രണ്ടു എഞ്ചിനുകളുള്ള വിമാനമാണ് ബോയിംഗ് 787...അപകടം ഉറപ്പായാൽ ''മെയ് ഡേ'' എന്ന കോഡ് സന്ദേശമാണ് പൈലറ്റുമാര്‍ നല്‍കുന്നത്.. ഗുരുതരമായ ഒരു അപകടം മുന്നിൽ കണ്ടാൽ ഈ സന്ദേശം പോവും..

241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് ക്രാഷ് ലാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് ടേക്കോഫ് ചെയ്ത വിമാനം അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചു.
രണ്ടു എഞ്ചിനുകളുള്ള വിമാനമാണ് ബോയിംഗ് 787. പക്ഷികള്‍ വന്നിടിച്ചാലും രണ്ട് എഞ്ചിനുകളും ഒരു പോലെ തകരാറിലാകാനുള്ള സാദ്ധ്യത കുറവാണ്.അഹമ്മദാബാദ് - ലണ്ടന്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അപകടസാദ്ധ്യത സംബന്ധിച്ച അറിയിപ്പ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ മാദ്ധ്യമങ്ങളില്‍ വരുന്ന ഈ കാര്യത്തിന് ഔദ്യോഗികമായി സ്ഥിരീകരണമില്ല. അപകടം സുനിശ്ചിതമായാല്‍ ''മെയ് ഡേ'' എന്ന കോഡ് സന്ദേശമാണ് പൈലറ്റുമാര്‍ നല്‍കുന്നത്.
രണ്ട് എഞ്ചിനുകളും തകരാറിലായ വിമാനത്തില്‍ അപകടം ഉറപ്പായ സാഹചര്യത്തില്‍ പൈലറ്റ് ഈ സന്ദേശം നല്‍കിയിട്ടുണ്ടോയെന്നാണ് ഇനി അറിയാനുള്ളത്. മറുപടി ലഭിക്കുന്നതിന് മുമ്പ് തന്നെ വിമാനം തകർന്നിട്ടുണ്ടാവാമെന്നാണ് അനുമാനം.വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ നടക്കുന്ന റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് 'മേയ് ഡേ'. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ
കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. ആകെ 8,200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ക്യപ്റ്റൻ സുമീത് സഭർവാൾ ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. സഹ പൈലറ്റ് ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദറും. ക്ലൈവിന് 1,100 മണിക്കൂറിന്റെ പരിചയസമ്പത്താണുള്ളത്.
https://www.facebook.com/Malayalivartha