ശശി തരൂരിനെ വളയാൻ നേതാക്കൾ കൂട്ടത്തോടെ എത്തി.. തിരികെ എത്തിയപ്പോള്‍ പാര്‍ട്ടിയെ പ്രകോപിപ്പിക്കാതെയാണ് മുന്നോട്ടു പോകുന്നത്..ഇതോടെ ഹൈക്കമാന്‍ഡും സംയമന പാതയിലാണ്..

ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യത്തെ പ്രതിനിധീകരിച്ചു വിവിധ രാജ്യങ്ങളിൽ പോയി തിരിച്ചു വന്ന ശശി തരൂർ , അതിനി ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മുഴങ്ങി കേട്ടുകൊണ്ട് ഇരിക്കുന്നത് . എംപിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു വിദേശത്തു പോയതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ശശി തരൂര്‍ തിരികെ എത്തിയപ്പോള്‍ പാര്‍ട്ടിയെ പ്രകോപിപ്പിക്കാതെയാണ് മുന്നോട്ടു പോകുന്നത്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ച ജയറാം രമേശിനെതിരെ തരൂരിന് കടുത്ത അമര്‍ഷമുണ്ട്.
ജയറാം അടങ്ങുന്ന പാര്‍ട്ടിയിലെ കിച്ചണ്‍ കാബിനെറ്റാണ തനിക്കെതിരെ നീക്കം നടത്തുന്നതെന്നാണ് തരൂരിനുള്ള വികാരം. തന്നോട് നേരിട്ട് വസ്തുതകള്‍ തിരക്കാതെയാണ് ഇത്തരം നീക്കങ്ങളെന്നതാണ് തരൂരിനെ പ്രകോപിപ്പിക്കുന്നത്. എന്നാല്‍, വിദേശ പര്യടനം കഴിഞ്ഞു തിരികെ എത്തിയ തരൂര്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ തരൂരിനെ പിന്തുണക്കുന്ന വലിയ വിഭാഗമുണ്ട്. ഇവര്‍ തരൂരിനെ തള്ളരുതെന്ന പക്ഷക്കാരാണ്. ഇതോടെ ഹൈക്കമാന്‍ഡും സംയമന പാതയിലാണ്.സമൂഹ്യമാധ്യമങ്ങളില്‍ കൂടിപ്പോലും തരൂരിനെ വിമര്‍ശിക്കേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ഓപറേഷന്‍ സിന്ദൂറുമായി ബന്ധപെട്ട എല്ലാ കേന്ദ്രനടപടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച ശശി തരൂര്‍ കോണ്‍ഗ്രസ് നിലപാടിനോട് 2 ദിവസം മുന്‍പ് വരെ വിയോജിപ്പ് ആയിരുന്നു.ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കയുടെ റോള്‍ എന്താണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം കേന്ദ്രത്തോട് ചോദിക്കുകയാണ്. മൂന്നാമത് രാജ്യത്തിന് പങ്കില്ലെന്ന് മറുപടി പറഞ്ഞത് തരൂരാണ്.ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാവായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ശശി തരൂര്‍ ഏറ്റ്പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ പരമോന്നത സമിതി അംഗമായിട്ട് പോലും അതൊന്നും പരിഗണിക്കാതെ ഉദിത് രാജ്,പവന്‍ ഖേഡ,ജയറാം രമേശ് എന്നിവര്‍ തരൂരിനെ പരസ്യമായിവിമര്‍ശിച്ചിരുന്നു.
ഈ അവഗണനയും കുറ്റപ്പെടുത്തലും തുടര്‍ന്നാല്‍ പാര്‍ട്ടി വിടാന്‍ തന്നെ തരൂര്‍ ഒരുങ്ങിയതാണ്.എന്നാല്‍ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചാല്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുമെന്ന് സുഹൃത്തുക്കളും അക്കാദമീഷ്യന്മാരും തരൂരിനെ ഉപദേശിച്ചിരുന്നു.യുകെ, റഷ്യ എന്നീ രാജ്യങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തശേഷം 18ന് മടങ്ങിയെത്തും. അതുവരെ തരൂര്‍ മൗനം പാലിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് എഐസിസി പ്രവര്‍ത്തകസമിതിയംഗം കൂടിയായ ശശി തരൂര്‍ എത്തില്ലെന്നും ഉറപ്പാണ്. എഐസിസി, കെപിസിസി നേതാക്കളും തരൂരുമായി അകന്നുനില്‍ക്കുകയാണ്.നിലമ്പൂരില്‍ കെപിസിസി തയ്യാറാക്കിയ പ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha