ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു.
ജിന്ദിനും സോനിപ്പത്തിനുമിടയിൽ 89 കിലോമീറ്ററാണ് സർവീസ്. ഹൈഡ്രജൻ ട്രെയിനിന്റെ ഏറ്റവും ദൂരത്തേക്കുള്ള സർവീസാണിത്. ലോക റെയിൽ ഭൂപടത്തിൽ ഇന്ത്യ ഒന്നാമതായെന്ന് മോദി പ്രഖ്യാപിച്ചു.
ഫ്രാൻസ്, യു.എസ്, ജപ്പാൻ, ചൈന, ജർമനി എന്നിവാണ് മറ്റുരാജ്യങ്ങൾ. ലോകത്തെ ഏറ്റവും ശക്തമായ ഹൈഡ്രജൻ എൻജിനും ഇന്ത്യയുടേതാണ്. അഞ്ച് രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ടു സർവീസ്. ഇതിന് 300 കിലോഗ്രാം ഹൈഡ്രജൻ വേണ്ടിവരും. ജിന്ദിൽ ഹൈഡ്രജൻ ഉത്പാദന പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തിരൂർ,നിലമ്പൂർ,പരനപ്പനങ്ങാടി,തലശേരി,ചാലക്കുടി,അങ്കമാലി ഉൾപ്പെടെ നവീകരിച്ച 75 അമൃത് ഭാരത് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 14,700 കോടിയുടെ വികസനപദ്ധതികൾക്കും തുടക്കം കുറിച്ചു.
https://www.facebook.com/Malayalivartha






















