക്ക് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്നു ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മിയാൻദാദ് പ്രതികരിച്ചത്. മാത്രമല്ല, ദാവൂദിനോട് വൈരാഗ്യമുള്ള ഛോട്ടാ രാജൻ സംഘവും, ഇന്ത്യൻ രഹസാന്വേഷണ ഏജൻസികളുമൊക്കെ തനിക്ക് നേരെ തിരിയുമെന്ന ഭയവും, മിയാൻ ദാദിന് ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ ഇയാൾ ഇക്കാര്യം തുറന്നടിക്കുന്നതിന് പിന്നിൽ വേറെ ചില അജണ്ടകൾ ഉണ്ടെന്നാണ് പറയുന്നത്. അതിൽ പ്രധാനപ്പെട്ടതാണ്, ഇപ്പോഴും കോടികൾ ആസ്തിയുള്ള ദാവൂദ് കുടുംബത്തിലെ അനന്തരവകാശ തകർക്കം. ദാവൂദിനുള്ള ലീഗൽ ബിസിനസുകളുടെ തലവനാക്കി, തന്റെ മകനെ മാറ്റാനുള്ള നീക്കമാണ്, മിയാൻദാദ് നടത്തുന്നതെന്ന് ചില മുബൈ പത്രങ്ങൾ ആരോപിക്കുന്നുണ്ട്.
ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.
ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്. ദാവൂദിന് പാക്കിസ്ഥാനും ശത്രുക്കൾ നിരവധിയാണ്. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇന്ത്യ വിട്ട് ദുബായിൽ ചേക്കേറിയപ്പോൾ സഹോദരങ്ങളെയൊന്നാകെ ദാവൂദ് ഒപ്പം കൊണ്ടുപോയി. ഇളയ സഹോദരി ഹസീന പാർക്കറുടെ ഭർത്താവ് ഇബ്രാഹിം പാർക്കറാണ് പിന്നീട് ഇന്ത്യയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. പാർക്കറെ ഗാവ്‌ലി ഗ്യാങ് കൊലപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കർ അധോലോകത്തേക്ക് കടന്നു വരുന്നത്.
ഹസീനയുടെ ഗോൾഡൻ ഹാൾ അപാർട്ട്മെന്റ് ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. മുംബൈയിലെ 'ഗോഡ് മദർ' എന്നാണ് ഹസീന ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ദാവൂദ് മെഹ്ജബീൻ ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. മക്കളെല്ലാവരും വിവാഹിതരാണ്. ഏക മകൻ മോയിൻ നവാസാണ് മൗലവിയായത്. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കർ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതാണിത്. തന്റെ സാമ്രാജ്യത്തിന് അവകാശികളില്ലാത്തതിനാൽ ദാവൂദ് ദുഃഖിതനാണെന്നും മൊഴിയിലുണ്ടായിരുന്നു.
ഇപ്പോൾ ദാവൂദിന്റെ പിൻഗാമി ആരെന്നതിനെ ചൊല്ലിയും കുടുംബത്തിൽ തകർക്കമുണ്ട്. ദാവൂദിന്റെ വലംകൈ ഛോട്ടാ ഷക്കീൽ പിൻഗാമിയാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അനീസ് ഇബ്രാഹിം കസ്‌കറും, മുഷ്താഖിം ഇബ്രാഹിം കസ്‌കറും തങ്ങളാണ് യോഗ്യരെന്നു കരുതുന്നു. ഇവിടെയാണ് മരുമകനും പാക്ക് മുൻ ക്രിക്കറ്റ് താരം മിയാൻദാദിന്റെ മകനുമായ ജുനൈദിന്റെ പേര് ഉയർന്നുവവുന്നത്. മികച്ച ബിസിനസുകാരനും നേതൃശേഷിയുള്ളവനുമാണ് ഇയാൾ.
മാത്രമല്ല ഇപ്പോൾ അധോലോക പ്രവർത്തനങ്ങളല്ല, ലീഗൽ ബിസിനസുകളാണ് ദാവൂദ് ഫാമിലി നടത്തുന്നത്. അതുകൊണ്ടുതന്നെ ജൂനൈദ് ദാവൂദിന്റെ പിൻഗാമിയാവും എന്ന് പറയുന്നവരുണ്ട്. ഇക്കാര്യം ഉറപ്പിക്കാനാണ് മിയാൻദാദിന്റെ ദാവൂദ് അനുകല പ്രസ്താവനയെന്നും പറയുന്നു. എന്നാൽ കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ എന്നപേരിൽ ജൂനൈദിനെ അവർ അംഗീകരിക്കാനും ഇടയില്ല.
https://www.facebook.com/Malayalivartha






















