പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!
പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ഇറാൻ ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണ് ഇത്തരത്തിൽ അകപ്പെട്ടത്. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയതാണ് ഇവർ എന്നാണ് വിവരം.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇറാനിൽ മത്സ്യബന്ധന ബോട്ടിൽ ഇവര്‍ ജോലിയാരംഭിച്ചത്. ഇവർക്ക് ശമ്പളമോ, മീൻ പിടിക്കുന്നതിന് കരാർ പ്രകാരമുള്ള വിഹിതമോ ഉടമ നൽകിയില്ല. മാത്രമല്ല തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിശ്രമവും നല്കിയില്ലെന്നാണ് ആരോപണം. അവധിയും നല്‍കിയില്ല.
കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ് ബോട്ട് ഉള്ളത്. തൊഴിലുടമയുടെ പീഡനത്തെ തുടർന്നാണ് ഇവര്‍ ബോട്ടെടുത്ത് പുറപ്പെട്ടത്. ഇറാനിലെ കിഷ് തുറമുഖത്ത് നിന്നും ആണ് തമിഴ്നാട് സ്വദേശികള്‍ ബോട്ടുമായി പുറപ്പെട്ടത്. ഏപ്രിൽ 24നായിരുന്നു ഇവരുടെ യാത്ര.
യാത്രയ്ക്കിടെ ഇന്ധനം തീർന്നു. ഇതോടെ ശനിയാഴ്ച്ച വൈകിട്ട് 4ന് കൊയിലാണ്ടി തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കുടുങ്ങി. മുൻപോട്ട് നീങ്ങാനാകാതെ ബോട്ട് കടലിൽ ഒഴുകി നടന്നു.
ബോട്ടില്‍ ഉണ്ടായിരുന്നത് രാമനാഥപുരം സ്വദേശികളായ നിത്യ തയാലൻ, മുനീശ്വരൻ, കവിസ് കുമാർ, കെ.അരുൺ തയാലൻ, രാജേന്ദ്രൻ, കന്യാകുമാരി സ്വദേശി മരിയ ഡെനിൽ എന്നിവരാണ് . മൊബൈൽ ഫോണിൽ റേഞ്ച് കിട്ടിത്തുടങ്ങിയതോടെ തൊഴിലാളികള്‍ തമിഴ്നാട് ഫിഷർമെൻ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു . കസ്റ്റഡിയില്‍ എടുത്തവരെ പിന്നീട് കൊച്ചിയില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha