ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്നതും യു കെ ആതിഥേയത്വം വഹിക്കുന്നതുമായ ഉച്ചകോടിയിൽ ഇന്ത്യയും....

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയും. യു കെ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലാണ് ഇന്ത്യയും ഭാഗമായത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.
യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത വിദേശകാര്യ സെക്രട്ടറി ഗൾഫ് മേഖലയിലെ അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വതന്ത്രവും ആശങ്കകൾ ഇല്ലാത്തതുമായ വാണിജ്യ കപ്പൽ ഗതാഗതത്തിനും സമുദ്ര സുരക്ഷയ്ക്കും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യോഗത്തിൽ വ്യക്തമാക്കിയതായും അധികൃതർ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നടത്തിയ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, എൽപിജി, എൽഎൻജി ഉൾപ്പെടെയുള്ള ഇന്ധനങ്ങളുമായി ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സുരക്ഷിതമായി ഗതാഗതം സാധ്യമാക്കുന്നതിനായി ഇറാനുമായും മറ്റ് രാജ്യങ്ങളുമായും നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ . ചർച്ചകളുടെ ഫലമായി ആറ് ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടക്കാനായി. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























