Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

മോദിയുടെ നെഞ്ചത്ത് കയറാതെ...! റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍നിന്ന് ഒഴിവാകുന്നതിനാണ് ഇത്രയും പണം നല്‍കിയതെന്ന ആരോപണം ശക്തം; പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫിന്റെ ബിസിനസ് പങ്കാളിയുമായ റോബര്‍ട്ട് വാധ്ര ബി.ജെ.പിക്ക് എന്തിന് 170 കോടി നല്‍കിയെന്ന് വ്യക്തമാക്കണം

27 MARCH 2024 10:42 AM IST
മലയാളി വാര്‍ത്ത

ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ നരേന്ദ്രമോദിയുടെ നെഞ്ചത്ത് കയറാതെ, പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫിന്റെ ബിസിനസ് പങ്കാളിയുമായ റോബര്‍ട്ട് വാധ്ര ബി.ജെ.പിക്ക് എന്തിന് 170 കോടി നല്‍കിയെന്ന് വ്യക്തമാക്കണം. മരുമകന്‍ എന്തിനാണ് എതിര്‍കക്ഷിക്ക് ഇത്രയും പണം നല്‍കിയതെന്ന് സോണിയ മറുപടി നല്‍കണം. റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍നിന്ന് ഒഴിവാകുന്നതിനാണ് ഇത്രയും പണം നല്‍കിയതെന്ന ആരോപണം ശക്തമാണ്. രാജീവ് ഗാന്ധി കുടുംബവുമായി നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ഡിഎല്‍എഫ് ഗ്രൂപ്പുമായി അടുത്ത ബിസിനസ് പങ്കാളിത്തമാണ് റോബര്‍ട്ട് വാധ്രയ്ക്കുള്ളത്.

യുപിഎ ഭരണകാലത്ത് ഹരിയാനയിലെ ഗുഡ്ഗാവില്‍ വാധ്ര തുച്ഛമായ തുകയ്ക്ക് സ്വന്തമാക്കിയ മൂന്നര ഏക്കര്‍ ഭൂമി ഡിഎല്‍എഫ് 58 കോടി രൂപയ്ക്ക് വാങ്ങി. ഈ ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ 2018ല്‍ വാധ്രയ്ക്കും ഡിഎല്‍എഫിനുമെതിരായി കേസെടുത്തിരുന്നു. 2019 ഒക്ടോബര്‍മുതല്‍ 2022 നവംബര്‍വരെ ആറ് തവണയായി ഡിഎല്‍എഫ് 170 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് ബിജെപിക്ക് കൈമാറിയതായി ഇലക്ഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. 2023ല്‍ ഡിഎല്‍എഫിനും വാധ്രയ്ക്കും മറ്റുമെതിരായി നടപടികള്‍ ഹരിയാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി വ്യാപകമായി ഉപയോഗിച്ച ആരോപണത്തിനാണ് ഇതോടെ 'ക്ലീന്‍ചിറ്റ്' നല്‍കിയത്.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഡിഎല്‍എഫിന്റെ സാമ്പത്തികസഹായത്താല്‍ വാധ്ര ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിരുന്നു. ഇതില്‍ ചിലതെല്ലാം ഡിഎല്‍എഫ് തന്നെ വന്‍തുകയ്ക്ക് വാങ്ങി. ഡിഎല്‍എഫ് സഹായത്താല്‍ ഡല്‍ഹിയിലെ സാകേതില്‍ വാധ്ര ഹോട്ടല്‍ ആരംഭിച്ചു. ഗ്രേറ്റര്‍ കൈലാഷില്‍ ഫ്ളാറ്റുകള്‍ സ്വന്തമാക്കി. ഗുഡ്ഗാവിലെ ഡിഎല്‍എഫിന്റെ ചില റിയല്‍എസ്റ്റേറ്റ് പദ്ധതികളിലും വാധ്ര ഫ്ളാറ്റുകള്‍ സ്വന്തമാക്കി. ഇതിനു പുറമെ ഹരിയാനയിലെ ഗുഡ്ഗാവ്, പല്‍വല്‍, സോഹ്ന, മേവത്ത്, ഹയാത്ത്പ്പുര്‍, രാജസ്ഥാനിലെ ബിക്കാനിര്‍ എന്നിവിടങ്ങളില്‍ ഭൂമിയും വാങ്ങി.

ഗുഡ്ഗാവിലെ ശിഖാപ്പുരില്‍ 2008 ഫെബ്രുവരിയില്‍ വാധ്രയുടെ കമ്പനി വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമി 2012ലാണ് 58 കോടി രൂപയ്ക്കാണ് ഡിഎല്‍എഫിന് മറിച്ചുവിറ്റത്. ഗുഡ്ഗാവില്‍ത്തന്നെ ഒരു പദ്ധതിക്കായി 350 ഏക്കര്‍ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിഎല്‍എഫിന് അനുവദിച്ചു. ഭൂമി വില്‍പ്പന വിവാദമായതോടെ 2018ല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഈ കേസ് ഒതുക്കാനാണ് ഡിഎല്‍എഫ് കോടികള്‍ നല്‍കിയത്. വാധ്രയ്ക്കും പ്രിയങ്ക ഗാന്ധിക്കും മറ്റുമെതിരായ ഇഡി കേസുകളും ഡിഎല്‍എഫ് പണം എത്തിയതോടെ നിലച്ച മട്ടാണ്.
വാധ്രയുടെ ദുരൂഹ ഇടപാടുകളില്‍ ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കും ബന്ധമുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില്‍ കൃഷിഭൂമി വാങ്ങിയതില്‍ പ്രിയങ്കയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

രാജ്യതലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വ മുഖേന 2006ല്‍ പ്രിയങ്ക അഞ്ചേക്കര്‍ കൃഷിഭൂമി വാങ്ങുകയും 2010ല്‍ അയാള്‍ക്ക് തന്നെ ഭൂമി തിരിച്ച് വില്‍ക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, പ്രതിപ്പട്ടികയില്‍ നിന്നും പ്രിയങ്കയുടെ പേര് ഒഴിവാക്കപ്പെട്ടു. ഫരീദാബാദിലെ അമിപുരില്‍ 2006-2008ല്‍ വാധ്ര 45 ഏക്കറും പ്രിയങ്ക അഞ്ച് ഏക്കറും വാങ്ങി. ഇരുവരും ഭൂമി ഇടപാടുകള്‍ നടത്തിയത് പഹ്വ മുഖേനയാണ്. പഹ്വയാകട്ടെ, വാധ്രയുടെ കമ്പനിയായ റിയല്‍ എര്‍ത്ത് എസ്റ്റേറ്റിന്റെ ഡയറക്ടറുമാണ്.


റോബര്‍ട്ട് വാധ്രയുടെ ഉടമസ്ഥതയിലോ അദ്ദേഹവുമായി അടുത്തബന്ധം ഉണ്ടായിരുന്നതോ ആയ പല കമ്പനികള്‍ക്കും ഡിഎല്‍എഫ് ഈടില്ലാതെ വന്‍തുക വായ്പകള്‍ നല്‍കിയിട്ടുണ്ട്. 2007 നവംബര്‍ ഒന്നിന് നിലവില്‍ വന്ന 'സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി' കമ്പനിയായിരുന്നു വാധ്രയുടെ ദുരൂഹ ഇടപാടുകളുടെ അച്ചുതണ്ട്. ഡിഎല്‍എഫില്‍നിന്ന് ഒഴുകുന്ന പണം സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലേക്കാണ് ആദ്യം എത്തുക. തുടര്‍ന്ന് ബ്ലൂബ്രീസ് ട്രേഡിങ്ങ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്സ്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്സ്, സ്‌കൈലൈറ്റ് റിയാലിറ്റി തുടങ്ങി വിവിധ ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്കെത്തും. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതോടെ ഇതില്‍ പലതും നിശ്ചലമായി.

സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് 2011 മാര്‍ച്ചില്‍ ഡിഎല്‍എഫ് 65 കോടി രൂപ അഡ്വാന്‍സായി നല്‍കിയത് അന്ന് 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' (ഐഎസി) നേതാവായിരുന്ന അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്തിരുന്നു. മാര്‍ക്കറ്റ് വിലയിലും വളരെ താഴ്ന്ന നിരക്കില്‍ ഗുഡ്ഗാവിലും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്ന റോബര്‍ട്ട് വാധ്ര പിന്നീട് വന്‍തുകയ്ക്ക് അതെല്ലാം മറിച്ചുവില്‍ക്കുന്നതിന്റെ 'ഗുട്ടന്‍സ്' എന്താണെന്നും കെജ്രിവാള്‍ ചോദിച്ചിരുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട സുദൃഢമായ ബന്ധമാണ് ഡിഎല്‍എഫ് ഉടമകള്‍ക്ക് രാജീവ്ഗാന്ധി കുടുംബവുമായുള്ളത്. ഗുഡ്ഗാവിനെ അന്താരാഷ്ട്ര നഗരമായി ഉയര്‍ത്തുന്നതില്‍ ഡിഎല്‍എഫിനെ സഹായിച്ചത് രാജീവ് ഗാന്ധിയാണെന്ന് ഡിഎല്‍എഫ് ഉടമ കുശാല്‍പാല്‍ സിങ്ങ് ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി നേരിട്ട് ഇടപെട്ടാണ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന് ലൈസന്‍സ് നല്‍കിയത്. എതിരാളി ബന്‍സിലാലിന്റെ ശത്രുതാപരമായ നീക്കങ്ങളില്‍നിന്ന് രക്ഷിച്ചതും ഒരവസരത്തില്‍ അറസ്റ്റ് ഒഴിവാക്കി തന്നതും രാജീവ് ഗാന്ധിയാണെന്നും കെ പി സിങ്ങ് പറഞ്ഞിട്ടുണ്ട്.

സോണിയാഗാന്ധി യു.പി.എ ചെയര്‍പേഴ്‌സണായിരുന്ന സമയത്ത് റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നെങ്ങും അതിനെതിരെ പ്രതികരിക്കാനോ, അളിയനെ നിലയ്ക്ക് നിര്‍ത്താനോ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. സോണിയാ ഗാന്ധിയും പ്രിയങ്കയും എല്ലാത്തിനും നേരെ കണ്ണടച്ചു. ലണ്ടനില്‍ കോടിക്കണക്കിന് രൂപയുടെ ആഢംബര വസതി വാധ്രയ്ക്കുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നരേന്ദ്രമോദി പറയും പോലെ കുടുംബ വാഴ്ചയിലൂടെ സോണിയ, പ്രിയങ്ക, റോബര്‍ട്ട് വാധ്ര എന്നിവര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തുകയും അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തു. വാധ്രയുടെ അമ്മയെ ഇ.ഡി മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപെടാന്‍ വാധ്ര ബി.ജെ.പിക്ക് കോടിക്കണക്കിന് രൂപ ഇലക്ടറല്‍ ബോണ്ട് നല്‍കിയതിനെ ചോദ്യം ചെയ്യാതെയും തള്ളിപ്പറയാതെയും നരേന്ദ്രമോദിയേയും അമിത്ഷായേയും കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (35 minutes ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (48 minutes ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (55 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (1 hour ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (1 hour ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (1 hour ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (1 hour ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (1 hour ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (1 hour ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (2 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (2 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (2 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (2 hours ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (2 hours ago)

Malayali Vartha Recommends