സർജ്ജിക്കൽ സ്ട്രൈക്ക് 2.0... റഷ്യയിലിരുന്ന് മോദി പ്ലാനിട്ടു! അമിത് ഷാ നടപ്പാക്കും... പാക്ക് ഇനി വെറും ചാരം! റഷ്യൻ വിമാനവും മിസൈലുകളും

ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിലെ മച്ചേദി മേഖലയിൽ ഇന്നലെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനാണെന്ന സംശയം ബലപ്പെടുന്നു. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ട്. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഭീകരർ സ്ഥലം നിരീക്ഷണം നടത്തിയതെന്നും റിപ്പോർട്ട് ഉണ്ട്.
കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിർത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജൻസികളുടെ നിഗമനം.
കത്വയിൽ നിന്ന് 150 കിലോമീറ്റർ അകലെ കരസേനയുടെ ഒമ്പത് കോർപ്‌സ് യൂണിറ്റിന്റെ പരിധിയിൽ ഇന്നലെ രാത്രിയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് ശരിയായ റോഡ് ഇല്ലാത്തതിനാൽ തന്നെ വാഹനങ്ങൾ വളരെ വേഗത കുറച്ചാണ് സഞ്ചരിച്ചത്.
ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്. 5 സൈനികരെ കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തിൽ ജീവൻ നഷ്ടമായി. നൂതന ആയുധങ്ങളായ എം 4 കാർബൺ റെെഫിളുകളും സ്ഫോടക വസ്തുക്കളും ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സൈന്യത്തിന്റെ കമാൻഡോ സംഘം വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഭീകരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്. ഏറ്റമുട്ടലിൽ 5 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്.
ഏറ്റുമട്ടലിൽ ആദ്യം 4 സൈനികർ വീരമൃത്യു വരിച്ചു. പരുക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവർക്കൊപ്പം പ്രാദേശികമായി പ്രവർത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
48 മണിക്കൂറിനിടെ ജമ്മു മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലായ് ഏഴിന് രജൗരി ജില്ലയിലെ മജകോട്ട് മേഖലയിൽ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.കഴിഞ്ഞ ശനിയാഴ്ച കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സെെന്യം വധിച്ചത്.
ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണ് ഇന്ത്യ. ശക്തമായ തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. സംഭവത്തിൽ അതീവ ദു:ഖം രേപ്പെടുത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഭീകരരെ പിടികൂടാൻ സൈന്യം മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് അറിയിച്ചു.
സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതിക ശരീരം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും.
സംഭവത്തിൽ പ്രതിപക്ഷം മോദി സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. ജമ്മു കശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഭീകരതയ്ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ഖർഗെ എക്സിൽ കുറിച്ചു.
സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളും വാഗ്ദാനങ്ങളുമല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























