പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും..ഇന്ന് വൈകുന്നേരം 5 മണിക്കാണിത്...രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്..എന്തായിരിക്കും അദ്ദേഹം പറയാൻ പോകുന്നത്.. .

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം 5 മണിക്കാണിത്. രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ് . എന്തായിരിക്കും അദ്ദേഹം പറയാൻ പോകുന്നത് എന്നുള്ളത് . പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസംഗ വിവരത്തെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല.ഇതിനോടകം പല പ്രേശ്നങ്ങളെയാണ് രാജ്യം അഭിമുഖീകരിച്ചു കൊണ്ട് ഇരിക്കുന്നത് .
അതിനിടയിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നുള്ള പ്രേത്യേകതയും ഉണ്ട് . റഷ്യയുടെ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ന്യൂഡൽഹിയിൽ വാഷിംഗ്ടൺ 50 ശതമാനം താരിഫ് ചുമത്തിയതും അതിൽ 25 ശതമാനം അധിക ലെവിയും ഉൾപ്പെടുന്നതും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം തണുത്തുറഞ്ഞിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്.ട്രംപ് ഭരണകൂടം പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്കുള്ള വാർഷിക ഫീസ് 100,000 ഡോളറായി
(88 ലക്ഷത്തിൽ കൂടുതൽ രൂപ) ഉയർത്തിയതിന് പിന്നാലെയാണ് വരാനിരിക്കുന്ന അഭിസംബോധന എന്നതും ശ്രദ്ധേയമാണ്. ഇത് എച്ച്-1ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ഇന്ത്യക്കാർക്കിടയിൽ അരാജകത്വവും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു. ഈ വിഷയങ്ങളിലൊക്കെ പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. ഇതിനിടെ H-1B വിസകൾക്കുള്ള പുതിയ USD 100,000 ഫീസ് നിലവിലെ വിസ ഉടമകൾക്ക് ബാധകമല്ലെന്നും പുതിയ അപേക്ഷകൾക്ക് മാത്രമുള്ള ഒറ്റത്തവണ പേയ്‌മെന്റാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
നിലവിൽ യുഎസിന് പുറത്തുള്ള വിസ ഉടമകളും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള ഫീസ് നൽകേണ്ടതില്ലെന്നും അതിൽ പറയുന്നു.എച്ച്-1ബി വിസ അപേക്ഷകൾക്ക് താരിഫ് ഏർപ്പെടുത്താനും 100,000 യുഎസ് ഡോളർ ഉയർന്ന ഫീസും ഏർപ്പെടുത്താനുമുള്ള യുഎസ് തീരുമാനത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്ന് മോദി പറഞ്ഞിരുന്നു. അതേസമയം സെമികണ്ടക്ടറുകൾ മുതൽ കപ്പൽ നിർമ്മാണം വരെയുള്ള മേഖലകളിൽ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























