പ്രധാനമന്ത്രി മോദിയെ പരാമർശിച്ചു കൊണ്ട് ഉദയനിധി സ്റ്റാലിൻ...“ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.... കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം...

തമിഴ് നാടും മോദിയും തമ്മിലുള്ള ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല .നേരിട്ടും അല്ലാതെയും എല്ലാം തമിഴ് നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകനും അദ്ദേഹം പരസ്യ പ്രസ്താവനയിലൂടെ അത് അറിയിക്കാറുണ്ട് . ഒരു പക്ഷെ ഏറ്റവും കൂടുതൽ അത് പറഞ്ഞിട്ടുണ്ടാവുകതമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ആയിരിക്കും . പലപ്പോഴും പല വിഷയങ്ങളും പല വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും പ്രധാനമന്ത്രി മോദിയെ പരാമർശിച്ചു കൊണ്ട് ആണ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്ത് വരുന്നത്. ശനിയാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഫണ്ട് വിനിയോഗത്തിൽ വിമർശിക്കുകയും സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നൽകുന്നതെന്നും ആരോപിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. രാമനാഥപുരത്തും തേനിയിലും വെവ്വേറെ റാലികളെ അഭിസംബോധന ചെയ്യവെ, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, “ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഉദയനിധി സ്റ്റാലിൻ, തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) കൊണ്ടുവന്നതെന്ന് അവകാശപ്പെട്ടു.ഫണ്ട് വിഭജനം, വികസന പദ്ധതികൾ, സംസ്ഥാനത്ത് നീറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രം തമിഴ്‌നാടിനോട് വിവേചനം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പ്രതീകാത്മക പ്രതിഷേധത്തിൽ, പദ്ധതി തറക്കല്ലിടൽ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങാത്തതെങ്ങനെയെന്ന് ഉയർത്തിക്കാട്ടാൻ അദ്ദേഹം 'എയിംസ് മധുരൈ' ഇഷ്ടിക കൊണ്ടുവന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മാത്രമാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശിക്കുന്നതെന്നും ഡിഎംകെ മന്ത്രി കുറ്റപ്പെടുത്തി.മുൻപ് ഒരു സനാതന ധർമത്തെ ചൊല്ലി ഉദയനിധി സ്റ്റാലിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതിന്റെ കേസ് നിലനിൽക്കുന്നുണ്ട്. സനാതന ധർമ പരാമർശത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചു എന്നാരോപിച്ചാണ് ഐ.പി.സി സെക്ഷൻ 298 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭോജ്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്.അതേസമയം ഉദയനിധി സ്റ്റാലിനെതിരെ സമർപ്പിച്ച ഹരജികൾ മദ്രാസ് ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.
ഉദയനിധിയുടെ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഉദയനിധിക്ക് പുറമെ ശേഖർ ബാബു, എ രാജ എന്നിവർക്കെതിരെയും ഹരജി സമർപ്പിച്ചിരുന്നു. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്നതിനും അദ്ദേഹത്തിന്റെ പരാമർശത്തെ പിൻതാങ്ങിയതിനുമാണ് ഇരുവർക്കുമെതിരെയുള്ള ഹരജി.സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മന്ത്രിയെന്ന നിലയിൽ താൻ പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ മനസിലാക്കേണ്ടിയിരുന്നുവെന്നാണ് സുപ്രീംകോടതി പറഞ്ഞത്.അതെ സമയം 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഏപ്രിൽ 19 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.
https://www.facebook.com/Malayalivartha






















