ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. വിധിയെഴുതുന്നത് 11 ജില്ലകളിലെ 51 മണ്ഡലങ്ങള്‍.

11 ജില്ലകളിലെ 51 സീറ്റുകളിലേയ്ക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ 608 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ബല്‍റാംപൂര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബഹ്റൈച്ച്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, ബസ്തി, സന്ത് കബീര്‍നഗര്‍, അമേഠി, സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്
ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ് അഞ്ചാഘട്ടത്തില്‍ ജനഹിതം രേഖപ്പെടുത്തുന്ന മണ്ഡലങ്ങള്‍. 2012 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ 52 സീറ്റുകളില്‍ 37 ഉം എസ്പിയാണ് വിജയിച്ചത്. ബിജെപിയും കോണ്‍ഗ്രസും അഞ്ചു സീറ്റുകളിലൊതുങ്ങിയപ്പോള്‍ ബിഎസ്പിയ്ക്ക് മൂന്നുസീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. വിവാദനായകനായ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി, കോണ്‍ഗ്രസിന്റെ അമിതാ സിങ്, ബിജെപിയുടെ ഗരിമാ സിങ് തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍
എസ്പി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ കനൗജിയുടെ മരണത്തെത്തുടര്‍ന്ന് അംബേദ്കര്‍ നഗര്‍ ജില്ലയിലെ ആലാപൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒൻപതിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























