Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു കീറി ഹിസ്ബുള്ളയ്‌ക്കെതിരെ വീണ്ടും യുദ്ധം തുടങ്ങി

29 NOVEMBER 2024 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?

റോഡരികിൽ മരവിച്ചതുപോലെ നിൽക്കുന്ന ആളുകൾ… വിളിച്ചിട്ടും പ്രതികരിക്കാതെ,..എന്താണ് യഥാർഥത്തിൽ ഈ ‘സോംബി ഡ്രഗ്’? ഇത് കഴിച്ചാൽ ഒരാൾക്ക് എന്താണ് സംഭവിക്കുന്നത്?

വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്കിടെ സംഗീതയുടെ പിന്മാറ്റം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരേ ഇസ്രായേല്‍ ആക്രമണം വീണ്ടും ശക്തമാക്കുന്നു.
വെടിനിര്‍ത്തല്‍ കരാറും മധ്യസ്ഥ ചര്‍ച്ചയുമൊന്നും  ഇസ്രായേലിന് പ്രശ്‌നമില്ല. ഹമാസിനെയും ഹിസ്ബുള്ളയെയും ഉന്‍മൂലനം ചെയ്യാതെ ഇസ്രായേല്‍ പിന്നോട്ടില്ലെന്ന് ബഞ്ചമിന്‍ നെതന്യാഹു ഇന്നു രാവിലെ പ്രഖ്യാപനം നടത്തി.   വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്ന് ഒരുദിവസം പൂര്‍ത്തിയാകുംമുമ്പ് ഇസ്രായേല്‍ സൈന്യം  തെക്കന്‍  ലബനനിലേക്ക് വീണ്ടും വ്യേമാക്രമണം നടത്തിക്കൊണ്ടാണ് യുദ്ധം പുനരാരംഭിച്ചത്. .  അറുപത് ദിവസത്തേക്കാണ് ബുധനാഴ്ച നിലവില്‍ വന്ന ഇസ്രായേല്‍- ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ധാരണ.       ലബനോനിലെ  ഹിസ്ബുള്ളയുടെ റോക്കറ്റ് കേന്ദ്രത്തിലേക്കാണ് ശക്തമായ ആക്രമണം നടത്തിയതെന്നും അവിടെ ആയുധശേഖരം കണ്ടെത്തിയെന്നുമാണ് ഇസ്രയേല്‍ വിശദീകരണം നടത്തുന്നു. എന്നാല്‍, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹിസ്ബുള്ള ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍  നടപ്പായതിനെ തുടര്‍ന്ന് അഭയാര്‍ഥികളും നാടുവിട്ടവരും  വന്‍തോതില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കെ  തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയതും മറ്റൊരു തിരിച്ചടിയായി.
നാടുവിട്ടവരുടെ  മടക്കം സംശായസ്പദമായി തോന്നിയതിനാലും ഇവര്‍ക്കൊപ്പം ഒളിവിലായിരുന്ന ഹിസ്ബുള്ള ഭീകരര്‍ നുഴഞ്ഞുകയറിയതുമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
തെക്കന്‍ മേഖലയിലേക്ക് വാഹനങ്ങളില്‍ മടങ്ങിയെത്തിയവര്‍ക്കുനേരേ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ മുതല്‍  ഗാസയിലും ഇസ്രായേലിന്റെ  ആക്രമണം രൂക്ഷമായി തുടരുകയാണ്.   കരാര്‍ വന്നതിനു പിന്നലെ മറ്റൊരു ശത്രുവായ  സിറിയയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ സെക്കന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ കിയോമാര്‍സ് പുര്‍ഷാഷെമി കൊല്ലപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതോടെ സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേല്‍ സൈന്യം ആക്രമിക്കുകയാണെന്നു സിറിയ  ആരോപിച്ചു. തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായേലി സൈന്യം ആറ് വട്ടം വെടിയുതിര്‍ത്തെന്നാണ് ലെബനന്‍ സൈന്യം ആരോപിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നാണ് സൈന്യം ആരോപിക്കുന്നത്.
വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്കൊപ്പം ഹിസ്ബുള്ളയുടെ നൂറോളം  പോരാളികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. പതിമൂന്നു മാസത്തിലേറെയായുള്ള സംഘര്‍ഷത്തിനു വിരാമമിടാന്‍ യു.എസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ കൊണ്ടുവന്ന 60 ദിന വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ചയാണ് നിലവില്‍വന്നത്.
അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടിക്കൊണ്ട്  ഇസ്രയേല്‍ സൈന്യം വീണ്ടും തെക്കന്‍ ലെബനനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.  മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് ലെബനോന്‍ ജനതയോട് വിട്ടുനില്‍ക്കണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 500 ചതുരശ്ര കിലോമീറ്റര്‍  വിസ്തൃതിയുള്ള തെക്കന്‍ ലെബനനിലെ 62 ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഏറെ വൈകാതെ ഈ പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ അധിനിവേശം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ബോംബാക്രമണങ്ങളില്‍ 21 പലസ്തീന്‍കാര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഹമാസ് വീണ്ടും സംഘം ചേരുന്നതു തടയാനെന്ന പേരില്‍ വടക്കന്‍ ഗാസയ്ക്കു പുറമേ തെക്കന്‍ ഗാസയിലെ ഉള്‍പ്രദേശങ്ങളിലേക്കും ഇസ്രയേല്‍ ടാങ്കുകള്‍ തിരിച്ചെത്തിയിട്ടുണ്ട്.  ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍  44,282 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തി നാലായിരം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
അറുപതു ദിവസത്തെ കരാറനുസരിച്ച് ദക്ഷിണ ലെബനനില്‍ ആയുധങ്ങളടക്കമുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറണമെന്നുമാണ് വെടിനിര്‍ത്തലിലെ ധാരണ. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണങ്ങള്‍ മുഴുവന്‍ എങ്ങനെ പ്രാബല്യത്തിലാക്കും എന്നതില്‍ ഇപ്പോഴും  വ്യക്തത വന്നിട്ടില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലെബനന്‍ സ്ഥിരീകരിക്കുന്നത്.
അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളാണ് ഇരു രാജ്യങ്ങളും അംഗീകരിച്ചത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള  വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കരാറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.  ഹിസ്ബുള്ള ധാരണ ലംഘിച്ചാല്‍ ഇസ്രയേല്‍ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്നലെ മുതല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (52 minutes ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (1 hour ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (2 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (2 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (2 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (3 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (3 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (3 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (3 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (4 hours ago)

Malayali Vartha Recommends